സൽമാൻ രാജാവ് പ്രഖ്യാപിച്ചു! പ്രവാസികൾക്ക് ആശ്വാസം; കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി
സൽമാൻ രാജാവിന്റെ കാരുണ്യം പ്രവാസികളെ തേടി എത്തുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയതിനാലും ഇന്ത്യയിൽ ആശങ്ക നിലനിൽക്കുന്നതിനാലും യാത്ര പുനഃരാരംഭിക്കുക എന്നതാ വലിയ കടമ്പ തന്നെയാണ്. ഈയോടെയോ സാഹചര്യത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനം കൈകൊള്ളുകകയാണ് അധികൃതർ....
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ സൗദി പ്രവാസികളുടെ ഇഖാമയും റീ എൻട്രി വിസയും വീണ്ടും സൗജന്യമായി പുതുക്കിത്തുടങ്ങിയിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെയാണ് നീട്ടി നല്‍കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. സൗദി പ്രസ്സ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതോടൊപ്പം തന്നെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് നേരിട്ട് വിമാനയാത്രാ വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് രാജകാരുണ്യത്തിന്റെ ആശ്വാസം ലഭിക്കുന്നത്. യാത്രാവിലക്കുമൂലം സൗദിയിലേക്ക് തിരിച്ചുവരാനാകാതെ കാലാവധി അവസാനിച്ച ഇഖാമ, റീ എൻട്രി വിസ, സന്ദർശന വിസ എന്നിവയുടെ കാലാവാധി നീട്ടിനൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ നിർദേശം നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ആർക്കും പുതുക്കി ലഭിച്ചിരുന്നില്ല. ഇതിനിടെ പലരും സ്‌പോൺസറുമായി ബന്ധപ്പെട്ട് സ്വന്തം നിലക്ക് പുതുക്കുകയും സൗദിയിലേക്ക് പുറപ്പെടുകയും ചെയ്തു.
ഇതിനിടെ അപ്രതീക്ഷിതമായാണ് ഇപ്പോൾ സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനൽകുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചത് തന്നെ. ജവാസാത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ച് അൽപ സമയത്തിനകം തന്നെ രേഖകൾ പുതുക്കിലഭിച്ചതായി മലയാളികളുൾപ്പെടെ നിരവധിപേർ സാക്ഷ്യപ്പെടുത്തുകയുണ്ടായി. രേഖകൾ പുതുക്കുന്നതിനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കിനൽകുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് സൗജന്യമായി വിസ കാലാവധി നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചതെന്നും സൗദി പ്രസ് ഏജന്‍സ് അറിയിച്ചു.
അതേസമയം ഇക്കഴിഞ്ഞ മെയ് 24നും സൗദി രാജാവ് ഇതേ നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ജൂലൈ 31 വരെ രേഖകൾ പുതുക്കിനൽകുകയും ചെയ്തു. അന്ന് ആദ്യ ദിവസങ്ങളിൽ ഇഖാമയും തുടർന്നുള്ള ദിവസങ്ങളിൽ റീ എൻട്രിയും വിസിറ്റ് വിസയും പുതുക്കിനൽകിയിരിക്കുകയാണ്. റീ എൻട്രി കാലാവധി പുതുക്കിയോ എന്ന് പരിശോധിക്കുന്നതിനായി മുഖീം ഡോട്ട് എസ്എ എന്ന പോർട്ടലിൽ വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ മതി. അബ്ഷിർ അക്കൗണ്ട് വഴി ഇഖാമ കാലാവധിയും പരിശോധിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha