യുഎഇയുടെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂത്തികൾ; യുഎഇക്കെതിരായ ഹൂത്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗദിയും ജോര്‍ദാനും, യുഎഇ ചരക്കുകപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഈ മുന്നറിയിപ്പ് അവഗണിച്ചാൽ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും അറബ് സൈനിക സഖ്യം വക്താവ് തുർക്കി അൽമാലികി! ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്ക
ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍ ഉത്ഭവിച്ചിരിക്കുന്നത്. വീണ്ടും സംഘര്‍ഷ സാഹചര്യമൊരുക്കി നീക്കങ്ങൾ റിപ്പോർട്ട് ചെയ്യ്തിരിക്കുകയാണ്. യുഎഇയുടെ കപ്പല്‍ യമനിലെ ഹൂത്തികള്‍ പിടിച്ചെടുത്തു. എന്നാൽ ആയുധങ്ങളുമായെത്തിയ കപ്പലാണ് പിടിച്ചതെന്നും അതല്ല, മരുന്നുകളുമായി എത്തിയ കപ്പലാണ് പിടിച്ചതെന്നും രണ്ടുതരം വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.
അതോടൊപ്പം തന്നെ യുഎഇക്കെതിരായ ഹൂത്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗദിയും ജോര്‍ദാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ യുഎഇ പുതിയ നീക്കത്തിലേക്ക് കടക്കുകയാണ്.
അതായത് ഹൂത്തി തീവ്രവാദികൾ തട്ടിയെടുത്ത യുഎഇ ചരക്കുകപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഈ മുന്നറിയിപ്പ് അവഗണിച്ചാൽ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും അറബ് സൈനിക സഖ്യം വക്താവ് തുർക്കി അൽമാലികി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. യെമനിലെ സൊകോത്ര ദ്വീപിലെ തെരുവ് ആശുപത്രിയിലേക്കുള്ള മെഡിക്കൽ സാമഗ്രികളുമായി സൗദി നഗരമായ ജിസാനിലേക്ക് പോകുകയായിരുന്ന യുഎഇ പതാക വഹിച്ച 'റവാബി' എന്ന ചരക്കുകപ്പലാണ് തട്ടിയെടുത്തത്. അൽ ഹൊദൈദ തീരത്തേക്ക് അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹൂത്തി തീവ്രവാദികൾ ഇത്തരത്തിൽ തട്ടിയെടുത്തത്.
ഇത് കടുത്ത ക്രിമിനൽ നടപടിയും യുദ്ധക്കുറ്റവുമാണ്. സമുദ്ര നിയമങ്ങൾ ലംഘിക്കുന്നതിനെതിരെയും ജലപാതകളുടെ സുരക്ഷയെ ദുർബലപ്പെടുത്തുകയും സമുദ്ര സഞ്ചാരത്തെയും ആഗോള വ്യാപാരത്തെയും നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് അൽമാലികി ചൂണ്ടിക്കാണിച്ചു. ചരക്കുകളടങ്ങുന്ന കപ്പൽ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ബലപ്രയോഗം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ സൊകോത്ര ദ്വീപിലെ ആയിരക്കണക്കിന് യെമനികളുടെ ആരോഗ്യ സംരക്ഷണത്തിന് മെഡിക്കൽ സേവനം നൽകുകയെന്ന മാനുഷിക ദൗത്യം പൂർത്തിയാക്കുന്നതിന്, സൗദി ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തിപ്പിക്കാനുള്ള മെഡിക്കൽ ഉപകരണങ്ങൾ വഹിച്ചിരുന്ന ചരക്കു കപ്പലാണ് ഹൂത്തി വിമതർ ഇത്തരത്തിൽ തട്ടിയെടുത്തിരിക്കുന്നത്.
രാജ്യാന്തര മനുഷ്യാവകാശ നിയമം, കടലിലെ സായുധ സംഘട്ടനങ്ങളെക്കുറിച്ചുള്ള സാൻ റെമോ ചട്ടം, കടലിലും ജല പാതകളിലും സ്വാതന്ത്ര്യവും വ്യാപാരവും ഉറപ്പുനൽകുന്ന വിവിധ യുഎൻ സമ്മേളന ഉറപ്പുകൾ ഇവയെല്ലാം ലംഘിക്കുന്ന നടപടി രാജ്യാന്തര വ്യാപാരത്തിനും കടൽ സഞ്ചാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗുരുതരമായ നടപടി 2018 ലെ സ്റ്റോക്ക്‌ഹോം കരാറിന്റെ വ്യവസ്ഥകൾക്കും കീഴ്‌വഴക്കത്തിനും വിരുദ്ധമാണെന്നും അൽമാലികി അഭിപ്രായപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha