Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടു; ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ അടുത്ത വർഷം ഫെബ്രുവരി വരെ പാകിസ്താൻ തുടരും

24 OCTOBER 2020 08:21 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ അടുത്ത വർഷം ഫെബ്രുവരി വരെ പാകിസ്താൻ തുടരും .27 വ്യവസ്ഥകളിൽ പാക് പൂർത്തിയാക്കിയിരിക്കുന്നത് 21 വ്യവസ്ഥകളാണ് ഉണ്ടായിരുന്നത് . . അതായത് ആറെണ്ണം കൂടി ഇനി പൂര്‍ത്തീകരിക്കാനുണ്ട്. എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്ലാമാബാദ് തയ്യാറായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കൂവെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്)വ്യക്തമാക്കുകയാണ് . '27എണ്ണത്തിൽ 21 എണ്ണം പാകിസ്താൻ പൂർത്തിയാക്കി കഴിഞ്ഞു. അതിനർഥം ലോകം സുരക്ഷിതമായിരിക്കുന്നു എന്നാണ്. എന്നാൽ ആറു കുറവുകൾ കൂടി അവർ നികത്താനുണ്ട്. അതുപരിഹരിക്കാൻ ഞങ്ങൾ അവർക്ക് അവസരം നൽകുകയാണ്. അതിനു തയ്യാറല്ലെങ്കിൽ അവർ കരിമ്പട്ടികയിലേക്ക് തളളപ്പെടും.'എഫ്.എ.ടി.എഫ് അറിയിക്കുകയും ചെയ്‌തു .

പാകിസ്താൻ ഗ്രേ ലിസ്റ്റില് തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു . അതിനുളള കാരണങ്ങളും അവർ വ്യക്തമാക്കുന്നുണ്ട്. തീവ്രവാദ സംഘടനകൾക്കും മൗലാന മസൂദ് അസർ, ഹാഫിസ് സയീദ് തുടങ്ങിയ തീവ്രവാദികൾക്കും എതിരേ ശക്തമായ നിലപാട് എടുക്കുന്നതിൽ പാകിസ്താൻ തുടർച്ചയായി പരാജയപ്പെടുകയാണ്.ഭീകരപ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ധനസഹായം നൽകുന്നത് ഫലപ്രദമായി അടിച്ചമർത്തുന്നതിലും പാകിസ്താൻ പരാജയപ്പെടുകയുണ്ടായി . തന്നെയുമല്ല അഫ്ഗാനിസ്താനിലെ പാക് പങ്കിൽ യുഎസ്, യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ തൃപ്തരല്ല.ഗ്രേ പട്ടികയിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.), ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.), യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് ധനസഹായം ലഭിക്കുന്നത് പാകിസ്താന് ബുദ്ധിമുട്ടായിത്തീർന്നിരിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ രാജ്യത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കും.

വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിനായി നാലുമാസം കൂടിയാണ് നിരീക്ഷണസമിതി നൽകിയിരിക്കുന്നത്. കരിമ്പട്ടികയിലേക്ക് തള്ളപ്പെടുന്നത് ഒഴിവാക്കണമെങ്കിൽ പാകിസ്താന് മൂന്നു രാജ്യങ്ങളുടെ പിന്തുണ ലഭ്യമാകേണ്ടതുണ്ട്. ചൈനയും തുർക്കിയും മലേഷ്യയും പാകിസ്താനെ തുടർച്ചയായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ എഫ്.എ.ടിഎഫിന്റെ കരിമ്പട്ടികയിലാണ്. 39 വോട്ടുകളിൽ 12 വോട്ടുകളാണ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ആവശ്യമായിട്ടുളളത്.

2018 ജൂണിലാണ് പാകിസ്താനെ എഫ്.എ.ടി.എ. ഗ്രേലിസ്റ്റിൽ പെടുത്തുന്നത്. അന്നുമുതൽ ഗ്രേലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ഇതുവരെ സാധിച്ചിട്ടില്ല.കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക, തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുക, അന്താരാഷ്ട്ര സമ്പദ്ഘടനയുടെ സമഗ്രതയ്ക്ക് തടസ്സമാകുന്ന ഭീഷണികൾ തടയുക എന്നിവയ്ക്കെതിരെ പോരാടുന്നതിനായി 1989ലാണ് എഫ്.എ.ടി.എഫ് സ്ഥാപിതമാകുന്നത്. യൂറോപ്യൻ കമ്മിഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിങ്ങനെ രണ്ടു പ്രാദേശിക സംഘടനകൾ ഉൾപ്പടെ 39 അംഗങ്ങളാണ് നിലവിൽ എഫ്.എ.ടി.എഫിൽ ഉളളത്. ഇന്ത്യ എഫ്.എ.ടി.എഫ് കൺസൾട്ടേഷൻസിലും അതിന്റെ ഏഷ്യ പസഫിക് സംഘത്തിലും അംഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു  (4 minutes ago)

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ...  (19 minutes ago)

വനിത ഡോക്ടറുടെ ആത്മഹത്യ .. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു  (28 minutes ago)

വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (56 minutes ago)

വയോധികന് ദാരുണാന്ത്യം...  (1 hour ago)

93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം...  (1 hour ago)

  ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (1 hour ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതി മരണത്തിന് കീഴടങ്ങി....  (2 hours ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (2 hours ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (3 hours ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (3 hours ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (3 hours ago)

Malayali Vartha Recommends