15 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കവേ യുവാവിന് ദാരുണാന്ത്യം
വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കവേ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി റിപ്പോർട്ടുകൾ. തൃക്കരിപ്പൂര്‍ എളമ്പച്ചി മൈതാനിയിലെ റഫീഖ് (34) ആണ് ബുധനാഴ്ച വൈകുന്നേരം അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ വച്ച് മരിച്ചത്.
15 വര്‍ഷത്തോളമായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായി പ്രവര്‍ത്തിച്ച് വരികയായിരുന്ന റഫീഖിന് മൂന്ന് ദിവസമായി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. എന്നാൽ ബുധനാഴ്ച ഉച്ചക്ക് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കമ്പനിയില്‍ നിന്ന് രാജിവെച്ച റഫീഖ് നാട്ടിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങിവെച്ച് വിസ റദ്ദാക്കിയ പാസ്പോർട്ട് കമ്പനിയില്‍ നിന്ന് കിട്ടുന്നത് കാത്തിരിക്കുകയായിരുന്നു.
പരേതരായ പിലാത്തറ ഇബ്രാഹിം-ഉമ്മുകുല്‍സു ദാമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ റാഹില. നാല് വയസ്സുള്ള ഹൈഹാഷ് ഏക മകനാണ്. സഹോദരങ്ങള്‍: റഹൂഫ്, റഹ്മത്ത് (ഇരുവരും അബൂദാബി) റൈഹാനത്ത്, സുമയ്യത്ത്.
https://www.facebook.com/Malayalivartha