നാട്ടിലേക്ക് പണമയക്കാൻ ഇതാണ് സമയം; ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക്, ഇപ്പോഴത്തെ ഇഠിവ് ഇതോടെ പ്രവാസികൾക്കാണ് നേട്ടമായി, നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചുവെന്ന് അധികൃതർ
പ്രവാസികളെ... നാട്ടിൽ പണമയക്കാൻ ഇതാണ് സമയം. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിക്കുകയുണ്ടായി. ഡോളറിനെതിരെ 77.44 നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത് പോലും. അതായത് ഒരു ഡോളർ ലഭിക്കാൻ 77.44 രൂപ നൽകേണ്ട സ്ഥിതിയാണ് ഉള്ളത്. ചൈനയിലെ ലോക്ഡൗൺ, റഷ്യ-യുക്രൈൻ യുദ്ധം, ഉയർന്ന പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചിരിക്കുന്നത്. രൂപയുടെ മൂല്യം 78-വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത് തന്നെ.
എന്നാൽ ഇപ്പോഴത്തെ ഇഠിവ് ഇതോടെ പ്രവാസികൾക്കാണ് നേട്ടമുണ്ടായിരിക്കുന്നത്. നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ രൂപയ്ക്ക് വീണ്ടും കനത്ത ഇടിവ് വന്നതോടെ തന്നെ വിദേശ വിനിമയ ഇടപാടിൽ രൂപയ്‌ക്കെതിരെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് നിലവിൽ ലഭിക്കുന്നത്.
അങ്ങനെ രാജ്യാന്തര വിപണിയിൽ ഒരു സൗദി റിയാലിന് 20.64 രൂപയാണ് ഓൺലൈൻ നിരക്ക് എന്നത്. എക്‌സ്‌ചേഞ്ച്കളിൽ സൗദി റിയാലിന് 20.47 വരെ ലഭിക്കുകയും ചെയ്യുന്നുണ്ട്. യുഎഇ ദിർഹം 21.09 രൂപ, ഒമാൻ റിയാൽ 201.37 രൂപ, ഖത്തർ റിയാലിന് 21.26 രൂപ, കുവൈത്ത് ദിനാറിന് 252.19 രൂപ, ബഹ്‌റൈൻ ദിനാറിന് 205.34 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക് എന്നത്.
ഇതിനുപിന്നാലെ ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ വർധനയുണ്ടായതായി ഗൾഫിലെ വിവിധ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വ്യക്തമാക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾ കൂടി നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടർന്ന് ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്കുകൾ വർധിച്ചതും അതിനെതുടർന്നുള്ള നിരക്കുവർധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതി വിപണിയിൽ വ്യാപകമായതും രൂപയ്ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.
അതേസമയം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിരക്കിൽ അരശതമാനം വർധന വരുത്തിയത് തുടർച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകിയിരിക്കുകയാണ്. നിലവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഡോളർ. മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകർ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിൻവലിച്ചിരിക്കുന്നത്. ഏഴ് മാസമായി ഇവർ അറ്റവിൽപ്പനക്കാരാണ്. വിപണിയിലെ ഈ വില്പന സമ്മർദവും രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചു.
https://www.facebook.com/Malayalivartha