യുവതിയുടെ കണ്‍പോളകള്‍ക്കിടയില്‍ കണ്ണീര്‍ ഭക്ഷിച്ച് ഇരുന്നത് ജീവനുള്ള ഈച്ചകൾ

യുവതിയുടെ കണ്ണില്‍ നിന്നും ദിവസങ്ങളായി കണ്ണീര്‍ ഭക്ഷിച്ച് കഴിയുന്ന നാല് ഈച്ചകളെ ജീവനോടെ കണ്ടെത്തി. തായ്‌വാനിലെ ഫോയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാറാണ് യുവതിയുടെ കണ്ണില്‍ നിന്നും ഈച്ചകളെ പുറത്തെടുത്തത്. കണ്ണ് വീര്‍ത്തിരിക്കുന്നതെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കണ്‍പോളകള്‍ക്കിടയില്‍ കൂടിയിരിക്കുന്ന ഈച്ചകളെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ഹാംഗ് ടി.ചിന്‍ പറഞ്ഞു.
ഷഡ്പദങ്ങളുടെത് പോലുള്ള കാലുകളാണ് കണ്‍പോളയില്‍ ആദ്യം കണ്ടത്. തുടര്‍ന്നാണ് മെെക്രോസ്കോപ് വഴി പരിശോധന നടത്തിയതെന്നും ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നും ഡോക്ടര്‍ ഹാംഗ് ടി.ചിന്‍ പറഞ്ഞു. അടുത്തിടെ ബന്ധുവിന്റെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടെ എന്തോ കണ്ണില്‍ പോയതായി യുവതിക്ക് തോന്നിയിരുന്നു. എന്നാല്‍, ആ സമയത്ത് ശ്രദ്ധിച്ചിരുന്നില്ലെന്നും യുവതി അഴുക്ക് വെള്ളത്തില്‍ കണ്ണ് കഴുകിയതായും അവര്‍ പറഞ്ഞു.
അടുത്ത ദിവസമാണ് കണ്ണിന് അസഹനീയമായ വേദനയും, വീര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അഞ്ച് ദിവസം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് 80% കാഴ്ച ശക്തി തിരികെ ലഭിച്ചതെന്നും, യുവതി കണ്ണ് തിരുമ്മാത്തതിനാലാണ് കാഴ്ച നഷ്ടപ്പെടാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചെറു തേനീച്ചകള്‍ അഥവാ ഹല്‍ക്കിറ്റിഡെ തേനീച്ചകളാണ് ഇവ. മനുഷ്യന്റെ വിയര്‍പ്പ് ആകര്‍ഷിക്കുന്നവയാണ് ഇത്തരം ഈച്ചകള്‍. പര്‍വത പ്രദേശത്തും ശവക്കല്ലറകള്‍ക്കടുത്തുമാണ് ഇത്തരം ഈച്ചകളെ പൊതുവെ കാണാറെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























