ഐ ഫോൺ വാങ്ങാൻ കിഡ്‌നി വിറ്റു;പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

ഇന്നത്തെ തലമുറക്ക് ഐ ഫോൺ ഒരു ലഹരിയാണ് .വിപണിയിൽ വിവിധ തരത്തിലുള്ള ഫോണുകൾ ഇറങ്ങുമ്പോൾ അവയൊക്കെ സ്വന്തമാക്കണം എന്നത് എല്ലാവരുടെയും ആഗ്രഹവുമാണ് .ഒരു ഐഫോണ്‍ വാങ്ങാന്‍ എന്തും ചെയ്യുന്നവരുടെ കൂട്ടത്തിൽ . സമ്പാദ്യം മുഴുവന്‍ വിറ്റഴിക്കുകയും, ലോണെടുക്കുകയും ജീവന്‍ പണയപ്പെടുത്തുകയും ചെയ്യുന്നവരും ഇക്കൂട്ടത്തില്‍ ഏറെയാണ്. എന്നാൽ സ്വന്തം ജീവൻ പണയം വെച്ച് ഐ ഫോൺ വാങ്ങാൻ കാണിച്ച സാഹസികത ഒന്ന് കാണേണ്ടത് തന്നെയാണ് .ലോകത്ത് ആരും ഐ ഫോൺ വാങ്ങാൻ ഇത്തരം ഒരു സാഹസികത കാണിക്കും എന്നും തോന്നുന്നില്ല .എന്നാല്‍ ചൈനയിലെ ഷാംഗ് കു വിന് സംഭവിച്ചത് പോലെയാകരുതെന്ന് മാത്രം. ഒരു ഐഫോണ്‍ വാങ്ങാന്‍ സ്വന്തം കിഡ്‌നി വിറ്റ യുവാവിന് അതില്‍ നിന്നുമേറ്റ അണുബാധയെ തുടര്‍ന്ന് രണ്ടാമത്തെ കിഡ്‌നിയും പണിമുടക്കി. ഇപ്പോള്‍ രണ്ടു കിഡ്‌നിയും തകരാറിലായി ജീവന്‍ നില നിര്‍ത്തുന്നത് ഡയാലിസിസ് വഴി.
ലോകം മുഴുവന്‍ ഐഫോണ്‍ യൂസര്‍ഫ്രണ്ട്‌ലിയായി തുടരുമ്പോള്‍ ഈ കഥ പക്ഷേ അത്ര യുസര്‍ഫ്രണ്ട്‌ലി അല്ല. ഒന്‍പതു വര്‍ഷം മുന്‍പാണ്, രണ്ട് ആപ്പിള്‍ ഡിവൈസുകള്‍ വാങ്ങാന്‍ വാങ് ഷാങ് കു എന്ന 25കാരന്‍ തന്റെ കിഡ്‌നികളില്‍ ഒരെണ്ണം വിറ്റുത്. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപകടകരമായിരുന്നു. പിന്നീടങ്ങോട്ട് ഷാങ് കുവിന് നേരിടേണ്ടിവന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ്.
2011ല്‍ ആയിരുന്നു സംഭവം. 3,273 യു. എസ്. ഡോളര്‍ വിലയ്ക്ക് ഷാങ് കു തന്റെ 17-ാം വയസ്സില്‍ ബ്ലാക് മാര്‍ക്കറ്റില്‍ ഒരു കിഡ്‌നി വിറ്റു. ഐഫോണ്‍ 4, ഐപാഡ് 2 എന്നിവ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു യുവാവിന്റെ സാഹസം. ഓണ്‍ലൈന്‍ ചാറ്റ് റൂം വഴിയാണ് യുവാവ് അവയവ വില്‍പ്പനയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നത്. കിഡ്‌നി വിറ്റാല്‍ 20,000 യുവാന്‍ സമ്പാദിക്കാമെന്നും ഇടപാടുകാരന്‍ ഷാങ് കുവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിലുണ്ടായ മുറിവുകള്‍ ഉണങ്ങാതായതോടെ അവ കടുത്ത അണുബാധയ്ക്ക് കാരണമായി. ഇത് അവസാനം യുവാവിന്റെ രണ്ടാമത്തെ കിഡ്‌നിയും തകരാറിലാക്കി. ഷാങ്കുവിന് ദിവസവും ഡയാലിസിസിന് വിധേയനാകേണ്ട അവസ്ഥയാണിപ്പോള്‍. സംഭവത്തെ തുടര്‍ന്ന് അവയവ കച്ചവടം ആരോപിച്ച് ഒന്‍പത് പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിനെ തുടര്‍ന്ന് യുവാവിന്റെ കുടുംബത്തിന് 30,000 ഡോളര്‍ നഷ്ട പരിഹാരമായി ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























