'BNT162b1' വാക്സിൻ പരീക്ഷണം ചൈനയില്‍ ആരംഭിച്ചു; 72 വോളന്റിയര്‍മാരില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കി
ജര്‍മന്‍ കമ്ബനിയുടെ കൊവിഡ് വാക്സിൻ ചൈനയില്‍ പരീക്ഷണം ആരംഭിച്ചു. വാക്സിൻ മനുഷ്യരിലുള്ള ആദ്യ ഘട്ട പരീക്ഷണമാണ് തുടങ്ങിയത്. ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ ബോയണ്‍ടെക്, ചൈനീസ് കമ്ബനിയായ ഫോസുന്‍ ഫാര്‍മയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. ചൈനീസ് അധികൃതരുടെ അംഗീകാരം ലഭിച്ചതോടെ 72 വോളന്റിയര്‍മാരില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. 'BNT162b1' എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ ബോയണ്‍ടെക് കമ്ബനിയുടെ എം.ആര്‍.എന്‍.എ ടെക്നോളജിയിലൂടെ വികസിപ്പിക്കുന്ന നാല് വാക്സിനുകളില്‍ ഒന്നാണ്.
ആകെ 144 പേരാണ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുന്നത്. 21 ദിവസത്തെ വ്യത്യാസത്തില്‍ 2 ഡോസുകള്‍ വീതം ഇവർക്കു നല്‍കും. 18 മുതല്‍ 85 വരെ പ്രായമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിന് വിധേയമാകുന്നത്. ബയോണ്‍ടെകും അമേരിക്കന്‍ കമ്ബനിയായ ഫൈസറും ചേര്‍ന്ന് നിര്‍മിച്ച 'BNT162b2' എന്ന വാക്സിന്റെ മനുഷ്യരിലുള്ള മൂന്നാം ഘട്ട പരീക്ഷണം ജൂലായ് 27ന് ആരംഭിച്ചിരുന്നു.
നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ട് ഡസനോളം വാക്സിനുകള്‍ മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലുകളിലാണ്.
യു.എസ് കമ്ബനിയായ മോഡേണ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ബയോണ്‍ടെക് - ഫൈസര്‍ എന്നിവരുടെ വാക്സിനുകള്‍ മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണങ്ങളിൽ കടന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha