മലേഷ്യ തുർക്കി ചൈന എന്നിവരുമായി സൗഹൃദം; പാകിസ്ഥാന്റെ ഗൂഢ ലക്ഷ്യം തകിടം മറിഞ്ഞത് ആ നിമിഷത്തിൽ; വമ്പൻ തിരിച്ചടി; ഇന്ത്യയ്ക്ക് ആശ്വാസം
പാകിസ്ഥാന്റെ ചില ചുവട് വയ്പുകൾ പിഴക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത് . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീകരവാദ സെല്ലുകൾ സൃഷ്ടിച്ചെടുക്കുന്നതിന് പിന്നിൽ തുർക്കിയുമുണ്ടെന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഇത് ഈ രാജ്യങ്ങളുടെ ഗൂഢപദ്ധതികളിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ ഈ പദ്ധതികൾ വിജയിപ്പിക്കാൻ ഇത്തിരി വെള്ളം കുടിക്കേണ്ടി വരും . കാരണം ഭീകവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിൽ നിന്നും പിന്നോട്ട് പോകാത്ത പാകിസ്ഥാൻ തങ്ങളുടെ 'ഗ്രേ' ലിസ്റ്റിൽ തന്നെ തുടരേണ്ടി വരും എന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ തീരുമാനം വമ്പൻ തിരിച്ചടി തന്നെയാണ് പാകിസ്ഥാന്. . ആഗോളതലത്തിൽ കള്ളപ്പണ വിതരണ ശ്രമങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും നിരീക്ഷിക്കുകയും അത്തരത്തിൽ പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കുമേൽ കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന എഫ്.എ.ടി.എഫിന്റെ ഈ തീരുമാനം പാകിസ്ഥാന്റെ മുഖത്തേറ്റ അടിയാണ്.
കയറ്റുമതി, ഇറക്കുമതി തുടങ്ങി പാകിസ്ഥാന്റെ സാമ്പത്തിക പ്രവർത്തങ്ങളെയും ഈ തീരുമാനം ദോഷം ചെയ്യും . കൊവിഡ് സാഹചര്യത്തിൽ തകർന്നുകിടക്കുന്ന പാക് സമ്പദ്ഘടനയ്ക്കുമേൽ 'പുതിയ നിയന്ത്രണങ്ങൾ വലിയ ആഘാതം സൃഷ്ട്ടിക്കും. . ഈ സാഹചര്യത്തിൽ പാകിസ്ഥാനെ സഹായിക്കാൻ തുർക്കി ശ്രമിച്ചിരുന്നു. .എഫ്.എ.ടി.എഫിന്റെ പ്ലീനറി മീറ്റിംഗിൽ പാകിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് തുർക്കി രാജ്യത്തെ സഹായിക്കാൻ ശ്രമിച്ചത്. ഇതിന് വേണ്ടി പ്രതിനിധി സംഘത്തെ ഇസ്ളാമാബാദിലേക്ക് അയക്കാമെന്നും എഫ്.എ.ടി.എഫ് നിർദേശിച്ചിരുന്ന 26 ഇന കർമ്മ പദ്ധതികളിൽ എത്രത്തോളം പാകിസ്ഥാൻ നടപ്പാക്കിയെന്ന് തങ്ങൾ തന്നെ വിലയിരുത്താമെന്നു പോലും തുർക്കി പറഞ്ഞു . പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്നും രക്ഷപ്പെടുത്തി വൈറ്റ് ലിസ്റ്റിൽ എത്തിക്കാനായിരുന്നു തുർക്കിയുടെ ശ്രമം.എന്നാൽ തുർക്കിയുടെ ഈ ശ്രമം പരാജയപ്പെട്ടു . പാകിസ്ഥാന് ഗ്രേ ലിസ്റ്റിൽ നിന്നും രക്ഷപ്പെടാനായില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന 'ബ്ലാക്ക്' ലിസ്റ്റിലേക്ക് പാകിസ്ഥാൻ നീങ്ങിക്കൊണ്ടിരിക്കുകയാണ് . തങ്ങൾ നൽകിയ 26 ഇന കർമ്മപദ്ധതി പൂർത്തീകരിക്കാൻ അടുത്ത വർഷം ഫെബ്രുവരി വരെ മാത്രമാണ് എഫ്.എ.ടി.എഫ് പാകിസ്ഥാന് സമയം നൽകിയിരിക്കുന്നത് .എഫ്.എ.ടി.എഫിന്റെ പ്ലീനറി കൂടിക്കാഴ്ചയിൽ പാകിസ്ഥാനെ സഹായിക്കാൻ തുർക്കി മാത്രമാണ് എത്തിയതെന്നത് ശ്രദ്ധേയം . പാകിസ്ഥാന് സാമ്പത്തികമായും വികസനത്തിന്റെ രൂപത്തിലും വൻ സഹായങ്ങൾ നൽകുന്ന ചൈനയോ മലേഷ്യയോ പാകിസ്താനെ പിന്തുണച്ചിരുന്നില്ല . സാമ്പത്തികപരമായി ക്ലേശം അനുഭവിക്കുന്ന പാകിസ്ഥാനെ നയതന്ത്ര പിന്തുണയുടെ ഈ അഭാവം വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടാനുള്ള സാധ്യതകൾ തുറക്കപ്പെടുകയാണ്.
തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തെ കൂടെ കൂട്ടി മുന്നോട്ട് പോകണമെങ്കിൽ പാകിസ്ഥാന്റെ ശ്രമമെന്ന് മനസിലാക്കാൻ സാധിക്കും.. അതിനു വേണ്ടിയാണ് തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം ചൈനയുമായും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗഹൃദം ഉണ്ടാക്കാൻ മെനക്കെടുന്നത്. തീവ്ര ഇസ്‌ലാമിക നിലപാടുകൾ മുന്നോട്ട് പോകാൻ സഹായകമാകും എന്ന ഉദ്ദേശത്തോടെയായിരിക്കും ഇമ്രാൻ ഖാൻ ജനാധിപത്യത്തിൽ നിന്നും മതമൗലികവാദത്തിലേക്ക് മാറുന്നത്.അതിന് മുന്നോടിയെന്നോണം ആണോ തുർക്കിയെയും, മുസ്ലിം ഭൂരിപക്ഷമുള്ള മലേഷ്യയെയും വളരുന്ന ശക്തിയായ ചൈനയെയും കൂടെ കൂട്ടുന്നത് . ഈ കൂട്ടുകെട്ടിലൂടെ മറ്റൊരു ലക്ഷ്യമാണ് പാകിസ്ഥാൻ മുന്നോട്ടു വയ്ക്കുന്നത്. അത് നേടിയെടുത്താൽ പിന്നെ അതിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ പ്രബല ശക്തിയായി മാറുക എന്നതാണ് ഈ നാല് രാജ്യങ്ങളുടെയും ലക്ഷ്യം . മാത്രമല്ല സൗദി അറേബ്യയുടെ ആധിപത്യം തകർക്കുക എന്നതും ഈ രാജ്യങ്ങൾ ഉദ്ദേശിക്കുന്നു . അതിന് വേണ്ടി അവർ കണ്ടെത്തിയ വഴികളിലൊന്ന് ഭീകരവാദത്തെ വളർത്തുക എന്നതും . പാകിസ്ഥാന്റെ ജന്മ ശപഥമാണ് ഇതെന്ന് തോന്നും . പോരാത്തതിന് കൂട്ടായി തുർക്കിയും. ഏതായാലും ശ്രങ്ങൾ വിഫലമാകും എന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha