പ്രവാസികൾക്കായി കൂടുതൽ സർവീസുകൾ ഒരുങ്ങുന്നു; കൊറോണ നൽകിയ പ്രതിസന്ധികൾ തരണം ചെയ്ത പ്രവാസികളുടെ തിരിച്ചുവരവിനായി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു, വൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയര്‍ത്താന്‍ തീരുമാനം
കൊറോണ നൽകിയ പ്രതിസന്ധികൾ തരണം ചെയ്ത പ്രവാസികളുടെ തിരിച്ചുവരവിനായി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു. ഇതിലൂടെ വമ്പൻ നേട്ടമാണ് ഗൾഫ് രാഷ്ട്രങ്ങളെ കാത്തിരിക്കുന്നത്. ഇത്രനാളും നഷ്ടത്തിൽ കൂപ്പ് കുത്തിയ വിമാനക്കമ്പനികൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഈയൊരു സാഹചര്യത്തിൽ പ്രവാസികൾക്കായി നിരവധി സർവീസുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കൊറോണ വ്യാപനത്തെ തുടർന്ന് ഉരുവായ പ്രതിസന്ധി മൂലമുള്ള യാത്രനിയന്ത്രണങ്ങൾ ഏറ്റവും ബാധിച്ച മേഖലകളിലൊന്ന് വിമാനക്കമ്പനികളെയാണ്. മാസങ്ങളോളം സർവിസ് മുടങ്ങിയത് കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികൾക്കും ട്രാവത്സുകൾക്കും വരുത്തിവെച്ചത്. തൊഴിലാളികളുടെ ശമ്പളം, പാർക്കിങ് ഫീസ് തുടങ്ങി ചെലവുകൾ ഉണ്ടായിരിക്കെ തന്നെ വരുമാനമില്ലാത്ത സ്ഥിതി മാസങ്ങളോളം അനുഭവിക്കുകയുണ്ടായി.
കോവിഡ് പ്രതിസന്ധി നീണ്ടാൽ പല കമ്പനികളും പൂട്ടിപ്പോകുന്ന അവസ്ഥയിലുമാണ്. കുവൈത്തിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസിന് 2021ലെ ആദ്യ ആറുമാസത്തിൽ 39 ദശലക്ഷം ഡോളർ നഷ്ടം രേഖപ്പെടുത്തിയപ്പോൾ ഈ വർഷത്തെ തന്നെ രണ്ടാം പാദത്തിൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഷെഡ്യൂളുകളും യാത്രക്കാരുടെ എണ്ണവും വർധിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. യാത്രാനിയന്ത്രണങ്ങൾ നീങ്ങി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാൽ വിമാനക്കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.
അതോടൊപ്പം തന്നെ കുവൈത്ത് എയർവേസ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ജോലിക്കാരെ ഒഴിവാക്കി. പ്രതിരോധ കുത്തിവെപ്പ് നല്ലനിലയിൽ പുരോഗമിക്കുന്നതിനാലും കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലും അടുത്ത വർഷം നഷ്ടം സർവിസ് വിപുലപ്പെടുത്താനും നഷ്ടം നികത്താനും കഴിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. കോവിഡ് സാഹചര്യം ഒഴിഞ്ഞാൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നതിനാൽ അടുത്ത വർഷം ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനിടയുണ്ട്. പരിമിതമായി നടത്തുന്ന ഇപ്പോഴത്തെ സർവിസുകളിൽ സാധാരണക്കാർക്ക് പ്രയാസകരമായ ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്.
അതേസമയം ഇതിന്റെ ഭാഗമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയര്‍ത്താന്‍ തീരുമാനിക്കുകയുണ്ടായി. അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയര്‍ത്താന്‍ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. യാത്രാ വിലക്ക് എത്തിയപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ തിരികെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആണ് വിമാനക്കമ്പനികള്‍ക്ക് പുതിയ ക്വാട്ട നല്‍കിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
കുവൈറ്റ് എയര്‍വേയ്സിനും എയര്‍ അറേബ്യക്കുമായിരിക്കും എറ്റവുമധികം യാത്രക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. ഈ രണ്ട് വിമാനക്കമ്പനികള്‍ക്കും 2500 യാത്രക്കാരെ അനുവദിക്കും. പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ കോട്ടകള്‍ അനുവദിക്കുന്നത്.
https://www.facebook.com/Malayalivartha