Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടു; ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ അടുത്ത വർഷം ഫെബ്രുവരി വരെ പാകിസ്താൻ തുടരും

24 OCTOBER 2020 08:21 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ അടുത്ത വർഷം ഫെബ്രുവരി വരെ പാകിസ്താൻ തുടരും .27 വ്യവസ്ഥകളിൽ പാക് പൂർത്തിയാക്കിയിരിക്കുന്നത് 21 വ്യവസ്ഥകളാണ് ഉണ്ടായിരുന്നത് . . അതായത് ആറെണ്ണം കൂടി ഇനി പൂര്‍ത്തീകരിക്കാനുണ്ട്. എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്ലാമാബാദ് തയ്യാറായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കൂവെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്)വ്യക്തമാക്കുകയാണ് . '27എണ്ണത്തിൽ 21 എണ്ണം പാകിസ്താൻ പൂർത്തിയാക്കി കഴിഞ്ഞു. അതിനർഥം ലോകം സുരക്ഷിതമായിരിക്കുന്നു എന്നാണ്. എന്നാൽ ആറു കുറവുകൾ കൂടി അവർ നികത്താനുണ്ട്. അതുപരിഹരിക്കാൻ ഞങ്ങൾ അവർക്ക് അവസരം നൽകുകയാണ്. അതിനു തയ്യാറല്ലെങ്കിൽ അവർ കരിമ്പട്ടികയിലേക്ക് തളളപ്പെടും.'എഫ്.എ.ടി.എഫ് അറിയിക്കുകയും ചെയ്‌തു .

പാകിസ്താൻ ഗ്രേ ലിസ്റ്റില് തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു . അതിനുളള കാരണങ്ങളും അവർ വ്യക്തമാക്കുന്നുണ്ട്. തീവ്രവാദ സംഘടനകൾക്കും മൗലാന മസൂദ് അസർ, ഹാഫിസ് സയീദ് തുടങ്ങിയ തീവ്രവാദികൾക്കും എതിരേ ശക്തമായ നിലപാട് എടുക്കുന്നതിൽ പാകിസ്താൻ തുടർച്ചയായി പരാജയപ്പെടുകയാണ്.ഭീകരപ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ധനസഹായം നൽകുന്നത് ഫലപ്രദമായി അടിച്ചമർത്തുന്നതിലും പാകിസ്താൻ പരാജയപ്പെടുകയുണ്ടായി . തന്നെയുമല്ല അഫ്ഗാനിസ്താനിലെ പാക് പങ്കിൽ യുഎസ്, യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ തൃപ്തരല്ല.ഗ്രേ പട്ടികയിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.), ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.), യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് ധനസഹായം ലഭിക്കുന്നത് പാകിസ്താന് ബുദ്ധിമുട്ടായിത്തീർന്നിരിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ രാജ്യത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കും.

വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിനായി നാലുമാസം കൂടിയാണ് നിരീക്ഷണസമിതി നൽകിയിരിക്കുന്നത്. കരിമ്പട്ടികയിലേക്ക് തള്ളപ്പെടുന്നത് ഒഴിവാക്കണമെങ്കിൽ പാകിസ്താന് മൂന്നു രാജ്യങ്ങളുടെ പിന്തുണ ലഭ്യമാകേണ്ടതുണ്ട്. ചൈനയും തുർക്കിയും മലേഷ്യയും പാകിസ്താനെ തുടർച്ചയായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ എഫ്.എ.ടിഎഫിന്റെ കരിമ്പട്ടികയിലാണ്. 39 വോട്ടുകളിൽ 12 വോട്ടുകളാണ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ആവശ്യമായിട്ടുളളത്.

2018 ജൂണിലാണ് പാകിസ്താനെ എഫ്.എ.ടി.എ. ഗ്രേലിസ്റ്റിൽ പെടുത്തുന്നത്. അന്നുമുതൽ ഗ്രേലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ഇതുവരെ സാധിച്ചിട്ടില്ല.കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക, തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുക, അന്താരാഷ്ട്ര സമ്പദ്ഘടനയുടെ സമഗ്രതയ്ക്ക് തടസ്സമാകുന്ന ഭീഷണികൾ തടയുക എന്നിവയ്ക്കെതിരെ പോരാടുന്നതിനായി 1989ലാണ് എഫ്.എ.ടി.എഫ് സ്ഥാപിതമാകുന്നത്. യൂറോപ്യൻ കമ്മിഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിങ്ങനെ രണ്ടു പ്രാദേശിക സംഘടനകൾ ഉൾപ്പടെ 39 അംഗങ്ങളാണ് നിലവിൽ എഫ്.എ.ടി.എഫിൽ ഉളളത്. ഇന്ത്യ എഫ്.എ.ടി.എഫ് കൺസൾട്ടേഷൻസിലും അതിന്റെ ഏഷ്യ പസഫിക് സംഘത്തിലും അംഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (7 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (7 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (8 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (9 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (9 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (9 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (9 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (9 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (9 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (10 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (10 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (11 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (11 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (11 hours ago)

Malayali Vartha Recommends