പ്രവാസികൾക്ക് ഇനി വെറും 45 ദിവസം മാത്രം കാത്തിരുന്നാൽ മതി; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി തെളിയിക്കുന്ന വേദിയായി മാറും, ഉടൻ സന്ദർശക വിസകളും അനുവദിക്കുമെന്ന് സൂചന
ലോകരാജ്യങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ദുബായ് എക്സ്പോയ്ക്ക് ഇനിവെറും 45 ദിവസം മാത്രമാണ് ഉള്ളത്. പ്രവാസികളെ ഏവരും പ്രതീക്ഷയോടെയാണ് ദുബായ് എക്സ്പോയ്ക്കായി കാത്തിരിക്കുന്നത്. ആയതിനാൽ തന്നെ സന്ദർശക വിസകൾ ഉണ്ടാണ് പ്രഖ്യാപിക്കുമെന്ന് കാത്തിരിപ്പിനിടയിൽ മറ്റൊരു വാർത്ത എത്തിയിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും എക്‌സ്‌പോ 2020യെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ വ്യക്തമാക്കി. എക്സ്പോയിലെ ഏറ്റവും വലിയ പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിജയഗാഥകളും ഭാവിപദ്ധതികളും എക്സ്പോയിൽ വിഷയമാകും. വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും വേദിയില്‍ അരങ്ങേറുന്നതായിരിക്കും .
എക്‌സ്‌പോ അധികൃതര്‍ ദീപാവലി മികച്ച രീതിയിൽ ആഘോഷിക്കുമ്പോൾ നാമത് കൂടുതല്‍ വര്‍ണാഭമാക്കുന്നതാണ്. ഇന്ത്യയില്‍നിന്ന് നിരവധി ജീവനക്കാര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ നടത്തിപ്പില്‍ ഇന്ത്യന്‍ ജനസംഖ്യ എത്രമാത്രം പ്രധാന്യമുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നതാവും എക്സ്പോയിൽ ഇന്ത്യയുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ സന്ദര്‍ശക വിസക്കാര്‍ക്കും വരാന്‍ അവസരമൊരുക്കി ദുബായ്. ടൂറിസ്റ്റ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വരാം എന്ന് എമിറേറ്റ്സിന്റെ വെബ്സൈറ്റിലൂടെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, എന്ന് മുതല്‍ വരാമെന്നോ ഇന്ത്യക്കാര്‍ക്ക് വരാന്‍ കഴിയുമോ എന്നോ ഇതില്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റസിഡന്‍റ് വിസക്കാര്‍ക്ക് ബാധകമായ നിബന്ധനകള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്കും ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇത് ശുഭസൂചനയാണെന്നാണ് വിലയിരുത്തല്‍.
കൂടാതെ എല്ലാ സന്ദര്‍ശകരെയും യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ദുരന്തനിവാരണ സമിതിയും അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്കും പ്രവേശനം അനുവദിച്ചതോടെ സന്ദര്ശകവിസക്കാരും പ്രതീക്ഷയിലാണ്. എക്‌സ്‌പോ 2020 തുടങ്ങാനിരിക്കെ ജോലി അവസരങ്ങള്‍ തേടി യു.എ.ഇയിലെത്താന്‍ കാത്ത് ലക്ഷങ്ങള്‍ നാട്ടിലുണ്ട്. സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതി നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് യു.എ.ഇയിലേക്ക് എത്താന്‍ കഴിയൂ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24മുതലാണ് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ അറിയിപ്പ് പുറത്ത് വന്നത്. ഇന്ത്യക്ക് പുറമെ 15രാജ്യങ്ങളില്‍ നിന്നും വിലക്കേർപ്പെടുത്തുകയായിരുന്നു. എന്നാല്‍ നിലവില്‍ യു.എ.ഇ പൗരന്മാര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, നേരത്തെ അനുമതിയെടുത്ത ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ള താമസക്കാര്‍, കാര്‍ഗോ, ട്രാന്‍സിറ്റ് വിമാനങ്ങളുടെ ജീവനക്കാര്‍, പ്രത്യേക അനുമതി ലഭിച്ച ബിസിനസുകാര്‍, സുപ്രധാന മേഖലകളിലെ ജീവനക്കാര്‍, എക്‌സ്‌പോ 2020യില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha