കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നതിനിടെ 500ലധികം നിയമലംഘകർ അറസ്റ്റിൽ

തീരുമാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വർധിപ്പിച്ച് കുവൈറ്റ്. കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നതിനിടെ 500ലധികം നിയമലംഘകർ അറസ്റ്റിലായിരിക്കുകയാണ്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന് ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. 500ലധികം നിയമ ലംഘകർ പോലീസ് പിടിയിലായി. നിയമ ലംഘകരെ തുടർ ശിക്ഷാ നടപടകൾ പൂർത്തിയാക്കിയിരിക്കുകയാണ്. അതാത് രാജ്യങ്ങളിലേക്ക് നാട് കടത്തുമെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് 500 ലേറെ വിദേശികൾ പോലീസിന്റെ പിടിയിലായത്. ഇവരിൽ അധികവും താമസ രേഖ കാലാവധി കഴിഞ്ഞവരാണ്.
സന്ദർശനവിസയിലെത്തി മടങ്ങി പോകാത്തവരും മറ്റു നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുമാണെന്ന് പോലീസ് അധികൃതർ ചൂണ്ടിക്കാണിച്ചു. ഫർവാനിയ, ജഹാറ,ഗോവെർണറേറ്റുകളിൽ നിന്നും 200 പേർ , ജെലീബ് അൽ ഷുയുഖ്, ഫർവാനിയ, ഖൈത്താൻ,മേഖലകളിലും ശക്തമായ സുരക്ഷാ പരിശോധനയിൽ 300 ലേറെ പേർ എന്നിങ്ങനെ പിടിയിലായിരിക്കുകയാണ് .
രാജ്യത്ത് തുടരുന്ന നിയമ ലംഘകരെ പൂർണ്ണമായും കണ്ടെത്തി നാട് കടത്തുന്നതിനാണ് സർക്കാർ ഈ നീക്കം നടത്തുന്നത് . മാനവശേഷി അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ വിഭാഗം അസി അണ്ടർസെക്രട്ടറി മേജർ ജനറൽ ഫർരാജ് അൽ സൂബ്ബയുടെ നേതൃത്വത്തിലാണ് രാജ്യ വ്യാപകമായി അനധികൃതർക്കായുള്ള പരിശോധന കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ സുരക്ഷാ പരിശോധന കർശനമായി തുടരുമെന്നും അധികൃതർ തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























