സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുക എന്ന തീരുമാനത്തിൽ മുന്നോട്ടു തന്നെ ; പ്രവാസികൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും നൽകി ഒമാൻ
പ്രവാസികൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും നൽകി ഒമാൻ. സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുക എന്ന തീരുമാനത്തിൽ മുന്നോട്ടു പോകുകയാണ് ഒമാൻ . കൂടുതൽ സ്ഥലങ്ങളിൽ വിദേശികൾക്ക് സൗജന്യ വാക്സിന്‍ നല്‍കുക എന്നതീരുമാനമാണെടുത്തിരിക്കുന്നു .
മസ്കത്തിൽ മത്ര സൂഖിലെ സ്ഥാപനങ്ങളിലുള്ളവർക്ക് വാക്സിനെടുക്കാൻ അപ്പോയിൻമെന്‍റ് കാർഡ് നൽകുക കൂടി ചെയ്തിരിക്കുകയാണ്. വാക്സിനേഷൻ ക്യാമ്പ് ഇന്ന് സിബ്ല മത്രയിലാണ് നടക്കുന്നത് . ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത് സൂഖിലുള്ളവർക്ക് മാത്രമാണ്.
ഞായറാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ കടകളിലെത്തി വാക്സിനെടുക്കാത്തവരുടെ വിവരങ്ങൾ ചോദിച്ച് അപ്പോയിൻമെന്‍റ് കാർഡ് നൽകുകയും ചെയ്തു. ഞായറാഴ്ച മുതൽ സൗജന്യ വാക്സിനേഷൻ തുടങ്ങി.
ദാഹിറ ഗവർണറേറ്റിൽ വിദേശ തൊഴിലാളികൾക്കും ഞായറാഴ്ച മുതൽ സൗജന്യ വാക്സിനേഷൻ തുടങ്ങിയിരിക്കുകയാണ് . ബ്യൂട്ടി സലൂൺ ജീവനക്കാർ, വീട്ടുജോലിക്കാർ, കൃഷി സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാർബർമാർ, എന്നിവര്‍ക്കാണ് വാക്സിന്‍ കൊടുക്കുന്നത് . പിന്നീട് മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആണ് തീരുമാനം.
ആരോഗ്യവകുപ്പ് ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പറഞ്ഞത്. ഇബ്രിയിലെ അൽ മുഹല്ല ബിൻ അബി സൂഫ ഹാൾ, ദങ്കിലെ സ്പോർട്സ് ഹാൾ, യൻകലിൽ വാലി ഓഫീസ് എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നര വരെ വാക്സിന്‍ വിതരണം നടക്കുകയാണ് . https://forms.gle/VLHi21HCkH9M2D129 എന്ന ലിങ്കിൽ ഓൺലൈനായി അപ്പോയിൻമെന്‍റ് രജിസ്റ്റർ ചെയ്യുക.
മസീറയിൽ വെള്ളിയാഴ്ച മുതൽ തന്നെ വിദേശികൾക്ക് വാക്സിനേഷൻ തുടങ്ങിയിരുന്നു . വാക്സിന്‍ വിതരണം നടക്കുന്നത് മസീറ സ്പോർട്സ് ഹാളില്‍ ആണ് . ഇവിടെ എത്തി വാക്സിന്‍ സ്വീകരിക്കുന്നത് നൂറു കണക്കിന് വിദേശികൾ ആണ് . സൗജന്യ വാക്സിനേഷൻ നല്‍കാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതോടെ ആശ്വാസത്തിലായിരിക്കുകയാണ് വിദേശികള്‍.
കുറഞ്ഞ വരുമാനത്തില്‍ ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് ആരോഗ്യവകുപ്പിന്‍റെ ഈ തീരുമാനം ഫലപ്രദമാകുന്നത്. കൊവിഡ് കാരണം മാസങ്ങളായി ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വാക്സിനായി 22റിയാല്‍ എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലായിരുന്നു . ഈ ഘട്ടത്തിലാണ അപ്പോഴാണ് സൗജന്യ വാക്സിന്‍ സൗകര്യം അധികൃതർ തയ്യാറാക്കിയത് .
സൗജന്യ വാക്സിനേഷൻ വിദേശികള്‍ക്കും എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ഈ തീരുമാനം വേഗത്തിൽ നടപ്പിലാക്കുകയായിരുന്നു. രാവിലെ എട്ടിനും ഒമ്പതിനുമിടയിൽ വാക്സിനേഷൻ കേന്ദ്രത്തില്‍ കൃത്യമായി എത്തണം.
ടോക്കണ്‍ നമ്പര്‍ അനുസരിച്ച് വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. സ്വകാര്യ ക്ലിനിക്കുകളിൽ പോയി വാക്സിൻ സ്വീകരിക്കാന്‍ നിന്ന പലര്‍ക്കും സൗജന്യ വാക്സിന്‍ കിട്ടിയത് വളരെ വലിയ ഉപകാരം തന്നെയാണ്.
https://www.facebook.com/Malayalivartha