പ്രവാസികൾക്ക് 500 രൂപയ്ക്ക് ഒരു വീട്; കോവിഡ് പ്രതിസന്ധിയിൽ തട്ടി വീട് വിൽപന മുടങ്ങി, സ്വന്തം വീട് നറുക്കിട്ട് വിൽക്കാനൊരുങ്ങി പ്രവാസി മലയാളികളായ ശ്രീകാന്തും ഭാര്യ സൂര്യമോളും, 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള മൂന്നു ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കുന്നത് ഇങ്ങനെ

കൊറോണ നൽകിയ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ലോകരാഷ്ട്രങ്ങൾ പാടുപെടുകയാണ്. ഇത് പ്രവാസികൾക്ക് നൽകിയ തലവേദന ചെറുതൊന്നുമല്ല. കോറോണയെ പിന്നിട്ട പ്രവാസികൾ പുതുമാര്ഗങ്ങള് തേടുകയാണ്. കോറോണയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ കോവിഡ് പ്രതിസന്ധിയിൽ തട്ടി വീട് വിൽപന മുടങ്ങിയപ്പോൾ സ്വന്തം വീട് നറുക്കിട്ട് വിൽക്കാനൊരുങ്ങുകയാണ് മലയാളികളായ ശ്രീകാന്തും ഭാര്യ സൂര്യമോളും. ഡർബിഷെയറിൽ താമസിക്കുന്ന ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകൻ ശ്രീകാന്തും ഭാര്യ സൂര്യമോളുമാണ് 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള മൂന്നു ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാൻ തയ്യാറായി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെയാണ് ഇവർ വീട് വിൽക്കാൻ തീരുമാനിച്ചത് തന്നെ. അഞ്ചു പൗണ്ടാണ് റാഫിളിന്റെ ടിക്കറ്റ് വില എന്നത്. വിജയിക്ക് വീടിനൊപ്പം 15,000 പൗണ്ട് മെയിന്റനൻസ് തുകയും ലഭിക്കുന്നതായിരിക്കും. റാഫിളിൽ രണ്ടാം സമ്മാനം നേടുന്നയാൾക്ക് 10,000 പൗണ്ടാണ് സമ്മാനം നൽകുക. അതേസമയം അഞ്ചുപൗണ്ടിന്റെ 60,000 ടിക്കറ്റാണ് റാഫിൾ കമ്പനി വിൽക്കുന്നത്. മുഴുവൻ ടിക്കറ്റും വിറ്റുപോയാൽ അയ്യായിരം പൗണ്ട് ചെസ്റ്റർഫീൽഡിലെ ഹോംലസ് ചാരിറ്റിക്ക് നൽകുമെന്നും ശ്രീകാന്ത് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























