കണ്ണുകൾ നിറഞ്ഞ് പ്രവാസലോകം; ഏറെ വേദനയോടെ തന്റെ പ്രിയപ്പെട്ട സഹോദരന്റെ മരിക്കാത്ത ഓർമകളുമായി ദുബായ് കിരീടാവകാശി, ഹൃദയാഘാതം മൂലം അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓർമച്ചിത്രങ്ങൾ പങ്കുവച്ച് പ്രവാസികളുടെ സ്വന്തം ഫാസ

എളിമയുടെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മുഖമായി മാറിയ ചുരുക്കം ചില ഭരണാധികാരികളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുകള്ളൂ. ഒരുമിച്ച് നിന്ന് ഒരു നാടിനെ വളർച്ചയുടെ പാതയിലേക്ക് നയിക്കുന്നതോടൊപ്പം മറ്റുള്ളവരെയും സഹായിക്കുന്നവർ. അതിൽ എന്നും പേരുകേട്ടവരാണ് യുഎഇ ഭരണാധികാരികൾ. ഇവരെപ്പറ്റിയുള്ള പല വാർത്തകളും വൈറലായി മാറാറുണ്ട്. അതിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലെ കിരീടാവകാശിയാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
അറബിയിൽ "സഹായിക്കുന്നവൻ" എന്നർത്ഥം വരുന്ന അദ്ദേഹത്തിന്റെ കവിത പ്രസിദ്ധീകരിക്കുന്ന പേരിലാണ് അദ്ദേഹം ഫാസ എന്നറിയപ്പെടുന്നത്. പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട കിരീടാവകാശിയുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രവാസികളുടേത് തന്നെയാണ്.
ഇപ്പോഴിതാ ഏറെ വേദനയോടെ തന്റെ പ്രിയപ്പെട്ട സഹോദരന്റെ മരിക്കാത്ത ഓർമകളുമായി ദുബായ് കിരീടാവകാശി എത്തിയിരിക്കുകയാണ്. 2015ൽ തന്‍റെ 33–ാമത്തെ വയസിൽ ഹൃദയാഘാതം മൂലം അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓർമച്ചിത്രങ്ങളാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രാർഥനകളോടെ പങ്കുവച്ചത്. ഷെയ്ഖ് റാഷിദിന്റെ കുട്ടിക്കാല ചിത്രങ്ങളും ഫുട്ബോൾ ഗ്രൗണ്ടിലെയും പരമ്പരാഗത വേഷത്തിലെയും ചിത്രങ്ങളും ഇതിൽ കാണുവാൻ സാധിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത പുത്രനായിരുന്നു ഷെയ്ഖ് റാഷിദ്. ഈ മാസമാദ്യവും ഷെയ്ഖ് ഹംദാൻ സഹോദരന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഫുജൈറയിലെ ചിത്രകാരി അംനാ ജാസിം അക്രിലിക് പെയിന്റിൽ തീർത്ത സഹോദരങ്ങളുടെ മനോഹര ചിത്രം. അതുപങ്കുവച്ച് അദ്ദേഹം ചിത്രകാരിക്കു നന്ദിയും പറഞ്ഞു. അത്രമേൽ പ്രിയപ്പെട്ട സഹോദരന്റെ വേർപാട് ഏറെ വേദന നൽകുന്ന ഒന്നായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഏവരും തങ്ങളുടെ പ്രിയഭരണാധികാരിയുടെ വേദനയിൽ പങ്കുചേർന്ന് ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അനുശോചനം രേഖപ്പെടുത്തി.
അതേസമയം സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാന്റെ സഹജീവികളോടുള്ള കരുതലും നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ നേടിയിട്ടുണ്ട്. ലോക കുതിരസവാരി ഗെയിമിലെ മൾട്ടിപ്പിൾ ലോക ചാമ്പ്യനാണ് മക്തൂം. കായികമേഖലയിൽ അത്രമേൽ കമ്പം.
ദുബായുടെ കാഴ്ചകളെ മാറ്റിമറിക്കാൻ, ലോകം മുഴുവനെയും ദുബായിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അത്രമേൽ വലുതാകുന്നു. അങ്ങനെ ലോകത്തിലെ മികച്ച ഭരണാധികാരികളിൽ ഒരാളായ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അതേ പാത പിന്തുടർന്ന് ഏവർക്കും മാതൃകയായി മാറുകയാണ് പ്രിയ കിരീടാവകാശി.
https://www.facebook.com/Malayalivartha
























