Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

11 DECEMBER 2024 10:46 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

അടുത്ത കാലത്തായി വിസ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് കുവൈറ്റ് ഭരണകൂടം സ്വീകരിക്കുന്നത്. കുവൈത്തിൽ നിയമങ്ങൾ കർശനമായി പാലിക്കാത്ത അനധിക‍ൃത താമസക്കാരെ നാടുകടത്തുകയും നിയമങ്ങൾ പാലിക്കുന്നവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയുമാണ് ഭരണകൂടം. ഡിസംബർ 1 മുതൽ 5 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് 610 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 317 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇവരേയും അധികം വൈകാതെ തുടർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നാടുകടത്തും. എന്നാൽ, വിസ നിയമ ലംഘനങ്ങള്‍ക്കെതിരേ നിലപാട് കടുപ്പിച്ചതിനാൽ കുവൈറ്റിന് മികച്ച നേട്ടമാണ് വന്നുചേർന്നിരിക്കുന്നത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിയമ ലംഘനങ്ങൾ നടത്തിയാൽ സ്പോൺസർ അടക്കം ഉത്തരവാദികളാകും. നിയമ നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് ഫലപ്രദമായെന്ന് വേണം വിലയിരുത്താൻ. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കുടുംബ സന്ദർശന വിസകളിൽ ഒരൊറ്റ ലംഘനം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.

കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി വിസിറ്റ് വിസ 2024 മാര്‍ച്ച് 8ന് വീണ്ടും നടപ്പിലാക്കിയ ശേഷം ഒമ്പത് മാസം കടന്നുപോയെങ്കിലും ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഈ കുടുംബ സന്ദര്‍ശക വിസകളിലെത്തിയ ആരും നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ഒരു മാസമാണ് കാലാവധി. പുതിയ റസിഡൻസി നിയമത്തിൽ പഴയത് പോലെ മൂന്ന് മാസം കാലാവധി എന്നാണ് റിപ്പോർട്ടുള്ളത്. രാജ്യത്തെ വിസ നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധേയമായ നാഴികക്കല്ലായാണ് ഈ കാര്യം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍റെ വിസ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ നടപടികള്‍ ഫലപ്രദമായിരുന്നു എന്നാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം അധികൃതര്‍ അഭിപ്രായപ്പെട്ടു.

വിസ സംവിധാനത്തിന്‍റെ ദുരുപയോഗം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം രാജ്യത്തേക്ക് നിയമപരമായ പ്രവേശനം പ്രോത്സാഹിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. 90 ദിവസത്തെ ഫാമിലി വിസിറ്റ് വിസകളില്‍ എത്തുന്നവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ കുവൈറ്റില്‍ നിന്ന് പുറത്തുകടക്കുക, വിസിറ്റ് വിസ കാലയളവില്‍ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ നിയന്ത്രണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാരെയും സന്ദര്‍ശകരെയും ബോധവല്‍ക്കരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

വിസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് കാലാവധി അനുവദിച്ച സമയത്ത് പരമാവധി വിസ നിയമലംഘകര്‍ക്ക് പിഴയടച്ച് അവരുടെ താമസം ക്രമപ്പെടുത്താനോ പിഴ അടക്കാതെ രാജ്യം വിടാനോ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജൂണ്‍ 30ന് പൊതുമാപ്പ് കാലാവധി കഴിഞ്ഞ ഉടന്‍, അതിനു ശേഷം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ കണ്ടെത്താന്‍ വ്യാപകമായ റെയിഡുകള്‍ നടത്തുകയും ആയിരക്കണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (2 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (2 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (2 hours ago)

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍  (3 hours ago)

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി  (3 hours ago)

കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍  (3 hours ago)

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (3 hours ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (4 hours ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (4 hours ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (5 hours ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (6 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (7 hours ago)

Malayali Vartha Recommends