പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്
പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന വേളയിൽ വേറിട്ട തീരുമാനങ്ങളുമായി അധികാരികൾ. പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകാതിരിക്കാന്‍ വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കാൻ പാകിസ്ഥാന്‍ ഭരണ കൂടം ശ്രമിക്കുകയാണ്. മതം പഠിപ്പിക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുവാൻ ഉദ്ദേശിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു. മദ്രസ സിലബസുകളില്‍ കണക്ക്, ഇംഗ്ലീഷ്, സയന്‍സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുന്നു.
സര്‍ക്കാര്‍ പദ്ധതിയെ മദ്രസകളുടെ കൂട്ടായ്മയായ വഖഫ്-ഉള്‍-മുദരിസ് അംഗീകരിച്ചതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതോടൊപ്പം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 30000ല്‍ കൂടുതല്‍ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യമെന്ന ദുഷ്പ്പേര് പാകിസ്താന് നിലവിലുണ്ട്. തീവ്ര വാദത്തെ വളർത്തുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുമെന്നു പല ഉന്നത നേതാക്കൻമാരും അറിയിച്ചിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് പാകിസ്താന്റെ പുതിയ തീരുമാനം. അതെ സമയം മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദര്‍ശനത്തിനായി പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പുറപ്പെട്ടു. തിങ്കളാഴ്ച ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha