ഹജജ് കർമ്മം നടക്കുന്ന മാസമായ ദുൽഹിജ്ജ മാസത്തിൽ മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും താപനില സാധാരണ പരിധിയിൽ; വേനൽക്കാല കനത്ത മഴയും പ്രവചിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം

സൗദി അറേബ്യയിൽ ഹജജ് കർമ്മം നടക്കുന്ന മാസമായ ദുൽഹിജ്ജ മാസത്തിൽ മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും താപനില സാധാരണ പരിധിയിലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഈ വേനൽക്കാല കനത്ത മഴയും പ്രവചിക്കുകയാണ് അധികൃതർ. ജസാൻ, അസീർ, അൽ ബഹ, മക്ക മേഖലകളിലെ ഉയർന്ന പ്രദേശം എന്നിവിടങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥാ പ്രവചന കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധാരണ നിരക്കിൽ മഴ ലഭിക്കുമെന്നാം പ്രതീക്ഷിക്കുകയാണ്.
കൂടാതെ ജൂൺ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31ന് അവസാനിക്കുന്ന രാജ്യത്തെ വേനൽക്കാല കാലാവസ്ഥയെക്കുറിച്ചും കേന്ദ്രം വിശദമായ റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ഡിഗ്രി സെൽഷ്യസ് വരെ ഉപരിതല താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രവചനത്തിൽ പറയുന്നത്.
മക്ക, അൽ ബാഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിൽ ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ അതിന്റെ സാധാരണ നിലയിൽ താപില തുടരുമ്പോൾ, ജൂലൈ മാസത്തിലെ ശരാശരി വർദ്ധനവ് ഒന്നര ഡിഗ്രിയിൽ എത്തിയേക്കാവുന്നതാണ്. പ്രത്യേകിച്ച് റഫ്ഹ, ഹഫർ അൽ ബാറ്റിൻ, ഹായിൽ നോർത്ത് ഖസീം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























