അഷ്റഫ് ഗനിക്ക് അഭയം നൽകിയത് ഞങ്ങൾ; യുഎഇയ്ക്ക് പറയാനുള്ളത് മനുഷ്യത്വത്തിന്റെ കഥ, മാനുഷികപരിഗണന നൽകിയാണ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന് യു.എ.ഇ!
കരുതലിന്റെയും കാരുണ്യത്തിന്റെ കാര്യത്തിൽ മുന്നിൽ യുഎഇ തന്നെയാണ് എന്നത് ഏവർക്കും അറിയാവുന്നതാണ്. പ്രവാസികൾക്ക് ഇത്രത്തോളം മാനുഷിക പരിഗണന നൽകുന്ന മറ്റൊരു രാഷ്ട്രവും ഇല്ലെന്ന് തന്നെ പലപ്പോഴും പറയേണ്ടി വരും. സ്വദേശികളെന്നോ വിദേശികളെന്നോ യാതൊരുവിധ ഭിന്നതയും കൂടാതെയാണ് യുഎഇ ഏവരെയും പരിഗണിക്കുന്നത്. അത്തരത്തിൽ ഏറെ പ്രാധാന്യം ഏറിയ വാർത്തയാണ് പുറത്ത് വരുന്നത്. ലോകം ഞെട്ടലോടുകൂടെ ഉറ്റുനോക്കുന്ന അഫ്ഗാൻ ജനതയെ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ നാടുവിട്ട അഫ്ഗാനിതാൻ പ്രസിഡൻറ് അഷ്റഫ് ഗനി ഇപ്പോൾ ഇവിടെയാണ്. എന്നാൽ ഇതിലൂടെ യുഎഇ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നത് മറ്റൊന്നാണ്....
താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് രാജ്യംവിട്ട അഫ്ഗാനിതാൻ പ്രസിഡൻറ് അഷ്റഫ് ഗനിക്ക് യു.എ.ഇ അഭയം നൽകിയതയുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു എന്നാൽ മാനുഷികപരിഗണന നൽകിയാണ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന് യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ വീഡിയോ സന്ദേശവുമായി കണിയും രംഗത്ത് എത്തി. താലിബാനുമായി നടക്കുന്ന ചർച്ചകൾക്ക് പിന്തുണ നൽകുന്നതായി ഗനി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കുകയുമായി.
അതോടൊപ്പം തന്നെ ഹെലികോപ്ടർ നിറയെ പണവുമായാണ് താൻ പോയതെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഒരുജോഡി വസ്ത്രവും ചെരുപ്പുമായാണ് അഫ്ഗാൻ വിട്ടത്. എന്നാൽ ദുബായില്‍ ഒളിവില്‍ തുടരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ല. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാനുള്ള ആലോചനയിലാണ്. നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. അഫ്ഗാന്റെ പരമാധികാരവും യഥാര്‍ഥ ഇസ്‌ലാമിക മൂല്യങ്ങളും ദേശീയ നേട്ടങ്ങളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ്.
4 കാര്‍ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററില്‍ കയറാന്‍ എത്തിയതെന്ന് കാബൂളിലെ റഷ്യന്‍ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കഴിഞ്ഞ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണം മുഴുവന്‍ കോപ്റ്ററില്‍ കയറ്റാനായില്ലെന്നും ബാക്കി ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖജനാവ് കൊള്ളയടിച്ചു മുങ്ങിയതിന് അഷ്റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് തജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ എംബസി ഇന്റര്‍പോളിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ഞായറാഴ്ച താലിബാൻ സേന തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിനെ തുടർന്ന് ഗനി അയൽ രാജ്യമായ തജിക്കിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായാണ് പിന്നീട് റിപ്പോർട്ട് പുറത്തുവന്നിരുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് യു.എ.ഇയിൽ എത്തിയതായി സ്ഥിരീകരണം വന്നത്. താലിബാൻ സൈന്യം ഞായറാഴ്ച കാബൂളിൽ പ്രവേശിച്ചപ്പോൾ തന്നെ രാജ്യം വിട്ടതിന് മുൻ മന്ത്രിമാർ ഗനിയെ രൂക്ഷമായി വിമർശിക്കുകയുണ്ടായി . 2014മുതൽ ആറുവർഷത്തിലേറെ അഫ്ഗാൻ പ്രസിഡൻറായിരുന്നു ഗനി.
https://www.facebook.com/Malayalivartha