ലോകം തിരയുന്ന പാപ്പയുടെ അനുഗ്രഹം കിട്ടിയ ആ പെൺകുട്ടി കൊളംബിയൻ സ്വദേശിയായ വലേറിയ സാഞ്ചസ്
ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത് ; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ” ചരിത്രം കുറിച്ച് പോപ്പിന്‍റെ യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയായപ്പോൾ വിശ്വാസി സമൂഹം നെഞ്ചിലേറ്റിയത് ഈ ബൈബിൾ വാക്യം അന്വർഥമാക്കിയ കൊച്ചു മിടുക്കിയെ
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് വത്തിക്കാൻ പുറത്തുവിട്ട മനോഹരമായ ഈ ചിത്രമാണ് . ഒരു കൊച്ചു മിടുക്കിയെ പോപ്പ് അനുഗ്രഹിക്കുന്ന ചിത്രം .
പേപ്പല്‍ പതാകകളുമായി കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികള്‍ക്കിടയിലേക്ക് പാപ്പാ മൊബീലിൽ മാര്‍പാപ്പ എത്തി. പേപ്പല്‍ പതാക വീശി ജനക്കൂട്ടം ഹര്‍ഷാരവം മുഴക്കി.
വിശ്വാസികള്‍ക്കിടയിലൂടെ കൈവീശി കടന്നുപോയ അദ്ദേഹത്തെ അടുത്തു കാണാനും തൊടാനും പലരും തിക്കിത്തിരക്കി. രക്ഷിതാക്കള്‍ എടുത്തുയര്‍ത്തിയ കുഞ്ഞുങ്ങളെ മാര്‍പാപ്പ അനുഗ്രഹിച്ചു.ഇതിനിടെ ബാരിക്കേഡുകള്‍ മറികടന്നു ഒരു കൊച്ചുപെണ്‍കുട്ടി പാപ്പാ മൊബീലിനടുത്തേക്ക് ഓടിയെത്തി.. ഒരു കത്ത് പാപ്പാക്ക് സമ്മാനിക്കാന്‍ ഓടിയെത്തിയതായിരുന്നു അവൾ . കൂടെ വലേറിയയുടെ കൂട്ടുകാരി ഗബ്രീലിയയും ഉണ്ടായിരുന്നു.
വലേറിയയുടെ അച്ഛൻ ആന്ദ്രേ സാഞ്ചസ് അൽ അവീർ സെൻട്രൽ ജയിലിൽ ആണ് ..അച്ഛനെ മോചിപ്പിക്കാൻ പോപ്പിന്റെ സഹായം തേടിയെത്തിയതാണവൾ ...
സുരക്ഷാ ഭടന്മാര്‍ അവളെ തടഞ്ഞെങ്കിലും പാപ്പാ, മൊബീല്‍ നിര്‍ത്തി.ഒരു സുരക്ഷാഭടൻ തന്നെ അവളെ എടുത്തുയർത്തി. ചിത്രം വാങ്ങിയ മാര്‍പാപ്പ, ആ കൊച്ചു മിടുക്കിയെ അനുഗ്രഹിച്ചു.അവളുടെ കണ്ണിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു തുളുമ്പിയിരുന്നു. ശിശുക്കളെ എന്റെ അടുക്കല്‍ വരാന്‍ അനുവദിക്കുവിന്‍ അവരെ തടയരുത് എന്ന് പറഞ്ഞ ക്രിസ്തുവിന്റെ നല്ല ഇടയനായ പോപ്പ് , ആ കൊച്ചു മിടുക്കിയെ അനുഗ്രഹിച്ചത് വിശ്വാസികളുടെ മനം നിറച്ചു. ” ആ കൊച്ചു പെണ്‍കുട്ടിക്കു ഭാവിയുണ്ട്! എനിക്ക് അത് ഇഷ്ടപ്പെട്ടു. നല്ല ധൈര്യമുണ്ടെങ്കിലേ അങ്ങനെ ചെയ്യാന്‍ സാധിക്കൂ,’ ചിരിയോടെ മാര്‍പാപ്പ പിന്നീട് പറഞ്ഞു
ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും എന്ന് ഉദ്ഘോഷിക്കുന്ന 'മത്തായിയുടെ സുവിശേഷം 5' ആണ് പാപ്പാ പ്രസംഗിച്ചത് എന്നതും ഈ കൊച്ചുകുട്ടിക്ക് ലഭിച്ച അനുഗ്രഹവും പരമ കാരുണ്യകനായ ആ ദൈവത്തിന്റെ കരുതൽ തന്നെ
യുഎഇയോടുള്ള ആദരസൂചകമായി കുര്‍ബാനയിലെ ആദ്യ വായന അറബിക്കിലായിരുന്നു. ഇംഗ്ലിഷില്‍ കുര്‍ബാന അര്‍പ്പിച്ച മാര്‍പാപ്പ, ഇറ്റാലിയനിലാണു പ്രസംഗിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ ഗിരിപ്രഭാഷണമാണു വായിച്ചത്. അത് അധികരിച്ചായിരുന്നു പ്രസംഗവും.
യുഎഇയോടുള്ള ആദരസൂചകമായി കുര്‍ബാനയിലെ ആദ്യ വായന അറബിക്കിലായിരുന്നു . 'അസ്ലാമു അലൈക്കും' എന്ന അഭിസംബോധനയോടെയാണ് മാര്‍പാപ്പ കുര്‍ബാനയില്‍ പ്രസംഗം ആരംഭിച്ചത്. സമാധാനം നിങ്ങളോടു കൂടെ എന്നായിരുന്നു അടുത്ത വരി.
മലയാളികളുൾപ്പടെ ഒട്ടേറെ രോഗികളാണ് അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ മാര്‍പാപ്പയെ കാണാനെത്തിയത്. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ച അദ്ദേഹം ജപമാലകള്‍ സമ്മാനിച്ചു . പ്രത്യേകം ക്ഷണിക്കപ്പെട്ട 300 പേര്‍ക്കു പുറമെ 300 അള്‍ത്താര ശുശ്രൂഷകരും ആഗോള കത്തോലിക്കാ സഭാധ്യക്ഷന്റെ അനുഗ്രഹം ഏറ്റുവാങ്ങി.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പേരു സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, അബുദാബി കിരീടാവകാശിക്കു സമ്മാനിച്ചത്, 1219 ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍ കമീലുമായി കൂടിക്കാഴ്ച നടത്തിയത് ആലേഖനം ചെയ്ത ചിത്രം ആണ് .
. അന്നത്തെ സന്ദര്‍ശനത്തിന്റെ എണ്ണൂറാം വാര്‍ഷികമാണിപ്പോള്‍. അതിന്റെ ഓര്‍മയ്ക്കായി കൂടിയായിരുന്നു ഈ സന്ദര്‍ശനം.
https://www.facebook.com/Malayalivartha