രാത്രിയിൽ ടിവിയുടെ ശബ്ദം കൂട്ടി സഹവാസിയുടെ അക്രമം; സഹികെട്ട ഏഷ്യക്കാരൻ ചെയ്തതിങ്ങനെ...
രാത്രി സിനിമ കാണുന്നതിനായി ടിവിയുടെ ശബ്ദം കൂട്ടിയതിന് കൂടെ താമസിക്കുന്നയാളെ കുത്തിക്കൊന്ന കേസിൽ ഏഷ്യാക്കാരനെതിരെ കോടതി നടപടികൾ പുരോഗമിക്കുന്നു. അബുദാബിയിലെ ഏഷ്യക്കാരനായ തൊഴിലാളിയാണു സഹവാസിയെ കുത്തിക്കൊന്ന കുറ്റത്തിനു അബുദാബി ക്രിമിനൽ കോടതിയിൽ നടപടി നേരിടുന്നത്.
പ്രതിയുൾപ്പെടെ മൂന്നു പേരാണ് അബുദാബിയിലെ മുറിയിൽ താമസിച്ചിരുന്നത്. രാത്രി സിനിമ കാണുന്നതിനായി ടിവിയുടെ ശബ്ദം കൂട്ടിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
ജോലി കഴിഞ്ഞ് റൂമില്‍ എത്തിയവര്‍ വിശ്രമിക്കുന്നതിനിടെ പ്രതി ടിവി വെയ്ക്കുകയും അമിതമായ ശബ്ദം വെച്ചത് സഹവാസിയെ പ്രകോപിപ്പിക്കുകയായിരുന്നു. ടിവി കാണുകയായിരുന്ന ഏഷ്യക്കാരനുമായി യുവാവ് ആദ്യം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. എന്നാൽ വഴങ്ങാതായതോടെ അടുക്കളയില്‍ നിന്നു കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
രണ്ടു തവണ വയറ്റിലാണ് ഇയാൾ കുത്തിയത്. മുറിയിലുണ്ടായിരുന്ന മൂന്നാമത്തെയാളാണു കേസിലെ ദൃക്‌സാക്ഷി. അബുദാബി നഗരത്തിലെ മുറിയിൽ രാത്രി സമയത്തായിരുന്നു അക്രമം നടന്നതെന്നു ദൃക്‌സാക്ഷി പറഞ്ഞു.
ഞാനും സുഹൃത്തും ഉറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ടിവിയുടെ ശബ്ദം കൂട്ടുന്നത്. ജോലി കഴിഞ്ഞു വന്നതാണെന്നും ഉറങ്ങണമെന്നും പറഞ്ഞു. തർക്കം ഉണ്ടായിട്ടും ടിവിയുടെ ശബ്ദം കുറയ്ക്കാൻ അയാൾ തയ്യാറായില്ല. തുടർന്നാണു അക്രമമുണ്ടായത്– ദൃക്‌സാക്ഷി പറഞ്ഞു.
കൊല്ലപ്പെട്ടയാളെ അക്രമിച്ചതായും കത്തിയെടുത്തു കുത്തിയതായും പൊലീസിനു മുന്നിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ കോടതിയിലെത്തിയപ്പോൾ കുറ്റം നിഷേധിച്ചു. പ്രതിഭാഗത്തിനു അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നതിനായി കേസിലെ വാദം മേയ് മാസത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha