Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ പിടികൂടിയത് ഭക്ഷണം ശേഖരിക്കാനെത്തിയപ്പോൾ:- ദിവസങ്ങൾ കഴിയും തോറും ഭയപ്പാടോടെ ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ കുടുംബം... മോചനം സാധ്യമോ?

22 JULY 2019 12:45 PM IST
മലയാളി വാര്‍ത്ത

മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ ബ്രിട്ടന്റെ കൈവശമുള്ള മേഖലയായ ഗിബ്രാള്‍ട്ടറിന്റെ തീരത്ത് നിന്നും മാറി ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത സംഭവത്തില്‍ ആശങ്ക അറിയിച്ച്‌ കപ്പലിലെ മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ കുടുംബമാണ് ആശങ്ക അറിയിച്ച്‌ രംഗത്തെത്തിയത്. ദിവസം കഴിയും തോറും ആശങ്ക കൂടി വരുന്നതായി ഡിയോജുടെ പിതാവ് ടി.വി പാപ്പച്ചന്‍ പറഞ്ഞു. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്ബനി അറിയിച്ചെങ്കിലും ആശങ്ക ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകന്‍ ഡിജോ പാപ്പച്ചന്‍ സ്റ്റെനാ ഇംപേരോയിലുള്ളതായി വീട്ടുകാര്‍ക്ക് ഞായറാഴ്ച വിവരം ലഭിച്ചു. കപ്പലിലെ മെസ് മാനാണ് ഡിജോ. ഭക്ഷണം നിറയ്ക്കുന്നതിനായി എത്തിയപ്പോഴാണ് ഇറാനിയന്‍ കപ്പലായ 'ഗ്രേസ് 1'നെ ബ്രിട്ടീഷ് സേന പിടികൂടിയതെന്ന് കപ്പലില്‍ കുടുങ്ങിയ മലയാളി കെ.കെ. അജ്മല്‍ വെളിപ്പെടുത്തി.

മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നുമാണ് കപ്പല്‍ പുറപ്പെട്ടത്. 18,000 കിലോമീറ്ററും, 25 രാജ്യങ്ങളും താണ്ടി ഈ മാസം നാലിന് കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരത്ത് എത്തിയപ്പോഴാണ് കപ്പല്‍ ബ്രിട്ടന്റെ കസ്റ്റഡിയിലാകുന്നത്. കപ്പല്‍ ജീവനക്കാരുടെ പാസ്പോര്‍ട്ട് മൊബൈല്‍ ഫോണ്‍, എന്നിവയും ബ്രിട്ടീഷ് സേന ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുന്‍പ് തന്റെ ഫോണ്‍ തിരികെ ലഭിച്ചപ്പോഴാണ് അജ്മലിന് കുടുംബവുമായി ബന്ധപ്പെടാന്‍ സാധിച്ചത്. ഇത്രയും നാളായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അജ്മലിന്റെ ബന്ധുക്കള്‍ പറയുന്നു.

അതേ സമയം ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലായ 'ഗ്രേസ് 1'ലെ ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ എം.പി പി.കെ കുഞ്ഞാലിക്കുട്ടി ഇടപെടല്‍ നടത്തി. ഇക്കാര്യം സംബന്ധിച്ച്‌ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി താന്‍ സംസാരിച്ചുവെന്നും മുസ്ലിം ലീഗ് ദേശീയ നേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശകപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്ര മന്ത്രി തന്നെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കപ്പലിലുള്ള കാസര്‍കോഡ് ഉദുമ സ്വദേശി പ്രജിത്തിന്റെയും മലപ്പുറം സ്വദേശി അജ്മലിന്റെയും കുടുംബാംഗങ്ങളുമായി താന്‍ സംസാരിച്ചുവെന്നും ഇവരെ മോചിപ്പിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. നിലവില്‍ 30 ദിവസത്തേക്ക് കപ്പല്‍ പിടിച്ചുവയ്ക്കാനാണ് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലെ 3 ജീവനക്കാരുമടക്കം ഇറാൻ– ബ്രിട്ടൻ സംഘർഷത്തിൽ കുടുങ്ങിയിരിക്കുന്നത് 6 മലയാളികളാണ്. കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റി കോളനിക്കു സമീപം തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചനും (26) ഫോർട്ട്കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളുമാണു ബ്രിട്ടിഷ് കപ്പലിലുള്ളത്. ഫോർട്ട് കൊച്ചി സ്വദേശിയാണു ക്യാപ്റ്റൻ. രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാൻ കപ്പലിൽ കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ ‘പൗർണമി’യിൽ പി. പുരുഷോത്തമന്റെ മകൻ തേഡ് എൻജിനീയർ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ കിടുകിടുപ്പൻ വീട്ടിൽ അബ്ബാസിന്റെ മകനായ ജൂനിയർ ഓഫിസർ കെ.കെ. അജ്‌മൽ (27), ഗുരുവായൂർ മമ്മിയൂർ മുള്ളത്ത് ലൈനിൽ ഓടാട്ട് രാജന്റെ മകൻ സെക്കൻഡ് ഓഫിസർ റെജിൻ (40) എന്നിവരുണ്ട്.

അതേ സമയം സ്റ്റെന ഇംപറോ കപ്പലിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. മുഴുവൻ ജീവനക്കാരും കപ്പലിൽ തന്നെയുണ്ട്. ഇന്ത്യക്കാരെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്. ജീവനക്കാരുടെ പേരുകള്‍ കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് എംബസി ഇന്ത്യയ്ക്കു കൈമാറിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (11 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (12 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends