സൗദിയിൽ ബസും പെട്രോള്‍ ടാങ്കറും കൂടിയിടിച്ചു; തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം
പടിഞ്ഞാറന്‍ സൗദിയിലെ റാബിഗില്‍ പെട്രോള്‍ ടാങ്കറും ബസും കൂടിയിടിച്ച് കത്തി അഞ്ചുപേര്‍ വെന്തുമരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്നതാണ് ബസ്.
യു.കെ പൗരത്വമുള്ള പാകിസ്താന് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. മക്ക റോഡിനെയും യാമ്പു ഹൈവേയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയില്‍ സഅ്ബറില് നിന്ന് അഞ്ചുകിലോമീറ്ററര്‍ അകലെയായിരുന്നു സംഭവം. കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങളും പൂര്‍ണമായി കത്തി നശിച്ചു.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് പൊലീസ്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്റ്, ആരോഗ്യ വകുപ്പ് എന്നിവയും തദ്ദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. എട്ട് യൂണിറ്റ് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയതായി ജിദ്ദ റെഡ്ക്രസന്റ് വക്താവ് അബ്ദുല്ല അഹ്മദ് അബൂസൈദ് പറഞ്ഞു. പൊള്ളലേറ്റവരെ ഖുലൈസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha