രാഷ്ട്രീയ പാർട്ടികൾ മാറിയാലും ഇന്ത്യയോടുള്ള അമേരിക്കൻ നയം സമാനമായിരിക്കും;ആ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു

ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഒരു മികച്ച സുഹൃത്തായിട്ടാണ് ലോകം കരുതിയിരുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ ഒക്കെ അത് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഡൊണാൾഡ് ട്രംപ് മാറുമ്പോൾ അമേരിക്കയുടെ പോളിസികൾ മാറുമോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. അവയൊന്നും തെറ്റാണു എന്നും പറഞ്ഞു കൂടായിരിന്നു. എന്നാൽ ഏതു പ്രസിഡന്റ വന്നാലും രാഷ്ട്രീയ പാർട്ടികൾ മാറിയാലും ഇന്ത്യയോടുള്ള അമേരിക്കൻ നയം സമാനമായിരിക്കും എന്നായിരുന്നു പൊതു വിലയിരുത്തലുകളും വിദഗ്‌ധാഭിപ്രായങ്ങളും. എങ്കിലും കാര്യങ്ങൾ നടന്നു തുടങ്ങുന്നത് വരെ ആർക്കും ഒരു ഉറപ്പു പറയാൻ കഴിയില്ലല്ലോ. എന്നാൽ അമേരിക്കയുടെ ഈ ഇന്ത്യ സൗഹൃദ നയത്തിന് ശക്തമായ തെളിവ് ആയി പുറത്തു വന്നിരിക്കുകയാണ്, ബുധനാഴ്ച അമേരിക്കൻ സെനറ്റ് പുറത്തിറക്കിയ അവരുടെ വിദേശ നയ റിപ്പോർട്ട്. അതിൽ ചൈനയെ വളരെ വ്യക്തമായി പ്രധാന ശത്രു സ്ഥാനത്ത് നിർത്തുമ്പോൾ മേഖലയിലെ ചൈനീസ് ആധിപത്യത്തെ എതിർക്കാനുള്ള മുഖ്യ പങ്കാളികളിൽ പ്രധാനപെട്ടതായി ഇന്ത്യയെ ആണ് അമേരിക്കൻ സെനറ്റ് കരുതുന്നത്. അമേരിക്കൻ സെനറ്റിനെ റിപ്പബ്ലിക്കൻ സെനറ്റർ മാർ നിയന്ത്രിക്കും എന്നാണ് കരുതപ്പെടുന്നത് അതിനാൽ, ഈ റിപ്പോർട്ട് ജോ ബിഡൻ ഭരണകൂടത്തിൻറെ ചൈന നയങ്ങളുടെ ഒരു ബ്ലൂപ്രിന്റായി പ്രവർത്തിക്കും. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാനായി രണ്ടുതവണ സേവനമനുഷ്ഠിച്ച ബൈഡനു വിപുലമായ വിദേശ നയ പരിചയമുണ്ട്.യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, തായ്‌വാൻ എന്നിവയ്‌ക്കൊപ്പം അമേരിക്കയുടെ പ്രധാന സഖ്യ കക്ഷികളിൽ ഒന്നായി ഇന്ത്യയെയും ഇന്തോ-പസഫിക്കിൽ ചൈനയെ നേരിടുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട് പ്രകാരം ഇന്തോ-പസഫിക്കിൽ ചൈനയ്ക്ക് എത്രത്തോളം ആധിപത്യം സ്ഥാപിക്കാനാകുമോ അതിനു ആനുപാതികം ആയി ആഗോളതലത്തിൽ അവർക്ക് തങ്ങളുടെ ശക്തി പ്രകടനം നടത്താനുള്ള കഴിവിനെ നേരിട്ട് സ്വാധീനിക്കും. അമേരിക്കയും യൂറോപ്പും: ചൈനയെക്കുറിച്ചുള്ള അറ്റ്‌ലാന്റിക് സഹകരണത്തിനുള്ള കോൺക്രീറ്റ് അജണ്ട" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ചൈനയെ പ്രതിരോധിക്കാൻ യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നി പറയുന്നുണ്ട്. ഇത്തരത്തിൽ ചൈനയുടെ വർധിച്ചു വരുന്ന ഭീഷണി എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് അമേരിക്കയ്ക്ക് മാത്രമല്ല മറ്റു പല യൂറോപ്യൻ രാജ്യങ്ങൾക്കും കൃത്യമായ ഇന്തോ - പസിഫിക് നയ രൂപീകരണം നടന്നിട്ടുണ്ട്. യൂറോപ്പും ഏഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നയം യൂറോപ്യൻ യൂണിയൻ 2018 ൽ പ്രസിദ്ധീകരിച്ചു. 2019 ൽ ഫ്രാൻസ് ഒരു നയതന്ത്രം പ്രസിദ്ധീകരിച്ചിരിന്നു അതിൽ പ്രകാരം , ഈ പ്രദേശം “ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും, ബഹു മുഖമായ സാംസ്‌കാരിക വികസനം , ആഗോള പൊതുനന്മ സംരക്ഷിക്കൽ, ലോക വ്യാപാര സാമ്പത്തിക വികസനം എന്നിവയ്ക്ക് നിർണ്ണായകമാണ് ” 2020 സെപ്റ്റംബറിൽ ജർമ്മനിയും സമാനമായ ഒരു പുതിയ നയ രൂപീകരണം പ്രസിദ്ധീകരിചിരുന്നിരിന്നു . യുകെയുടെ വരാനിരിക്കുന്ന സംയോജിത സുരക്ഷാ പ്രതിരോധ അവലോകനവും ഇന്തോ-പസഫിക് മേഖലയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്
മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള യൂറോപ്യൻ പങ്കാളിത്തത്തെ യുഎസും ഇന്ത്യയും സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ചും, “ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ, ആസിയാൻ തുടങ്ങിയ പ്രധാന പ്രാദേശിക പങ്കാളികൾ ഇന്തോ - പസിഫിക് മേഖലയിലെ മെച്ചപ്പെട്ട സാഹചര്യങ്ങൾക്ക് വേണ്ടി വർദ്ധിച്ച ഒരു യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോട് താൽപര്യം പ്രകടിപ്പിക്കുകയും അഭിവൃദ്ധി, സുരക്ഷ, സദ്ഭരണം എന്നിവയിൽ കൂടുതൽ യൂറോപ്യൻ സംഭാവനകളെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. റിപ്പോർട്ട് വ്യക്തമാക്കി .സാങ്കേതികവിദ്യയുമായി സഹകരിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ അമേരിക്ക “ഉയർന്ന ജനാധിപത്യ വ്യവസ്ഥിതി ഉള്ള രാജ്യങ്ങളായ ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ, കാനഡ, ന്യൂസിലാന്റ് എന്നിവയുമായി” സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സാങ്കേതികവിദ്യയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ സജ്ജമാക്കാൻ സഹായിക്കും, മാത്രമല്ല വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനും ഇത് സഹായകരം ആകും എന്നും റിപ്പോർട്ട് പരാമർശിക്കുന്നു
ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉയർന്നു വന്നത് അടുത്തകാലത്തായിട്ടാണെങ്കിലും , വളർന്നുവരുന്ന ചൈനയെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞത് 2000 കളുടെ പകുതി മുതൽ ഇന്തോ-യുഎസ് ബന്ധത്തിന്റെ പ്രധാന ഘടകമാണ്. നിലവിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാവികസേനകൾ വടക്കൻ അറേബ്യൻ കടലിൽ മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തിലാണ്.
അതായത് നിലവിൽ ഉണ്ടായിരിക്കുന്ന ഭരണ മാറ്റം ഇന്ത്യ അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ല എന്ന് മാത്രമല്ല , അമേരിക്കയുടെ ഭാഗത്തു നിന്നും ഇത് വരെ ഉണ്ടായിരുന്ന നടപടികൾ അവരുടെ കൃത്യമായ വിദേശ നയത്തിന്റെ ഭാഗം ആണെന്നും അത് അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ലെന്നും ഔദ്യോഗികമായി വ്യക്തമായിരിക്കുകയാണ് അമേരിക്കൻ സെനറ്റ് പുറത്തിറക്കിയ ഈ റിപ്പോർട്ടിലൂടെ .
https://www.facebook.com/Malayalivartha

























