നേരിട്ട് പ്രവേശിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് ; യാത്രാ നിര്‍ദ്ദേശങ്ങള്‍ക്ക് അഴിച്ചുപണി വരുത്തി കുവൈറ്റ്; പുതിയ തീരുമാനങ്ങൾ ഇങ്ങനെ

ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ യാത്രാ നിര്‍ദ്ദേശങ്ങള്‍ക്ക് അഴിച്ചുപണി വരുത്തിയിരിക്കുകയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം.
കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തിൽ ചില രാജ്യങ്ങളുടെ യാത്രാവിലക്ക് പിൻവലിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയവിലക്കുകളാണ് പിൻവലിക്കുന്നത്. ആഗ്‌സ്ത് 22 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് യാത്രയ്ക്ക് അനുമതി ഉണ്ടാകും.
വാക്‌സിന്‍ എടുത്തവർക്കും എടുക്കാത്ത വർക്കുo റസിഡന്‍സി വിസ ഉള്ളവർക്കും ഇല്ലാത്തവർക്കും കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പൗരന്‍മാരും പ്രവാസികളും ശെലോനിക് ആപ്പില്‍ മുന്‍കൂട്ടി യാത്ര രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് നടപ്പിലാക്കാൻ പോകുന്നത്.
കുവൈറ്റില്‍ സിവില്‍ ഐഡി ഇല്ലാത്തവര്‍ അഥവാ റെസിഡന്‍സി വിസ ഇല്ലാത്തവര്‍ കുവൈറ്റിലെത്തിയ ശേഷം ലോക്കല്‍ മൊബൈല്‍ നമ്പര്‍ എടുത്ത് ശെലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാണക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചിരിക്കണം .
72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോം ക്വാറന്റൈന്‍ എന്നതാണ് അടുത്ത തീരുമാനം. കുവൈറ്റില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്‍ എടുത്ത സിവില്‍ ഐഡി ഉള്ളവരും ഇല്ലാത്തവരും കുവൈറ്റില്‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം.
ഹോം ക്വാറന്റൈന്‍ വേഗത്തിൽ തന്നെ തീർക്കണം എന്നുള്ളവര്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അതുമുതല്‍ ഹോം ക്വാറന്റൈന്‍ വേഗത്തിൽ തീർക്കാവുന്നതാണ്. കുവൈറ്റില്‍ റെസിഡന്‍സ് വിസ ഇല്ലാത്തവരും വാക്‌സിന്‍ എടുത്തവരുമായ യാത്രക്കാര്‍ കുവൈറ്റിലെത്തി 24 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം എന്ന കർശന നിർദ്ദേശവും നൽകുന്നുണ്ട്.
ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായി പരിഗണിക്കുകയുള്ളൂ എന്നതാണ് അടുത്ത തീരുമാനം.
എന്നാല്‍ കുവൈറ്റ് അംഗീകാരം നല്‍കിയിട്ടിലാത്ത വാക്‌സിനുകളായ സിനോഫാം, സിനോവാക്, സ്പുട്‌നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈറ്റില്‍ പ്രവേശിക്കാനുള്ള അനുമതി ഉണ്ട്. കുവൈറ്റില്‍ നിന്ന് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ തെളിവ് കാണിക്കണം .
കുവൈറ്റിന് പുറത്തു വച്ച് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ അവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്‌സിന്‍, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കണം. ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമായിരിക്കണം .
വാക്‌സിന്‍ എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്‌സിന്‍ എടുത്തവരോ ആണെങ്കില്‍ അവര്‍ക്ക് ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൻ ഉണ്ട്. അത് കഴിഞ്ഞ ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇവര്‍ കുവൈറ്റില്‍ എത്തിയ ശേഷം ആദ്യ ദിവസവും ആറാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം.
ഇതിനുള്ള ചെലവ് സ്വന്തമായി തന്നെ നോക്കണം. മുസാഫിര്‍ ആപ്പ് വഴിയാണ് പരിശോധനാ ഫീസ് അടയ്‌ക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, വാക്‌സിന്‍ എടുക്കാത്ത വീട്ടുവേലക്കാര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. എന്നാല്‍ അവരുടെ യാത്രാ വിവരങ്ങള്‍ ഗൃഹനാഥന്‍ ബില്‍സലാമ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുമല്ലോ.
https://www.facebook.com/Malayalivartha



























