Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നല്‍കി, സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്‍മറിനെ വരുതിയിലാക്കാന്‍ ചൈനയുടെ ശ്രമം...

03 JULY 2020 07:49 AM IST
മലയാളി വാര്‍ത്ത

ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്മാറാമെന്നൊക്കെ സമ്മതിച്ചുവെങ്കിലും അത് അത്ര വിശ്വാസത്തിലെടുക്കാവുന്ന ഒരു കാര്യമല്ല . പുതിയ അതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടു ഷീ ഇന്ത്യയിലേക്ക് കണ്ണുനട്ടിരിപ്പാണ് എന്നതില്‍ സംശയമില്ല .
സ്ഥാപിത താല്‍പര്യത്തിനായി രാജ്യങ്ങളുമായി കൂട്ടുകൂടുന്നതും വിട്ടകലുന്നതും പതിവാക്കിയ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാന്‍മറും രംഗത്ത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ ചൈനയുടെ അടുത്ത അനുയായിയായിരുന്നു മ്യാന്‍മര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നടത്തുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റുമെത്തിക്കുന്നത് ചൈനയാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ മ്യാന്‍മര്‍ നടത്തിയിരിക്കുന്നത്. വിമത വിഭാഗത്തെ അടിച്ചമര്‍ത്താന്‍ രാജ്യാന്തര സഹകരണം തേടിയിരിക്കുകയാണ് മ്യാന്‍മറിപ്പോള്‍.
മ്യാന്‍മറിലെ ഭീകരസംഘടനകള്‍ക്കുപിന്നില്‍ 'വന്‍ ശക്തി'കളുണ്ടെന്നും ഇവരെ ഒതുക്കാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാന്‍മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയ്ങ് അടുത്തിടെ റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഈ 'വന്‍ ശക്തി'യെന്നത് ചൈനയാണെന്നാണ് വിലയിരുത്തല്‍.

സൈനിക മേധാവി പറഞ്ഞത് 'അരാകന്‍ ആര്‍മി (എഎ), അരാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ), ചൈനയോടു ചേര്‍ന്നു കിടക്കുന്ന മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനിലെ ഭീകര സംഘടനകള്‍' എന്നിവയെക്കുറിച്ചാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സോ മിന്‍ തുന്‍ പിന്നീടു വിശദീകരിച്ചു. അരാകന്‍ ആര്‍മിക്കു പിന്നില്‍ 'വിദേശ രാജ്യ'മുണ്ടെന്നും ചൈനീസ് നിര്‍മിത ആയുധങ്ങളാണ് 2019ല്‍ സൈന്യത്തെ ആക്രമിക്കാന്‍ അവര്‍ ഉപയോഗിച്ചതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ നേരെ വിരല്‍ചൂണ്ടി മ്യാന്‍മര്‍ സംസാരിക്കുന്നത് പതിവല്ല. ഇത്തവണ അങ്ങനെ പുറത്ത് പറയേണ്ടിവരുന്നത് ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കാനാണെന്നു വിലയിരുത്തപ്പെടുന്നു.

നിരോധിക്കപ്പെട്ട താങ് നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ കേന്ദ്രത്തില്‍ 2019 നവംബറില്‍ നടത്തിയ റെയ്ഡില്‍ 70,000 യുഎസ് ഡോളര്‍ മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലയുള്ള ആയുധങ്ങളാണ് കണ്ടെടുത്ത്. ഇവയില്‍ സര്‍ഫര്‍സ് ടു എയര്‍ മീസൈലുകളും ഉള്‍പ്പെടും. ഈ ആയുധങ്ങള്‍ നിരോധിത സംഘടനയ്ക്കു ലഭ്യമായതിനു പിന്നില്‍ ചൈനയാണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. കൂടുതലും ചൈനീസ് നിര്‍മിതമാണെന്നും വ്യക്തമായിരുന്നതായി സൈനിക വക്താവ് മേജര്‍ ജനറല്‍ തുന്‍ തുന്‍ ന്യി പറഞ്ഞു.
മ്യാന്‍മറിനെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ചൈനയാണ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റു സഹായവും നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ഈ ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ ആശങ്ക രാജ്യം പങ്കുവച്ചിരുന്നു. കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാമെന്നും പ്രശ്‌നം പരിഹരിക്കാമെന്നുമായിരുന്നു ഷീയുടെ അന്നത്തെ വാഗ്ദാനം. എന്നാല്‍ ചൈനീസ് ആയുധങ്ങള്‍ ഇവര്‍ക്കു മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കാമെന്ന സാധ്യതയും ഷീ പറഞ്ഞുവച്ചു.

