അംബരചുബികളെ പ്രണയിച്ച വാസ്തുശില്‍പി സീസര്‍ പെല്ലി ഇനി ഓർമ
ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു. 92 വയസായിരുന്നു. വെളളിയാഴ്ച ന്യൂ ഹെവനില്‍ വെച്ചായിരുന്നു മരണം.
ലോകം എന്നും സ്മരിക്കുന്ന വൻമന്ദിരങ്ങൾ വിവിധ രാജ്യങ്ങളിൽ നിർമിച്ച വാസ്തുശിൽപിയായിരുന്നു സീസർ പെല്ലി
ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മലേഷ്യയിലെ കോലാലംപൂരില്‍ പെട്രോനാസ് ടവേഴ്സ് എന്നിവ അദ്ദേഹത്തിന്‍റെ ലോകപ്രശസ്ത നിര്‍മ്മിതികളാണ്.
അര്‍ജന്‍റീനയില്‍ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി സാസ്ക്കാരിക കെട്ടിടങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തു. യേല്‍ യൂണിവേഴ്സിറ്റിയില്‍ ആര്‍ക്കിടെക്റ്റ് വിഭാഗം ഡീന്‍ ആയിരുന്നു. പെട്രൊനാസ് ടവര്‍ നിര്‍മിച്ചതിന് 2004ല്‍ ആഗാ ഖാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു
മലേഷ്യയിലെ ക്വാലാംപൂരിലുള്ള പെട്രൊനാസ് ടവറാണ് പെല്ലിയുടെ മികച്ച പ്രൊജക്റ്റുകളില്‍ ഒന്ന്. പെട്രോനാസ് ടവേഴ്സ് 1998ൽ പണി തീരുമ്പോൾ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു– 452 മീറ്റർ.ലോകമാകെ ഒട്ടേറെ തീയറ്ററുകൾക്കും സാംസ്കാരികകേന്ദ്രങ്ങൾക്കും രൂപം കൊടുത്തു.
സ്റ്റീലും വെനീറും ഗ്ലാസും സ്റ്റോണുമൊക്കെ ചേര്‍ന്ന നിര്‍മിത ശൈലിയായിരുന്നു പെല്ലിയുടേത്
എന്തുകൊണ്ട് അംബരചുംബികള്‍ നിര്‍മിക്കുന്നു എന്ന ചോദ്യത്തിന് അവ ആകാശവുമായി സംഭാഷണം നടത്തുന്നവയാണെന്നും അതു മനോഹരമായി അവതരിപ്പിക്കലാണ് ഒരു ആര്‍ക്കിടെക്റ്റിന്റെ ദൗത്യമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത് .
കോസ്റ്റാ മെസ്സയിലെ പ്ലാസാ ടവറും ടോക്കിയോയിലെ എന്‍ടിടി ആസ്ഥാനവും സാന്‍ഫ്രാന്‍സിസ്‌കോയിലെ സേല്‍സ്‌ഫോഴ്‌സ് ടവറും വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നറിയപ്പെടുന്ന ബ്രൂക്ഫീല്‍ഡ് പ്ലേസും മാന്‍ഹട്ടനിലെ അംബരചുംബിയുമൊക്കെ പെല്ലിയുടെ പ്രശസ്തി വര്‍ധിപ്പിച്ച പ്രൊജക്റ്റുകളാണ്
https://www.facebook.com/Malayalivartha