ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് എന്‍.സി.പി ഓവര്‍സീസ് സെല്‍
രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം എത്തിയ പെരുന്നാൾ അവധിയോട് അനുബന്ധിച്ച് ഗൾഫിൽ നിന്നും നാട്ടിലേക്ക് നിരവധിപേരാണ് വരാൻ കാത്തിരുന്നത്. എന്നാൽ ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ വർധിക്കുകയാണ് ചെയ്തത്. ഇതേത്തുടന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര് എന്നിവര്‍ക്ക് എന്‍.സി.പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ് നിവേദനം സമര്‍പ്പിക്കുകയുണ്ടായി.
അങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിമൂലം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും നാട്ടിലേക്കു പോകാന്‍ കഴിയാതെ വിദേശത്ത് തുടരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇപ്പോള്‍ കര്‍ശന യാത്രാനിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ പല അത്യാവശ്യങ്ങള്‍ക്കുമായി നാട്ടിലേക്കു പോകാനൊരുങ്ങുന്നവര്‍ക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ഭീമമായ തുകയാണ് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനക്കമ്പനികള്‍ ഈടാക്കുന്നത് തന്നെ.
കൂടാതെ കോവിഡ് മഹാമാരി കാരണം തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം നിലയ്ക്കുകയും കുറയുകയും ചെയ്ത സാധാരണക്കാരായ പ്രവാസികള്‍ വര്‍ഷങ്ങളായി നാട്ടിലേക്ക് കുടുംബത്തോടൊപ്പം മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് ചെയ്യുന്നത്. ഭീമമായ ടിക്കറ്റ് ചാര്‍ജ് താങ്ങാന്‍ പറ്റുന്ന അവസ്ഥയല്ല ഇന്ന് ഇവര്‍ക്കുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് പല വിമാനക്കമ്പനികളും ഇപ്പോള്‍ നിരക്ക് ഈടാക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
അതേസമയം പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി രജീഷ് എട്ടുകണ്ടത്തില്‍, ട്രഷറര്‍ ഷൈജു കന്പ്രത്ത്, വൈസ് പ്രസിഡന്റ് സാജിര്‍ ഇരിവേരി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നയീം പന്‍കാര്‍ക്കര്‍, അയാസ് ശൈഖ് (മഹാരാഷ്ട്ര) എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha