നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താന്‍ സൗദി അറേബ്യ; രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 365 പേരെയും അതിര്‍ത്തി രക്ഷാസേന ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധിപേരാണ് ഗൾഫ് രാഷ്ട്രങ്ങൾ വിട്ടത്. ഇതിനുപിന്നാലെ നിബന്ധനകൾ വീണ്ടും കർശനമാക്കുകയാണ് സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് താമസ, തൊഴില്‍ നിയമങ്ങള്‍ ഉള്‍പ്പെടെ ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് സൗദി അറേബ്യ.
അങ്ങനെ നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താന്‍ വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സും (ജവാസാത്ത്) നടത്തിയ വ്യാപക പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടെ മലയാളികള്‍ ഉള്‍പ്പെടെ 13,790 പേർ പിടിയിലായതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
ഇതിനോടകം തന്നെ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 365 പേരെയും അതിര്‍ത്തി രക്ഷാസേന ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്യുകയുണ്ടായി. അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ കൈകളില്‍ അകപ്പെട്ടവരില്‍ 53 ശതമാനം പേര്‍ എത്യോപ്യക്കാരും 45 ശതമാനം പേര്‍ യമനികളും രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് എന്നാണ് വിവരം. ഇതിനു പുറമെ, അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിച്ച 75 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്യുകയുണ്ടായി. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുകയും യാത്രാസൗകര്യം ഒരുക്കുകയും ചെയ്ത ഏഴു പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha