Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നല്‍കി, സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്‍മറിനെ വരുതിയിലാക്കാന്‍ ചൈനയുടെ ശ്രമം...

03 JULY 2020 07:49 AM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്മാറാമെന്നൊക്കെ സമ്മതിച്ചുവെങ്കിലും അത് അത്ര വിശ്വാസത്തിലെടുക്കാവുന്ന ഒരു കാര്യമല്ല . പുതിയ അതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടു ഷീ ഇന്ത്യയിലേക്ക് കണ്ണുനട്ടിരിപ്പാണ് എന്നതില്‍ സംശയമില്ല .
സ്ഥാപിത താല്‍പര്യത്തിനായി രാജ്യങ്ങളുമായി കൂട്ടുകൂടുന്നതും വിട്ടകലുന്നതും പതിവാക്കിയ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാന്‍മറും രംഗത്ത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ ചൈനയുടെ അടുത്ത അനുയായിയായിരുന്നു മ്യാന്‍മര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നടത്തുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റുമെത്തിക്കുന്നത് ചൈനയാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ മ്യാന്‍മര്‍ നടത്തിയിരിക്കുന്നത്. വിമത വിഭാഗത്തെ അടിച്ചമര്‍ത്താന്‍ രാജ്യാന്തര സഹകരണം തേടിയിരിക്കുകയാണ് മ്യാന്‍മറിപ്പോള്‍.
മ്യാന്‍മറിലെ ഭീകരസംഘടനകള്‍ക്കുപിന്നില്‍ 'വന്‍ ശക്തി'കളുണ്ടെന്നും ഇവരെ ഒതുക്കാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാന്‍മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയ്ങ് അടുത്തിടെ റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഈ 'വന്‍ ശക്തി'യെന്നത് ചൈനയാണെന്നാണ് വിലയിരുത്തല്‍.

സൈനിക മേധാവി പറഞ്ഞത് 'അരാകന്‍ ആര്‍മി (എഎ), അരാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ), ചൈനയോടു ചേര്‍ന്നു കിടക്കുന്ന മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനിലെ ഭീകര സംഘടനകള്‍' എന്നിവയെക്കുറിച്ചാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സോ മിന്‍ തുന്‍ പിന്നീടു വിശദീകരിച്ചു. അരാകന്‍ ആര്‍മിക്കു പിന്നില്‍ 'വിദേശ രാജ്യ'മുണ്ടെന്നും ചൈനീസ് നിര്‍മിത ആയുധങ്ങളാണ് 2019ല്‍ സൈന്യത്തെ ആക്രമിക്കാന്‍ അവര്‍ ഉപയോഗിച്ചതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ നേരെ വിരല്‍ചൂണ്ടി മ്യാന്‍മര്‍ സംസാരിക്കുന്നത് പതിവല്ല. ഇത്തവണ അങ്ങനെ പുറത്ത് പറയേണ്ടിവരുന്നത് ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കാനാണെന്നു വിലയിരുത്തപ്പെടുന്നു.

നിരോധിക്കപ്പെട്ട താങ് നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ കേന്ദ്രത്തില്‍ 2019 നവംബറില്‍ നടത്തിയ റെയ്ഡില്‍ 70,000 യുഎസ് ഡോളര്‍ മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലയുള്ള ആയുധങ്ങളാണ് കണ്ടെടുത്ത്. ഇവയില്‍ സര്‍ഫര്‍സ് ടു എയര്‍ മീസൈലുകളും ഉള്‍പ്പെടും. ഈ ആയുധങ്ങള്‍ നിരോധിത സംഘടനയ്ക്കു ലഭ്യമായതിനു പിന്നില്‍ ചൈനയാണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. കൂടുതലും ചൈനീസ് നിര്‍മിതമാണെന്നും വ്യക്തമായിരുന്നതായി സൈനിക വക്താവ് മേജര്‍ ജനറല്‍ തുന്‍ തുന്‍ ന്യി പറഞ്ഞു.
മ്യാന്‍മറിനെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ചൈനയാണ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലാപകാരികള്‍ക്ക് ആയുധങ്ങളും മറ്റു സഹായവും നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ഈ ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ ആശങ്ക രാജ്യം പങ്കുവച്ചിരുന്നു. കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാമെന്നും പ്രശ്‌നം പരിഹരിക്കാമെന്നുമായിരുന്നു ഷീയുടെ അന്നത്തെ വാഗ്ദാനം. എന്നാല്‍ ചൈനീസ് ആയുധങ്ങള്‍ ഇവര്‍ക്കു മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കാമെന്ന സാധ്യതയും ഷീ പറഞ്ഞുവച്ചു.

