43 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ മലയാളിയ്ക്ക് കുവൈറ്റിൽ ദാരുണാന്ത്യം
കുവൈറ്റിൽ ഹോട്ടല്‍ വ്യാപാരി മലയാളിയായ മൂസാഹാജി നിര്യാതനായതായി റിപ്പോർട്ടുകൾ. 43 വർഷത്തെ പ്രവാസ ജീവിതം നയിസിച്ചിരുന്ന മൂസാഹാജി ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടുകൂടി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‍ ജഹ്റ ഹോസ്പിറ്റലില്‍ വച്ച് മരിക്കുകയായിരുന്നു.
ജഹ്റയില്‍ തന്നെ ഹോട്ടല്‍ നടത്തി വന്നിരുന്ന മൂസാഹാജി 20 ദിവസം മുന്‍പാണ് നാട്ടില്‍ നിന്നും എത്തിയത്. ജഹ്റയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് വളരെ പ്രവർത്തിപരിചയം ഉള്ളയാളാണ് മൂസഹാജി.
കുവൈറ്റ് യുദ്ധ സമയത്ത് അറബികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണവും ഗ്യാസും മറ്റും എത്തിച്ച് നല്‍കിയതിലൂടെ യുദ്ധ ശേഷവും പഴയകാല ജഹ്റക്കാര്‍ക്ക് വളരെ സുപരിചിതനായിരുന്നു മൂസാഹാജി. യുദ്ധ ശേഷം ജഹ്റയിലെ ആദ്യ ഇന്ത്യന്‍ ഹോട്ടല്‍ ഇദ്ദേഹത്തിന്റെ ആയിരുന്നു. ജഹ്റ മത്താഫിക്ക് സമീപത്താണ് ആ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഭാര്യ ഫാത്തിമ. കുവൈത്തിലുള്ള ജാവേദ്, സൈഫുദ്ദീന് എന്നിവരടക്കം ഏഴ് മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
https://www.facebook.com/Malayalivartha