ഗ്രൗന്‍ പ്ലാനിന്റെ ഭാഗമായി 2030-ല്‍ തന്നെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും.... 30,000 ഹെക്ടറില്‍ വനവൽക്കരണം....കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 'ടെന്‍ പോയന്‍റ് ഗ്രീന്‍ പ്ലാന്‍' എന്ന പേരിലാണ് ബോറിസ് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 2,50000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും 'ടെന്‍ പോയന്‍റ് ഗ്രീന്‍ പ്ലാനില്‍' പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകൃതി സംരക്ഷണ സംഘടനകളില്‍ നിന്ന് കൈയടി നേടിയ ഗ്രീന്‍ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷനെതിരെ പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്ലാന്റ്സിലും സ്ക്കോട്ലന്റിലും വെയ്ല്‍സിലുമാണ് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നത്.
2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ പൂര്‍ണമായും നിരോധിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉല്‍പാദനത്തിലും ഊന്നല്‍ നല്‍കും. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്ബരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നത്. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉള്‍കൊള്ളുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും.
രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഗ്രൗന്‍ പ്ലാനിന്റെ ഭാഗമായി 2030-ല്‍ തന്നെ പെട്രോള്‍ ഡീസല്‍ കാര്‍, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.
'ദി ഗ്ലോബല്‍ സെന്‍റര്‍ ഓഫ് ഗ്രീന്‍ ഫിനാന്‍സ്' എന്നാണ് ഹരിത വിപ്ലവത്തിന്റെ മുദ്രാവാക്യം. പൊതു ഗതാഗതത്തിനും സൈക്ലിങ്ങിനും ഊന്നല്‍ നല്‍കിയായിരിക്കും വരുംവര്‍ഷങ്ങളില്‍ വികസ പ്രവര്‍ത്തനങ്ങള്‍. ന്യൂക്ലിയര്‍, ഹൈഡ്രജന്‍ ഊര്‍ജ ഉദ്പാദനത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. 30,000 ഹെക്ടറില്‍ മരം നട്ട് വനം വളര്‍ത്താനും ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
https://www.facebook.com/Malayalivartha

























