സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടത്തിൽ ഭിന്നത
അമേരിക്കൻ ഭരണകൂടത്തിൽ സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത രൂക്ഷമാവുന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കുള്ളിൽ സിറിയയിൽ നിന്ന് പൂർണമായി ഐ.എസിനെ തുടച്ചു നീക്കുമെന്ന് അമേരിക്കൻ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ഐ.എസ് വിരുദ്ധ പോരാട്ടം തുടരുമെന്നായിരുന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം.
അതിനിടെ, സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം ട്രംപ് താനുമായി കൂടിയാലോചിച്ച് എടുത്തതല്ലെന്ന് വ്യക്തമാക്കി പശ്ചിമേഷ്യയിലെ യു.എസ് സൈനിക മേധാവി ജനറൽ ജോസഫ് വെടേലും രംഗത്തുവന്നു.
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അമേരിക്കന്‍ സൈന്യത്തിനുള്ള അതൃപ്തിയാണ് സൈനിക മേധാവിയുടെ പ്രസ്താവനക്കു പിന്നിലെന്നാണ് സൂചന.
അമേരിക്കന്‍ സഖ്യകക്ഷികളായ 79 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി സംസാരിക്കുമ്പോഴാണ് ഐ.എസ് വിരുദ്ധ പോരാട്ടം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്.
സൈന്യത്തെ പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനത്തിനര്‍ഥം അമേരിക്ക പോരാട്ടം അവസാനിപ്പിക്കുന്നു എന്നല്ലന്നും സഖ്യകക്ഷികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം വിശദീകരിച്ചു.
സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന്റെയർത്ഥം അമേരിക്ക പോരാട്ടം അവസാനിപ്പിച്ചുവെന്നല്ല മറിച്ച് , യുദ്ധത്തിന്റെ ഒരു ഘട്ടം അവസാനിക്കുന്നുവെന്ന് മാത്രമാണെന്ന് മെെക്ക് പോംപിയോ അറിയിച്ചു.
സിറിയയിലെ ഐ.എസ് പതനം പൂര്‍ണമായി എന്നും ഒരാഴ്ചക്കുള്ളില്‍ അവരെ പരിപൂര്‍ണമായി തുടച്ചുനീക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അതിന് വിരുദ്ധമായ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.
അതിനിടെയാണ് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം താനുമായി ആലോചിച്ച് എടുത്തതല്ലെന്ന് വ്യക്തമാക്കികൊണ്ട് പശ്ചിമേഷ്യയിലെ യു.എസ് സൈനിക മേധാവി ജനറൽ ജോസഫ് വെടേല്‍ രംഗത്തുവന്നത്.
ഐ.എസ് പതനം പൂര്‍ണമായി എന്ന് വ്യക്തമാക്കി, കഴിഞ്ഞ ഡിസംബറിലാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഐ.എസ് വിരുദ്ധ പോരാട്ടം തലവന്‍ ബ്രെറ്റ് മക്ഗോര്‍ക്കും നേരത്തെ രാജിവെച്ചിരുന്നു.
https://www.facebook.com/Malayalivartha