ഒരു വശത്ത് സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും കുവൈറ്റിന്റെ നിർണായക തീരുമാനം; വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന നിയമ ഭേദഗതിയുമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി, പ്രവാസികൾക്ക് കൂടുതൽ അനുകൂല്യങ്ങളുമായി പുതിയ നീക്കം
ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശിവത്കരണം കടുപ്പിക്കുമ്പോൾ പ്രവാസികൾക്ക് നെഞ്ചടിപ്പ് ഏറുകയാണ്. ഇത്തരത്തിൽ നിബന്ധനകൾ കടുപ്പിച്ചതിന് പിന്നാലെ കൂടുതൽ പ്രവാസികൾ ജോലി നഷ്ടമാകുകയുണ്ടായി. എന്നാൽ ഇതിൽ നിന്നും ഏറെക്കുറെ രക്ഷപ്പെട്ട് നിൽക്കുന്നവരാണ് വീട്ടുജോലിക്കാർ. ഇപ്പോഴിതാ കുവൈറ്റിലെ വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന നിയമ ഭേദഗതിയുമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി രംഗത്ത് എത്തിയിരിക്കുകയാണ്.
അവര്‍ ആഴ്ചയില്‍ തന്നെ ഒരു ദിവസവും വര്‍ഷത്തിലും ഒരു മാസവും അവധി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് നിയമ ഭേദഗതി എന്നത്. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട 2015ലെ അറുപത്തി എട്ടാം നമ്പര്‍ നിയമത്തിലാണ് നീതിന്യായ മന്ത്രി ജമാല്‍ അല്‍ ജലാവി പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത് എന്നത് കാണുവാൻ സാധിക്കും.
ആയതിനാൽ തന്നെ വീട്ടു ജോലിക്കാരുടെ മിനിമം വേതനം 75 ദിനാര്‍ അഥവാ 18,700 രൂപയായിരിക്കുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ വീട്ടുവോലക്കാരെ ജോലിക്ക് നിര്‍ത്താന്‍ പാടുള്ളതല്ല. അതേസമയം, ജോലിക്കാരുടെ ഭക്ഷണം, വസ്ത്രം എന്നിവയ്ക്കും ചികിത്സകള്‍ക്കുമുള്ള ചെലവുകള്‍ സ്പോണ്‍സര്‍ വഹിക്കണം. അതിനായി വരുന്ന ചെലവുകള്‍ വീട്ടുവേലക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറവ് വരുത്താന്‍ പാടില്ലെന്നും നിയമത്തില്‍ ചൂണ്ടിക്കാണിക്കുകയാണ്.
ഇതുകൂടാതെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കുവൈറ്റ് അധികൃതരുമായി ഇന്ത്യ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് 100 ദിനാറിനും 120 ദിനാറിനും ഇടയില്‍ ശമ്പളം ലഭിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസര്‍ സിബി ജോര്‍ജ് വ്യക്തമാക്കുകയുണ്ടായി. 25,000 രൂപ മുതല്‍ 30,000 രൂപ വരെ വരുമിത് എന്നാണ് കണക്ക്. ജീവനക്കാര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ന്യായമായ തുകയാണിതെന്നും അദ്ദേഹം പ്രാദേശിക ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അങ്ങനെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈറ്റും തമ്മില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിന്റെ കാര്യത്തിലുള്ള ഈ വര്‍ധനവ് എന്നത്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഈടാക്കുന്ന ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
കൃത്യ സമയത്ത് തന്നെ മാസ ശമ്പളം വീട്ടുജോലിക്കാരന്റെ അക്കൗണ്ടിലേക്ക് നല്‍കണമെന്നും പുതിയ നിയമം അനുശാസിക്കുകയാണ് ചെയ്യുന്നത്. മാസ ശമ്പളം ആദ്യ ആഴ്ചയില്‍ തന്നെ നല്‍കിയില്ലെങ്കില്‍ 10 ദിനാര്‍ അഥവാ 2500 രൂപ പിഴയായി നല്‍കണം. 11 മാസം ജോലി ചെയ്താല്‍ 30 ദിവസത്തില്‍ കുറയാത്ത ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി അനുവദിക്കണം. ആറു ദിവസം ജോലി ചെയ്താല്‍ 24 മണിക്കൂര്‍ ശമ്പളത്തോടെയുള്ള വിശ്രമം അനുവദിക്കണം പറഞ്ഞു. ഒരു ദിവസം രണ്ടര മണിക്കൂറില്‍ കൂടുതല്‍ സമയം ഓവര്‍ ടൈം ജോലി എടുപ്പിക്കരുതെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha