വാക്സിനുകൾ നൽകിയതിനു ശേഷം ഹൃദയാഘാതത്തിന്റെ എണ്ണത്തിൽ വർധന ഇല്ല; ഒമാനിൽ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞവരുടെ എണ്ണം കൂടിയതിൻ്റെ കാരണത്തെക്കുറിച്ചുള്ള കണ്ടെത്തൽ ഇങ്ങനെ....

ഒമാനിൽ കൊവിഡ് വാക്സിനുകൾ നൽകിയതിനു ശേഷം ഹൃദയാഘാതത്തിന്റെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുകയുണ്ടായി. രാജ്യത്ത് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞവരുടെ എണ്ണം കൂടിയതിൻ്റെ കാരണത്തെക്കുറിച്ചുള്ള അസോസിയേഷന്റെ കണ്ടെത്തലിലാണ് ഇത്തരത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതായത് കൊവിഡുൾപ്പെടെയുള്ള എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ആദിൽ ബറകത്ത് അൽ റിയാമി ചൂണ്ടിക്കാണിച്ചു. വാക്സിൻ സ്വീകരിക്കുന്ന സമയത്തുള്ള നേരീയ വീക്കവും വേദനയുമാണ് ഇതിൻ്റെ ലക്ഷണം എന്നത്. എന്നാൽ വാക്സിനെടുത്തവരിൽ ഹൃദയാഘാതം വർധിപ്പിക്കുമെന്നതിന് സ്ഥിരീകരിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കൂടാതെ ഒമാനടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാക്സിനു ശേഷം കണ്ടുവരുന്നത് മയോ കാർഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ആണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ മയോ കാർഡിറ്റിസ് സാധാരണയായി പരിമിതമാണ്, ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. വാക്സിൻ സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളിൽ 54 മയോ കാർഡിറ്റിസ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വാക്സിൻ സ്വീകരിക്കാത്ത ആളുകളിലും സമാന രീതിയിൽ മയോ കാർഡിറ്റിസ് കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആയതിനാൽ തന്നെ വിദഗ്ധരിൽനിന്ന് ശരിയായ വിവരങ്ങൾ സ്വീകരിക്കണമെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























