ഇനിമുതൽ ബഹറിനിൽ ഓറഞ്ച് അലേർട്ട്; ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ, കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ...
നിബന്ധനകൾ കടുപ്പിച്ചും വാക്‌സിനേഷൻ ശക്തമാക്കിയും ഗൾഫ് രാഷ്ട്രങ്ങൾ കോറോണ വ്യാപനത്തെ ചെറുക്കുകയാണ്. പ്രതിദിന രോഗബാധ ഗണ്യമായി കുറച്ച് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇപ്പോഴിതാ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ബഹ്‌റൈൻ....
ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയുണ്ടായി. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയ അധിക്യതര്‍. ഈ രണ്ട് ദിനങ്ങളിലും രാജ്യം ഓറഞ്ച് അലര്‍ട്ട് ലവല്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച മുതല്‍ യെല്ലോ ലെവല്‍ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക.
എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 123 പേര്‍ക്ക് കൂടി രോഗം ഭേദപ്പെട്ടതോടെ രാജ്യത്ത് ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2,68,422 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ച 103 പേരില്‍ 36 പേരാണ് പ്രവാസികള്‍. 56 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് വിദേശ യാത്രയില്‍നിന്നും രോഗം പകര്‍ന്നു. 1113 പേരാണു നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.
അതേസമയം കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്. സർക്കാർ ഓഫീസുകൾ പൂർണ തോതിൽ പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഇന്നലെ മുതൽ 100 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായിതായി റിപ്പോർട്ട്.
കൂടാതെ കോവിഡിനെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങൾ എല്ലാം എടുത്തുമാറ്റി സാധാര ജീവിതത്തിലേക്ക് നീങ്ങുകയാണ് കുവൈത്ത്. രാജ്യം കോവിഡിന്റെ ആശങ്ക നിറഞ്ഞ സാഹചര്യത്തിൽനിന്ന് മുക്തമായതായാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ടിപിആർ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ വരികയും കോവിഡ് വാർഡുകളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 446 ആയി കുറയുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha