കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ നിന്നും ക്യാറ്റ് ക്യൂ വൈറസ്; ജാഗ്രത പുലർത്തണമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ നിന്നും ക്യാറ്റ് ക്യൂ വൈറസ് വരുന്ന വിവരം ലോകം മുഴുവൻ അറിഞ്ഞിരുന്നു.. വീണ്ടും ലോകം മഹാമാരി യിലേക്കും ഇത്തരത്തിലുള്ള ആപത്തുകളിലും തള്ളപ്പെടുകയും ആണോ എന്ന് സംശയം ചോദിക്കുകയാണ് ഈ വാർത്ത കൂടി പുറത്ത് വരുമ്പോൾ. ചൈനയിൽ റിപ്പോർട്ട് ചെയ്താൽ ക്യാറ്റ് ക്യൂ വൈറസിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്.. ചൈനയിലും വിയറ്റ്നാമിലും സാന്നിധ്യമറിയിച്ച ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേകരുടെ പഠനം പറഞ്ഞിരിക്കുകയാണ് . കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എണ്ണൂറിലേറെ രോഗികളിൽ ഏതാനും വർഷം മുമ്പ് നടത്തിയ പരിശോധനയിലാണ് 2 പേരിൽ വൈറസിന്റെ സാന്നിധ്യം വ്യക്തമായതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് മുഖപത്രമായ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ വ്യക്തമാക്കിയിരിക്കുന്നു.
കർണാടകത്തിൽ നിന്നുള്ള രോഗികളിലാണ് ക്യാറ്റ് ക്യൂ പനിക്കെതിരായ പ്രതിരോധ ആന്റിജന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് ബാധകളെ ചെറുക്കാൻ ശരീരം പുറപ്പെടുവിക്കുന്നതാണ് ഈ ആന്റിജൻ. കുരങ്ങുപനി, ഡെങ്കി, മസ്തിഷ്ക ജ്വരം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളിലാണ് ഐസിഎംആർ പഠനം ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള 51 പേരുടെ രക്ത സാമ്പിളും പുണെയിലെത്തിച്ചിരുന്നു. ആരിലും ഈ രോഗം കണ്ടെത്തിയില്ല. ഇന്ത്യയിൽ കാണപ്പെടുന്ന ക്യൂലക്സ് കൊതുകൾക്ക് ഈ വൈറസിന്റെ വാഹകരാകാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. പന്നിയിലൂടെയും ചില തരം കാട്ടുമൈനകളിലൂടെയും പെട്ടെന്നു പടരാൻ ഈ വൈറസിനു കഴിയുമെന്ന് ചൈനയിലെയും വിയറ്റ്നാമിലെയും പഠനങ്ങളിൽ കണ്ടെത്തി.
https://www.facebook.com/Malayalivartha