ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2 + 2 മന്ത്രിസഭാ ചർച്ചകൾ പുരോഗമിക്കുന്നു; നിർണ്ണയമായ ബെക്ക കരാറിൽ ഒപ്പു വെയ്ക്കൽ ഇന്ന് നടക്കും; ഈ കരാറിലൂടെ വലിയ സാധ്യതകൾ തുറക്കപ്പെടുന്നു
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2 + 2 മന്ത്രിസഭാ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഈ ചർച്ചയിൽ നിർണ്ണയമാകുന്നത് ബെക്ക കരാറിൽ ഒപ്പു വെക്കുന്നതാണ് . ബെക്ക കരാർ എന്നാൽ ഇന്ത്യയും യുഎസും തന്ത്രപ്രധാനമായ വിവരങ്ങളും വിപുലമായ സൈനിക ഹാർഡ്‌വെയറുകളുടെ വിൽപ്പനയും പങ്കുവയ്ക്കുന്നതിനുള്ള അടിസ്ഥാന കരാറുകൾ എന്ന് വിളിക്കപ്പെടുന്ന ഉടമ്പടികളിൽ ഏറ്റവും അവസാനത്തെതായ അടിസ്ഥാന കൈമാറ്റ, സഹകരണ കരാർ ആണ്. ബെക്ക കരാറിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ ഒപ്പു വെക്കുവാനൊരുങ്ങുകയാണ് . ഈ കരാറിലൂടെ വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത് . വിപുലമായ സാറ്റലൈറ്റ് വിവരങ്ങൾ , മാപ്പുകൾ, സമുദ്ര , നാവിക ചാർട്ടുകൾ പോലുള്ള ഉപരിതല സൈനിക വിവരങ്ങൾ പങ്കിടാൻ ഇത്തിലൂടെ ഇന്ത്യയ്ക്കും യുഎസിനും സാധിക്കും. ഇരു രാജ്യങ്ങളെയും സംബന്ധിച്ചുള്ള രഹസ്യാത്മകമായ നിർണ്ണായക വിവരങ്ങളും രഹസ്യാത്മകമല്ലാതാകും . എന്നാലും മൂന്നാം കക്ഷിയുമായി വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനായി ക്ലാസിഫൈഡ് വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉൾപ്പെടുന്ന വ്യവസ്ഥ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഈ കരാറിലൂടെ ബീജിംഗുമായുള്ള സൈനിക വിടവ് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്നതും ശ്രദ്ധേയമാണ്. നാലുമാസം മുമ്പ് ലഡാക്കിൽ 20 സൈനികരുടെ മരണത്തെത്തുടർന്നുണ്ടായതും അടുത്തെങ്ങും അവസാനിക്കാൻ സാധ്യത ഇല്ലാത്തതുമായ ഇന്ത്യ-ചൈന സംഘർഷങ്ങൾ കണക്കിലെടുക്കുമ്പോൾബീജിംഗുമായുള്ള സൈനിക വിടവ് കുറയുന്നത് നല്ലതാണ്. കരാറിനെക്കുറിച്ചുള്ള വാർത്തകൾ ചൈനീസ് സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയുമായുള്ള ബന്ധം മുൻനിർത്തി തങ്ങളുടെ പേശി ബലം ചൈനക്ക് നേരെ പ്രദർശിപ്പിക്കാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത് എന്നായിരുന്നു ഗ്ലോബൽ ടൈംസ് അടക്കുമുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നത് .
ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടാൻ ഇന്ത്യയെയും യുഎസിനെയും സഹായിക്കുക എന്നതാണ് ബെക്കയുടെ പ്രധാന ലക്‌ഷ്യം എങ്കിലും അതിർത്തി രാജ്യങ്ങൾ ആയ പാകിസ്ഥാൻ അഫ്ഘാനിസ്ഥാൻ എന്നിവടങ്ങളിലെ രൂക്ഷമായ സാഹചര്യവും ബേക്കയുടെ പശ്ചാത്തലം ആയി വരുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം. രഹസ്യ സ്വഭാവമുള്ള കൃത്രിമോപഗ്രഹങ്ങളിൽ നിന്നും മറ്റ് സെൻസറുകളിൽ നിന്നും ഉള്ള വിവരങ്ങൾ പങ്കിടാൻ സഹായിക്കുന്ന ഈ കരാറിന്റെ വിശദാംശങ്ങളെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പറും തമ്മിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ധാരണയിലെത്തിയിരുന്നു . കരാർ ഒപ്പിടുന്നത് ഇരുരാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള 2 + 2 സംഭാഷണത്തിന്റെ പ്രധാന ഫലങ്ങളിലൊന്നായി കരുതുന്നു .
ഇന്ത്യക്ക് വിതരണം ചെയ്യുന്ന വിമാനങ്ങളിൽ നൂതന നാവിഗേഷൻ സഹായങ്ങളും ഏവിയോണിക്സും നൽകാൻ യുഎസ് സായുധ സേനയെ പ്രാപ്തമാക്കാൻ കഴിയുന്ന തരത്തിലാണ് ബേക്ക കല്പന ചെയ്തിരിക്കുന്നത് .ഭൂമി ശാസ്ത്ര സംബന്ധമായ വിവരങ്ങൾ അമേരിക്കയുമായി ബെക്ക വഴി പങ്കിടുന്നത് ഇന്ത്യൻ സൈന്യത്തിന്റെ ഓട്ടോമേറ്റഡ് ഹാർഡ്‌വെയർ സംവിധാനങ്ങളുടെയും ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ ആയുധങ്ങളുടെയും കൃത്യത വർദ്ധിപ്പിക്കും. അമേരിക്കയിൽ നിന്ന് എംക്യു -9 ബി പോലുള്ള സായുധ ഡ്രോണുകൾ സ്വന്തമാക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അതി പ്രധാനവും നിർണായകവും ആയ ഘടകം ആണ് .സന്ദർശന വേളയിൽ ബെക്ക കരാർ യാഥാർഥ്യം ആകുന്നതിൽ ഇരു മന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി എസ്പറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്‌ക്കൊപ്പമാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി ന്യൂഡൽഹിയിൽ എത്തിയത്.
https://www.facebook.com/Malayalivartha