സൗദിയിൽ ഒമിക്രോണ്‍ ഭീതി; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് അധികൃതർ, കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റു നടപടികള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി
സൗദി അറേബ്യയിൽ ഒമിക്രോണ്‍ വ്യാപനം ശക്തമാകുണ്ണ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കടുത്ത നടപടികളിലേക്ക് അധികൃതർ കടക്കുമ്പോൾ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റു നടപടികള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിക്കുകയുണ്ടായി. കൂടാതെ 2020ന്റെ ആരംഭിത്തില്‍ ഉണ്ടായിട്ടുള്ളതു പോലുള്ള ഒരു വ്യാപനത്തിന് ഇനി സാധ്യതയില്ലെന്നും അതിനാല്‍ ലോക്ക് ഡൗണ്‍ പോലുള്ള കടുത്ത നടപടികളുടെ ആവശ്യമുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തിലെ മിക്ക ആളുകളും കോവിഡിനെതിരായ പ്രതിരോധ ശേഷി ആര്‍ജിച്ചുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ കരുത്ത് എന്നത്. ഒമിക്രോണ്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിന് സാധ്യതയുണ്ട് എന്നും അധികൃതർ ചൂണ്ടടിക്കാണിച്ചു. എന്നാല്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്തവരില്‍ അത് ബാധിക്കാനുള്ള സാധ്യതയും ബാധിച്ചാല്‍ തന്നെ രോഗം സങ്കീര്‍ണമാവാനുള്ള സാധ്യതയും വളരെ കുറവാണ്.
കൂടാതെ തീരെ വാക്‌സിന്‍ എടുക്കാത്തവരിലും രണ്ട് ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞ ശേഷവും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരിലുമാണ് ഒമിക്രോണ്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതിനാല്‍ വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ബൂസ്റ്റര്‍ ഡോസ് വിതരണം ശക്തിപ്പെടുകയും കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതോടെ ഒമിക്രോണ്‍ വ്യാപനം പിടിച്ചുനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
രാജ്യത്തെ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള പ്രായപരിധിയില്‍ പെട്ടവരില്‍ 95 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം വക്താവ് വ്യക്തമാക്കി.
അതേസമയം, മൊത്തം ജനസംഖ്യയുടെ 70 മുതല്‍ 75 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ എടുത്തതായി കണക്കാക്കാൻ സാധിക്കുകയുള്ളു. രാജ്യത്ത് മുഴുവന്‍ ആളുകള്‍ക്കും നല്‍കാന്‍ മാത്രമുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha