അതിമാരകമായ രോഗം വരുന്നു,അത് പടര്‍ന്നുപിടിക്കും; സഹായകമായത് ഈ ഡോക്ടറിന്റെ മുന്നറിയിപ്പ്; ശ്വാസകോശം ചുരുങ്ങുന്നു, ന്യൂമോണിയയ്ക്കു സമാനമായ ലക്ഷണങ്ങള്‍; പക്ഷേ ഏഴുപേരും മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍; താരമായി കൊറോണ കണ്ടെത്തിയ ലേഡി ഡോക്ടർ

പനിയും ശ്വാസം മുട്ടലുമായി എത്തിയ രോഗികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടുപിടിച്ചത് ആര്? കുറച്ചു നാളുകളായി ലോകം അന്വേഷിക്കുന്ന ചോദ്യമാണിത്. കൊറോണ വൈറസ് സ്ഥിരീകരിച്ച് ഒരുമാസം കഴിഞ്ഞശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. വുഹാനില്‍ തന്നെയുള്ള ശ്വാസകോശ വിദഗ്ധയായ ലേഡി ഡോക്റ്ററാണ് മാരകമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 27 രാജ്യങ്ങളിലേക്കായി പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം ആദ്യമായി തിരിച്ചറിഞ്ഞ ഈ 54 കാരി ഡോക്ടര്‍ ഇന്ന് ചൈനയിലെ താരമാണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും ആരംഭിക്കുന്നത് ഡോ. ഴാങിന്റെ സഹായത്തോടെയാണ്. രോഗവ്യാപനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍-95 മാസ്‌കുകള്‍ ധരിച്ച് മാത്രമേ ആശുപത്രിയില്‍ ജോലി ചെയ്യാവൂ എന്ന് ഈ ഡോക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഡിസംബര്‍ 26നാണ് വുഹാനില്‍ നിന്നുള്ള നാല് പേര്‍ പനി ലക്ഷണങ്ങളോടെ ശ്വാസകോശരോഗവിദഗ്ധയായ ഴാങ് ജിക്‌സിയാനെ കാണാനായി ആശുപത്രിയിലെത്തിയത്. പനിക്കൊപ്പം ശ്വസിക്കുന്നതിലുള്ള പ്രശ്‌നങ്ങളും ഇവര്‍ നേരിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്കെല്ലാം ഒരേ രോഗ ലക്ഷണങ്ങളാണെന്നും ന്യുമോണിയയ്ക്ക് സമാനമായി ഇവരുടെ ശ്വാസകോശം ചുരുങ്ങിയിരിക്കുന്നതായും കണ്ടെത്തി.
അടുത്ത ദിവസം സമാനമായ ലക്ഷണങ്ങളോടെ മൂന്ന് പേര്‍ കൂടി ചികിത്സ തേടിയെത്തിയതോടെ അപൂര്‍വ്വമായ മറ്റേതെങ്കിലും രോഗമാണോ ഇവര്‍ക്ക് എന്ന സംശയം ഴാങിനുണ്ടായി. ഒരേ കുടുംബത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് സമാനമായ രോഗം വന്നതോടെ പടര്‍ന്നുപിടിക്കുന്ന ഒരുതരം രോഗമാണോ ഇതെന്ന സംശയവും ഉയര്‍ന്നു. രോഗലക്ഷണവുമായി എത്തിയ ഏഴ് പേര്‍ക്ക് മറ്റൊന്നു കൂടി പൊതുവായി ഉണ്ടായിരുന്നു. അവര്‍ ഏഴ് പേരും ഹൂബൈയ്ക്ക് സമീപത്തെ സൂഫുഡ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയോ ഇടപഴകുകയോ ചെയ്തിട്ടുണ്ട്.
രോഗത്തിന്റെ അസ്വഭാവികത തിരിച്ചറിഞ്ഞ ഴാങ് ഉടന്‍തന്നെ ഇക്കാര്യം ആരോഗ്യവകുപ്പ് ഉന്നതവൃത്തങ്ങളെ അറിയിച്ചു. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചുള്ള വിശദാംശങ്ങളം നല്‍കി. ദിവസങ്ങള്‍ക്കുള്ളിലാണ് ഹൂബൈയില്‍ നിന്നും സമാനമായ 300 ലധികം കേസുകള്‍ വിവിധ ആശുപത്രികളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇത് നോവല്‍ കൊറൊണ വൈറസ് എന്ന പുതിയ രോഗാണുവിന്റെ വ്യാപനമാണെന്ന് ഗവേഷകസംഘം കണ്ടെത്തുകയും ചെയ്തത്. ഴാങിനെ കാണാനെത്തിയ ഏഴ് പേര്‍ക്കും കൊറോണ വൈറസ് ബാധയാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിരീകരിച്ചു.
27 രാജ്യങ്ങളിലേക്കായി പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം ആദ്യമായി തിരിച്ചറിഞ്ഞ ഈ 54കാരി ഡോക്ടര്‍ ഇന്ന് ചൈനയിലെ ഹീറോ ആണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും ആരംഭിക്കുന്നത് ഡോ. ഴാങിന്റെ സഹായത്തോടെയാണ്.
രോഗവ്യാപനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍-95 മാസ്‌കുകള്‍ ധരിച്ച് മാത്രമേ ആശുപത്രിയില്‍ ജോലി ചെയ്യാവൂ എന്ന് ഈ ഡോക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. രോഗികളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചാണ് ചികിത്സിച്ചത്. അതുകൊണ്ട് രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞെന്ന് കരുതുന്നു. എന്നാല്‍ ഈ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഴാങ് പറഞ്ഞു.
https://www.facebook.com/Malayalivartha























