പുതുവത്സര നാളുകളിൽ കുവൈറ്റിൽ നിന്നും കൂടുതൽ സർവീസുകൾ നടന്നത് ഇന്ത്യയിലേക്ക്; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് 182,400 പേർ
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മറന്ന് ഗൾഫ് രാഷ്ട്രങ്ങൾ ഉണർന്നത് ക്രിസ്മസ് പുതുവത്സര അവധി നാളുകളിലായിരുന്നു. അത്തരത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും പ്രധാന ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തത് ഇന്ത്യന്‍ നഗരങ്ങളാണ് എന്നതാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പുതുവത്സര അവധി ആഘോഷിക്കാനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 182,400 പേരാണ് യാത്ര ചെയ്തത്.
അതോടൊപ്പം തന്നെ ഇതില്‍ 292 വിമാനങ്ങളിലായി 34,034 പേരാണ് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തത് 193 വിമാനങ്ങളിലായി മൊത്തം 26,008 പേര്‍ യാത്ര ചെയ്ത ഈജിപ്ത് ആണ് പട്ടികയില്‍ പിന്നിലുള്ളത്. കൂടാതെ സൗദി അറേബ്യയും യുഎഇയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്. എന്നാൽ മുന്‍വര്‍ഷങ്ങളില്‍ കുവൈറ്റികളുടെ സന്ദര്‍ശന പട്ടികയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് ബ്രിട്ടന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളായിരുന്നു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍, നിരവധിയാളുകളുടെ യാത്രാ പദ്ധതികളെ തന്നെ മാറ്റിമറിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ആയതിനാൽ തന്നെ ആളുകള്‍ ഇഷ്ട നഗരങ്ങളിലേക്കുള്ള യാത്ര തത്ക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം, അമേരിക്കക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രമായി ദുബായ് മാറിയിരിക്കുകയാണ്. യുഎസ് പൗരന്മാരുടെ ഇഷ്ടപ്പെട്ട മൂന്നാമത്തെ വിനോദ സഞ്ചാരകേന്ദ്രമായി ദുബായ് മാറി. പാര്‍ക്ക്സ്ലീപ്ഫ്ളൈ നടത്തിയ പഠനമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha