യൂറോപ്പിൽ ഭീകരാക്രമണത്തിനൊരുങ്ങി ഐസിസ് ; 2015 നവംബറില്‍ പാരീസില്‍130 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് സമാനമായ ആക്രമണമെന്ന് മുന്നറിയിപ്പ്

ഐസിസ്യൂറോപ്പിലും പശ്ചിമേഷ്യയിലുമായി വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട് . 2015 നവംബറില്‍ പാരീസില്‍130 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് സമാനമായ ആക്രമണ പരമ്പരയാണ് ഐസിസ് ലക്ഷ്യമിടുന്നതെന്നാണ് വിവരം .
പാരീസിലെ റസ്‌റ്രോറന്റുകളിലും ഫുട്ബാള്‍ മൈതാനത്തും സംഗീതവേദിയിലുമായാണ് ചാവേറാക്രമണങ്ങളും വെടിവയ്പ്പും നടന്നത്. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഐസിസ് തലവന്മാര്‍ പണം മുടക്കുന്ന നിരവധി ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് തെളിവുകള്‍ സഹിതമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സിറിയയിലെ യുദ്ധഭൂമിയില്‍ ഈ വര്‍ഷമാദ്യം കണ്ടെത്തിയ ഹാര്‍ഡ് ഡ്രൈവില്‍ നിന്നാണ് ആക്രമണ പദ്ധതിയുടെ വിവരം കിട്ടിയത്. വാഹനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ആക്രമങ്ങള്‍ക്കും പദ്ധതിയുണ്ട്. സിറിയയില്‍ വലിയ ശക്തിയായിരുന്ന ഐസിസിനെ അമേരിക്കയും റഷ്യയും ചേര്‍ന്ന് തുരത്തിയെങ്കിലും അവരുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്റെ വിവരങ്ങള്‍ ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
ഐസിസിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ വിവരങ്ങളും ഇതിലുണ്ട്. കൂടാതെ അതിര്‍ത്തികളില്‍ ആസൂത്രണം ചെയ്യുന്ന ആക്രമണപദ്ധതികളുടെയും പണസമാഹരണത്തിന് നടത്തേണ്ട ബാങ്ക് കവര്‍ച്ചകളുടെയും കമ്പ്യൂട്ടര്‍ ഹാക്കിംഗ് കൊലപാതകങ്ങള്‍ തുടങ്ങിയവയുടെയും വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഐസിസിന്റെ പ്രവാചകനെന്ന് അറിയപ്പെടുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിലും ആക്രമണ പദ്ധതികളുടെ സൂചനയുണ്ട്. ഐസിസിന്റെ ആറ് നേതാക്കള്‍ ഒപ്പുവച്ചതാണ് ഈ കത്തില്‍ വിദേശത്തും അതിര്‍ത്തികളിലുംനടത്തേണ്ട ഓപ്പറേഷനുകളുടെ രൂപരേഖയുണ്ട്. വിദേശത്തെ ഓപ്പറേഷന്റെ ചുമതല അബു ഖബാബ് അല്‍ - മുജാഹിര്‍ എന്ന ഭീകരനാണ് നല്‍കിയിരിക്കുന്നത്. മൂന്ന് സെല്ലുകളുടെ ചുമതലയാണ് അയാള്‍ക്ക്. റഷ്യയില്‍ ഒന്നും ജര്‍മ്മനിയില്‍ രണ്ടും.
പണം കണ്ടെത്തുകയാണ് ഈ സെല്ലുകളുടെ ചുമതല. അതിനായി ബാങ്ക് കവര്‍ച്ചകള്‍ നടത്താനും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ ഓപ്പറേഷനായി സിറിയയില്‍ പ്രത്യേക കമാന്‍ഡ് ഉണ്ട്.
https://www.facebook.com/Malayalivartha

























