ലൈംഗിക പീഡന കേസിൽ നിന്നും തെളിവുകളുടെ അഭാവത്തിൽ തടി തപ്പി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലൈംഗിക പീഡനാരോപണം നേരിട്ട യുവന്‍റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ തെളിവുകളില്ല. തെളിവുകളുടെ അഭാവത്തിൽ യാതൊരു നടപടിയെടുക്കില്ലെന്ന് നെവാഡയിലെ കോടതി ഉത്തരവിട്ടു. 2009 ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയുടെ ആരോപണത്തിലാണ് റൊണാള്‍ഡോ അന്വേഷണം നേരിട്ടത്. എന്നാൽ ഈ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ യുവതിയുടെ സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്ന് റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗ മീ ടു മുവ്മെന്റിൽ റൊണാള്‍ഡോയ്ക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്. 34 കാരനായ റൊണാള്‍ഡോ 2009 ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു അവർ വെളിപ്പെടുത്തിയത്. സംഭവം നടന്നതിന് ഒരു വര്‍ഷത്തിന് ശേഷം പരാതി യുവതിയുമായി ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും പരാതിയുമായി വന്നതെന്നും കാതറിന്‍ വ്യക്തമാക്കി.യുവതിയുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണം നടത്തിയവർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ കേസിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha