രാത്രിയിൽ വഴിയിൽപെട്ടുപോയ യുവതിയെ പരിചയക്കാരന്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോയി.. ജ്യൂസ് നല്‍കി മയക്കിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായ പീഡനം; പുലർച്ചെ യുവതിയുടെ വീടിന് സമീപം ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം
വ്യാഴാഴ്ച രാത്രി പരി ചൗക്കിന് സമീപം വാഹനം കാത്ത് നിന്ന യുവതിയെ കാറിലെത്തിയ ഒരാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. പരിചയമുള്ള ആളായതിനാല്‍ യുവതി കാറില്‍ കയറി. ഇയാള്‍ നല്‍കിയ ജ്യൂസ് കുടിച്ചതും മയങ്ങി പോയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. സെക്ടര്‍ 142ലെ തന്റെ വീട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി സര്‍ദ്ദാര്‍ എന്നയാളാണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ എടിഎമ്മില്‍ പോകണമെന്ന വ്യാജേന ഇയാള്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു..
ഇതിനിടെ പ്രതി യുവതിക്ക് മയക്ക് മരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി. ജ്യൂസ് കുടിച്ച് മയങ്ങിയ തന്നെ ഇയാള്‍ കാറിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്തുണ്ടായിരുന്ന കൊല്ലപ്പെട്ട ഒരു ക്രിമിനലിന്റെ ഭാര്യയാണ് പരാതിക്കാരിയെന്ന് പോലീസ് പറഞ്ഞു. തന്റെ ഒപ്പം താമസിക്കുന്ന യുവതിയുടെ കാമുകന്റെ സഹോദരനാണ് സര്‍ദ്ദാര്‍ എന്ന് ഇവര്‍ പറഞ്ഞു. റൂമിലുണ്ടായിരുന്ന യുവതി കഴിഞ്ഞ ദിവസം കാമുകനൊപ്പം ഒളിച്ചോടി പോയിരുന്നു. ഇതോടെ സര്‍ദ്ദാര്‍ എന്നും വിളിച്ച് ഇവരുടെ കാര്യങ്ങള്‍ എന്തെങ്കിലും ലഭ്യമായോ എന്ന് തിരക്കിയിരുന്നു. -യുവതി പറയുന്നു. പോലീസിനെ സമീപിക്കുമ്ബോഴും ജ്യൂസില്‍ കലര്‍ത്തി നല്‍കിയ മയക്ക്മരുന്നിന്റെ പിടിയില്‍ നിന്നും യുവതി പൂര്‍ണമായും മുക്തമായിരുന്നില്ല.
ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാണാന്‍ പോയി വീട്ടിലേക്ക് മടങ്ങവെയാണ് സര്‍ദ്ദാര്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. മാത്രമല്ല സര്‍ദ്ദാറിന് പണത്തിന് ആവശ്യമുണ്ടായിരുന്നെന്നും കാറില്‍ യാത്ര ചെയ്യുന്നതിനിടെ തന്നോട് 1000 രൂപ ചോദിച്ചെന്നും യുവതി പറഞ്ഞു. രാത്രി പത്ത് മണിയോടെയാണ് താന്‍ സര്‍ദ്ദാറിന്റെ കാറില്‍ കയറിയത്. തുടര്‍ന്ന് വീട്ടില്‍ എത്തിക്കാതെ എടിഎമ്മില്‍ പോകണമെന്ന് പറഞ്ഞ് ഡ്രൈവിംഗ് തുടര്‍ന്നു. സമയം പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഒരു ജ്യൂസ് നല്‍കി. ജ്യൂസ് കുടിച്ചതും തന്റെ ബോധം പോയി. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തി പ്രതി തന്നെ ബലാത്സംഗം ചെയ്തു. അടുത്ത ദിവസം പുലര്‍ച്ചെ നാല് മണിയോടെ തന്നെ വീടിനടുത്ത് ഉപേക്ഷിച്ച് സര്‍ദ്ദാര്‍ സ്ഥലംവിട്ടു. -യുവതി പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha