നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാർ; കുവൈറ്റില്‍ നിന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നാടുകടത്തിയത് ഏകദേശം 400 പ്രവാസികളെ! ഗവേഷണമനുസരിച്ച് ഹാഷിഷും ക്യാപ്റ്റഗണുമാണ് രാജ്യത്ത് കൂടുതലും എത്തുന്നത് എന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍

കുവൈറ്റില്‍ നിന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരമാണിത് പുറത്ത് വന്നിരിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏര്‍പ്പെട്ടതിന് ഏകദേശം 400 പ്രവാസികളെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നാടുകടത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഗവേഷണമനുസരിച്ച് ഹാഷിഷും ക്യാപ്റ്റഗണുമാണ് രാജ്യത്ത് കൂടുതലും എത്തുന്നത്. ഹാഷിഷ് ഇറക്കുമതി ചെയ്യുന്നത് കൂടുതലും ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ് എന്നതാണ്. കൂടാതെ ക്യാപ്റ്റഗണ്‍ ഇറക്കുമതി ചെയ്യുന്നത് ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ്. ഈജിപ്തില്‍ ഉത്പാദിപ്പിക്കുന്ന ട്രമഡോള്‍ ഗുളികകളും ഫിലിപ്പീന്‍സിലും ഏഷ്യന്‍ രാജ്യങ്ങളിലും നിര്‍മിക്കുന്ന ഷാബു ഗുളികകളാണ് രാജ്യത്തെത്തുന്ന മറ്റു മയക്കുമരുന്നുകള്‍ എന്നത്. അതേസമയം, കൂടുതൽ അന്വേഷണങ്ങൾ ഇതുസംബന്ധമായി നടന്നുവരുകയാണ്.
https://www.facebook.com/Malayalivartha
























