ഇറാനും ബ്രിട്ടനും പരസ്പ്പരം പോർ വിളികൾ മുഴക്കുമ്പോൾ നഷ്ടം ഇന്ത്യക്ക് . ഇരു രാജ്യങ്ങളും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..എത്രയും പെട്ടെന്ന് മോചനം ഉറപ്പാക്കാൻ മോദി സർക്കാർ
ഇറാനും ബ്രിട്ടനും പരസ്പ്പരം പോർ വിളികൾ മുഴക്കുമ്പോൾ നഷ്ടം ഉണ്ടായത് ഇന്ത്യക്കാണ്. കേരളത്തിനും . ഇരു രാജ്യങ്ങളും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ ഉണ്ട് എന്നാണു ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകൾ പറയുന്നത്
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ വിട്ടയക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ഇറാന്‍ പ്രതിനിധികളുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്.
കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേർ മലയാളികളാണെന്നാണ് വിവരം കിട്ടിയിട്ടുള്ളത് . എറണാകുളം സ്വദേശികളാണ് ഇവർ. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാ ണെന്നും അറിയാൻ കഴിഞ്ഞു. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽനിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടയിലാണ് ഇപ്പോൾ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലും മലയാളികൾ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുള്ളത് . ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ, കാസർകോട് സ്വദേശികളാണ് മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു...
മുൻപ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയായിട്ടാണ് അവരുടെ എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇറാൻ പറയുന്നത് . അതേസമയം, ഇറാൻ ‘അപകടകരമായ പാത’യാണു തിരഞ്ഞെടുത്തിരിക്കുന്നെന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പു നൽകി. സൈനിക നടപടി കൂടാതെ പ്രശ്നം പരിഹരിക്കാനാണു ശ്രമമെന്നും പറഞ്ഞു.
പുതിയ സംഭവവികാസങ്ങളോടെ മധ്യപൂർവദേശം കൂടുതൽ സംഘർഷഭരിതമാകുകയാണ്. സൗദി അറേബ്യയിൽ യുഎസ് സൈന്യത്തെ വിന്യസിക്കാൻ 16 വർഷത്തെ ഇടവേളയ്ക്കു ശേഷം ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. മറ്റു ഗൾഫ് രാജ്യങ്ങളിലും സേനാ സന്നാഹങ്ങളുള്ള യുഎസ്, ഇറാനെതിരായ നീക്കങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണു നൽകുന്നത്.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിയ് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പൽ ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് കൂടുതൽ സൈനികരെ അമേരിക്ക നിയോഗിച്ചതും യുദ്ധഭീതി ഉയർത്തുന്നുണ്ട്
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പൽ പിടിച്ചെടുത്തത്.
സാമ്പത്തിക ഉപരോധവും എണ്ണ കയറ്റുമതിവിലക്കും ഉൾപ്പെടെ രാജ്യാന്തരതലത്തിൽ തങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങൾക്കെതിരെയുള്ള പ്രതികരണമാണിതെന്നും ഇത്തരം നടപടികൾ രാജ്യാന്തര നിയമങ്ങളുടെ ചട്ടക്കൂട്ടിലുള്ളവയാണെന്നും ഇറാൻ കൂട്ടിച്ചേർത്തു. ഇറാന്റെ നടപടിയെ യുഎസ്, റഷ്യ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു
"
https://www.facebook.com/Malayalivartha