അതേസമയം, തങ്ങളുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിക്കായി ചെറു അയല്‍രാജ്യമായ മ്യാന്‍മറിനെ വരുതിയിലാക്കി കൊണ്ടുവരാനാണ് ചൈനയുടെ നീക്കമെന്നാണു വിലയിരുത്തുന്നത്. ഒബിഒആര്‍ പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാന്‍ ഒരു ബാര്‍ഗെയ്‌നിങ് ചിപ് ആയാണ് ഭീകര സംഘങ്ങള്‍ക്ക് ചൈന സഹായം നല്‍കുന്നതെന്ന നിരീക്ഷണത്തിനും പ്രസക്തിയേറുന്നുണ്ട്.

201617ലെ രോഹിന്‍ഗ്യ വിഷയം രാജ്യാന്തര തലത്തില്‍ മ്യാന്‍മറിന്റെയും രാജ്യത്തിന്റെ നേതാക്കളുടെയും പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സാമ്പത്തികമായും നയതന്ത്രപരമായും മ്യാന്‍മറിന് ചൈനയെ ആശ്രയിക്കേണ്ടിവന്നു. അങ്ങനെ ചൈന മ്യാന്‍മറിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടാന്‍ തുടങ്ങി. അങ്ങനെയാണ് ഒബിഒആറുമായി ഷീ മ്യാന്‍മറിലേക്ക് എത്തുന്നത്. പിന്നാലെ ചൈന മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴിയും കൊണ്ടുവന്നു. സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന സംരംഭങ്ങളെല്ലാം ആഭ്യന്തര സംഘര്‍ഷം നടക്കുന്ന മേഖലകളിലായത് തീര്‍ച്ചയായും യാദൃശ്ചികമല്ല. ഇങ്ങനെ സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നല്‍കി, സര്‍ക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയില്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ നിന്ന് മ്യാന്‍മറിനെ വരുതിയിലാക്കാനാണ് ചൈനയുടെ ശ്രമം.
മ്യാന്‍മറിലൂടെ ചൈന ഇന്ത്യയിലേക്കും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ചൈന മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴി യാഥാര്‍ഥ്യമാക്കാന്‍ ചൈന പെടാപ്പാടു പെടുന്നുണ്ട്. ഇതു യാഥാര്‍ഥ്യമായാല്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയില്‍ ചൈനയ്ക്കു നോട്ടമെത്തും. ഇതുവഴി ഇന്ത്യന്‍ മേഖലയിലും പിടിമുറുക്കാന്‍ ചൈനയ്ക്കാകും. പല പദ്ധതികളില്‍ പണമിറക്കുക വഴി മ്യാന്‍മറിനെ കടക്കെണിയില്‍പ്പെടുത്താനുള്ള നീക്കം ചൈന നടത്തിയെങ്കിലും ആ കെണിയില്‍ മ്യാന്‍മര്‍ ഇതുവരെ വീണിട്ടില്ലെന്നാണ് സൂചന.

പാക്കിസ്ഥാന്‍ ഇന്ത്യയോട് ഭീകരപ്രവര്‍ത്തനം കാണിക്കുന്നതുപോലെയാണ് ചൈന മ്യാന്‍മറിനോടു കാണിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മ്യാന്‍മറിന്റെ ഷാന്‍ മേഖലയില്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവത്തിക്കുന്ന സായുധ സംഘടനയായ 23,000 പേരടങ്ങുന്ന മാന്‍ഡരിന്‍ സംസാരിക്കുന്ന യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മിയെ ചൈന കാര്യമായി പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

മാത്രമല്ല, മ്യാന്‍മര്‍ ഇന്ത്യ അതിര്‍ത്തിയിലെ ചൈനയുടെ യുന്നാന്‍ പ്രവിശ്യയയില്‍ ഇവരെപ്പോലുള്ള സായുധസംഘങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കുന്നുണ്ടെന്നതും നേരത്തേ പുറത്തുവന്നിരുന്നു. ഈ സംഘങ്ങള്‍ മ്യാന്‍മറിന്റെ 'നോര്‍ത്തേണ്‍ അലയന്‍സ്' എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലാണു പ്രവര്‍ത്തിക്കുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങളായ ഉള്‍ഫ, എന്‍എസ്സിഎന്‍ (കെ) സംഘങ്ങളുടേതിനു സമാനമാണ് ഇവരുടെ പ്രവര്‍ത്തനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends