പ്രവാസികളിൽ പലർക്കും ലോട്ടറി ടിക്കറ്റ് എത്തിയിരുന്നു; പ്രവാസികളെ പറ്റിച്ചത് പലതവണ; ലോട്ടറി ടിക്കറ്റ് വാട്സാപ്പില്‍ അയച്ചത് തമാശയ്ക്കാണെന്ന് സുഹൃത്ത്, ദൈവം പോലും പൊറുക്കാത്ത ആ ക്രൂരത
കഴിഞ്ഞ ഞായറാഴ്ചയാണ് ഓണം ബമ്പർ നറുക്കെടുപ്പ് നടന്നത്. ഇതിനുപിന്നാലെ 12 കോടി നേടിയ ഭാഗ്യവാൻ ആരെന്നറിയാൻ കേരളം കാത്തിരുന്നു. എന്നാൽ കാണുവാൻ കഴിഞ്ഞത് ഊഹാപോഹങ്ങളുടെയും ആശങ്കകളുടെയും വാർത്തകളായിരുന്നു ഒരു ടിക്കറ്റിന് രണ്ട് ഉടമസ്ഥർ. പിന്നാലെ മലയാളികളെ ഒന്നടങ്കം ഉദ്വേഗത്തിലാഴ്ത്തിയ ഒരു പകലിനൊടുവിലാണ് ആ കോടി ഭാഗ്യവാന്‍ വയനാട്ടുകാരനല്ലെന്ന് തെളിയുന്നത്. ഇത് ഒട്ടുമിക്ക പ്രവാസികൾക്കും കനത്ത തിരിച്ചടിയായി മാറുകയായിരുന്നു....
ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ 12 കോടി രൂപ അടിച്ചതാര്‍ക്കെന്ന അന്വേഷണത്തിനിടെയാണ് ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ പനമരം സ്വദേശി സൈതലവി അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. നാട്ടിലെ സുഹൃത്ത് വഴിയാണ് ടിക്കറ്റെടുത്തതെന്നും ഗൂഗിള്‍ പേ വഴി പണം നല്‍കിയെന്നുമായിരുന്നു അവകാശവാദം ഉന്നയിക്കുകയായിരുന്നു. എന്നാൽ ഓണം ബംപര്‍ അടിച്ചുവെന്നറിയിച്ച് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് വാട്സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്ന് സുഹൃത്ത് അഹമ്മദ് വ്യക്തമാക്കി. സെയ്തലവിക്കു ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നും ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് തന്റെ കയ്യിൽ ഇല്ലെന്നും അഹമ്മദ് പറയുകയായിരുന്നു. ഒരാള്‍ സമൂഹമാധ്യമത്തിൽ ഇട്ട ടിക്കറ്റിന്റെ പടം സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. സുഹൃത്ത് വഴി ടിക്കറ്റെടുത്തെന്ന് സെയ്തലവി നുണ പറയുകയാണെന്നും അഹമ്മദ് വ്യക്തമാക്കി.
എന്നാൽ, ടിക്കറ്റെടുക്കാൻ അഹമ്മദിന് പണം നൽകിയതിന് തെളിവുണ്ടെന്ന് സെയ്തലവി പറയുകയുണ്ടായി. ടിക്കറ്റ് എടുത്ത ശേഷം ആദ്യം അയച്ച മെസേജ് ഡിലീറ്റായി പോയിരുന്നു. 12–ാം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തന്നെ ചിലർ ചേർന്നു പറ്റിച്ചതാണെന്നും സെയ്തലവി ആരോപിക്കുകയുണ്ടായി. യഥാർഥ ഭാഗ്യവാനെ കണ്ടെത്തിയതിന് പിന്നാലെയാണ് സെയ്തലവിയുടെ പ്രതികരണം.
അതേസമയം ദുബായിൽ ഹോട്ടൽ ജീവക്കാരനായ വയനാട് സ്വദേശിയായ സെയ്തലവി, പതിവായി ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്നെന്നും അടുത്ത ബന്ധുവായ ഒരാൾ സമ്മാനം ലഭിച്ചതായി അറിയിച്ചുവെന്നും പറഞ്ഞിരുന്നു. ആയതിനാൽ തന്നെ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ പറഞ്ഞു.
വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യം പരാതിയിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ഇത്തരത്തിൽ പ്രവാസികൾക്ക് അടക്കം ഒട്ടേറെ പേർക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നതായും ബഷീർ ചൂണ്ടിക്കാണിച്ചു. കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചതിൽ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഈ ഭാഗ്യം ലഭിച്ചെന്നു കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ബഷീർ ഒരു മാധ്യമത്തോട് വ്യക്തമാക്കി. അതോടൊപ്പം തന്നെ തിരുവോണം ബംപര്‍ സമ്മാനം കിട്ടിയത് എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ്.
https://www.facebook.com/Malayalivartha