അതേസമയം, തങ്ങളുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിക്കായി ചെറു അയല്‍രാജ്യമായ മ്യാന്‍മറിനെ വരുതിയിലാക്കി കൊണ്ടുവരാനാണ് ചൈനയുടെ നീക്കമെന്നാണു വിലയിരുത്തുന്നത്. ഒബിഒആര്‍ പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാന്‍ ഒരു ബാര്‍ഗെയ്‌നിങ് ചിപ് ആയാണ് ഭീകര സംഘങ്ങള്‍ക്ക് ചൈന സഹായം നല്‍കുന്നതെന്ന നിരീക്ഷണത്തിനും പ്രസക്തിയേറുന്നുണ്ട്.

201617ലെ രോഹിന്‍ഗ്യ വിഷയം രാജ്യാന്തര തലത്തില്‍ മ്യാന്‍മറിന്റെയും രാജ്യത്തിന്റെ നേതാക്കളുടെയും പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സാമ്പത്തികമായും നയതന്ത്രപരമായും മ്യാന്‍മറിന് ചൈനയെ ആശ്രയിക്കേണ്ടിവന്നു. അങ്ങനെ ചൈന മ്യാന്‍മറിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടാന്‍ തുടങ്ങി. അങ്ങനെയാണ് ഒബിഒആറുമായി ഷീ മ്യാന്‍മറിലേക്ക് എത്തുന്നത്. പിന്നാലെ ചൈന മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴിയും കൊണ്ടുവന്നു. സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന സംരംഭങ്ങളെല്ലാം ആഭ്യന്തര സംഘര്‍ഷം നടക്കുന്ന മേഖലകളിലായത് തീര്‍ച്ചയായും യാദൃശ്ചികമല്ല. ഇങ്ങനെ സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നല്‍കി, സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്‍മറിനെ വരുതിയിലാക്കാനാണ് ചൈനയുടെ ശ്രമം.
മ്യാന്‍മറിലൂടെ ചൈന ഇന്ത്യയിലേക്കും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ചൈന മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴി യാഥാര്‍ഥ്യമാക്കാന്‍ ചൈന പെടാപ്പാടു പെടുന്നുണ്ട്. ഇതു യാഥാര്‍ഥ്യമായാല്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയില്‍ ചൈനയ്ക്കു നോട്ടമെത്തും. ഇതുവഴി ഇന്ത്യന്‍ മേഖലയിലും പിടിമുറുക്കാന്‍ ചൈനയ്ക്കാകും. പല പദ്ധതികളില്‍ പണമിറക്കുക വഴി മ്യാന്‍മറിനെ കടക്കെണിയില്‍പ്പെടുത്താനുള്ള നീക്കം ചൈന നടത്തിയെങ്കിലും ആ കെണിയില്‍ മ്യാന്‍മര്‍ ഇതുവരെ വീണിട്ടില്ലെന്നാണ് സൂചന.

പാക്കിസ്ഥാന്‍ ഇന്ത്യയോട് ഭീകരപ്രവര്‍ത്തനം കാണിക്കുന്നതുപോലെയാണ് ചൈന മ്യാന്‍മറിനോടു കാണിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മ്യാന്‍മറിന്റെ ഷാന്‍ മേഖലയില്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവത്തിക്കുന്ന സായുധ സംഘടനയായ 23,000 പേരടങ്ങുന്ന മാന്‍ഡരിന്‍ സംസാരിക്കുന്ന യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മിയെ ചൈന കാര്യമായി പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

മാത്രമല്ല, മ്യാന്‍മര്‍ ഇന്ത്യ അതിര്‍ത്തിയിലെ ചൈനയുടെ യുന്നാന്‍ പ്രവിശ്യയയില്‍ ഇവരെപ്പോലുള്ള സായുധസംഘങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കുന്നുണ്ടെന്നതും നേരത്തേ പുറത്തുവന്നിരുന്നു. ഈ സംഘങ്ങള്‍ മ്യാന്‍മറിന്റെ 'നോര്‍ത്തേണ്‍ അലയന്‍സ്' എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലാണു പ്രവര്‍ത്തിക്കുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങളായ ഉള്‍ഫ, എന്‍എസ്സിഎന്‍ (കെ) സംഘങ്ങളുടേതിനു സമാനമാണ് ഇവരുടെ പ്രവര്‍ത്തനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (3 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (4 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (5 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (5 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (5 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (5 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (6 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (7 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (7 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends