കൊവിഡ് 19; കടുത്ത പ്രതിരോധ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഒമാൻ ഭരണകൂടം...കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സൈദി
കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്ക് നീങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വൈറസ് പടർന്നു പിടിക്കുന്നത് തടയുന്നതിന് ഒമാൻ സർക്കാർ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സൈദി പറഞ്ഞു .
കർഫ്യൂ ഏർപ്പെടുത്താൻ രാജ്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അഹമ്മദ് അൽ സൈദി കുവൈറ്റ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുവാൻ ഇനിയും കടുത്ത നടപടികൾ സ്വീകരിക്കാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ സുപ്രീം കമ്മറ്റിയുടെ പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം നിയന്ത്രിക്കുവാൻ ഒരു പരിധിവരെ സാധിച്ചുവെങ്കിലും സുപ്രീം കമ്മറ്റിയുടെ അടുത്ത മീറ്റിംഗിൽ രാജ്യത്ത് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു .
അതേ സമയം ഒമാനിൽ ഇന്ന് 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 167 ആയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു.കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ഒമാൻ എല്ലാ ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളും റദ്ധാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha