Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യത.. ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴ..ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല...


ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്നാം പ്രതി..ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ എന്‍ വാസു ജാമ്യം തേടി സുപ്രീംകോടതിയില്‍..രക്ഷപ്പെടാനുള്ള വഴികൾ..


പാർട്ടിക്ക് മുൻപിൽ ഉള്ളത് വലിയ വെല്ലുവിളികൾ.. കനത്ത വെല്ലുവിളി നേരിടാന്‍ വമ്പന്‍ നീക്കവുമായി സി.പി.എം..വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഇറക്കും..


അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി എസ്ഐടി : മാസങ്ങൾ പിന്നിട്ടിട്ടും നിർണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോൾ, ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങുന്നു...


വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും അടിച്ചുപിരിയും...ഉന്നത സിപിഎം നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചനകൾ...മുസ്ലീം ന്യൂനപക്ഷങ്ങളെ പിണക്കിയാൽ മന്ത്രി മുഹമ്മദ് റിയാസ് ബുദ്ധിമുട്ടിലാവും...

ഗ്രാമീണരെ ആക്രമിച്ച് പാകിസ്ഥാൻ "പിൻ പോയിന്റ് " സ്ട്രൈക്ക് നടത്തി തിരിച്ചടിച്ച് ഇന്ത്യൻ ആർമി

22 NOVEMBER 2020 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...  

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

കഠിനമായ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പ് പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ അശ്രാന്ത പരിശ്രമത്തിന് മറുപടിയായി ഇന്ത്യൻ   സൈന്യം പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ പാഡുകൾക്ക് നേരെ " പിൻ പോയിന്റഡ് "  ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ  വ്യക്തമാക്കുകയുണ്ടായി. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ജമ്മു കശ്മീരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നതിനെ പിന്തുണയ്ക്കുന്നതിനായി കനത്ത കാലിബർ പീരങ്കികാലുപയോഗിച്ചു  വിവേചനരഹിതമായി വെടിവയ്പ്പ് നടത്തുക വഴി പാകിസ്ഥാൻ സൈന്യം ഇന്ത്യൻ നിയന്ത്രണ രേഖയിൽ താമസിക്കുന്ന  സിവിലിയന്മാരെ മരണത്തിലേക്ക് തള്ളിയിട്ടു കൊണ്ടിരിക്കുകയാണ് .

ഈ വർഷം പാകിസ്താൻ നടത്തിയ  വെടിവയ്പിൽ ഇട്ടു വരെ  21 നിരപരാധികളായ സാധാരണക്കാർക്ക്  ആണ് ജീവൻ നഷ്ടപ്പെട്ടത് . 2019 ൽ മുഴുവൻ വർഷം എടുക്കുകയാണെങ്കിൽ  ഇത് 18 എണ്ണമേ ഉണ്ടായിരുന്നുള്ളു . നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്ത് താമസിക്കുന്ന സമാധാനപരമായ ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം അഴിച്ചു വിടുന്നത്.  

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ പാഡുകൾക്ക് നേരെ ഇന്ത്യൻ സുരക്ഷാ സേന പിൻ പോയിന്റ് ആക്രമണമാണ് നടത്തിയതെന്ന്  സർക്കാർ വൃത്തങ്ങൾ ആണ് അറിയിച്ചത് . പാകിസ്താൻ പിന്തുണയുള്ള തീവ്രവാദ ക്യാമ്പുകളിൽ കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട് . ഇന്റലിജൻസ് ഉദ്യോഗസ്ഥർ പങ്കുവെച്ച വിവരങ്ങൾ  അനുസരിച്ചാണ്  ആക്രമണം  നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു

ആഗോള തീവ്രവാദ വിരുദ്ധ വാച്ച്ഡോഗ് ആയ  ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്  നടത്തുന്ന  പരിശോധനകളിൽ നിന്നും  നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കവേ തന്നെ ജമ്മു കശ്മീരിലെ സ്ഥിതി ഗതികൾ രൂക്ഷമാക്കുന്നതിനു വേണ്ടി  തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്തു കൊണ്ട് രണ്ടു കാര്യങ്ങളും  തമ്മിലുള്ള സമതുലിതാവസ്ഥ നില നിർത്താൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ് പാകിസ്ഥാൻ. 

തീവ്ര വാദത്തിനു ഒരു പുതിയ മാതൃക ഇപ്പോൾ പാകിസ്ഥാൻ പിന്തുടർന്ന് വരുകയാണ്. ജമ്മു കാശ്മീരിൽ അനിശ്ചിതാവസ്ഥ നടപ്പിൽ വരുത്തുകയും കശ്മീരിലെ പ്രാദേശിക യുവാക്കളെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അത്. ഇതിലൂടെ ജമ്മു കാശ്മീരിൽ നടത്തുന്ന തീവ്ര വാദ പ്രവർത്തനങ്ങളിൽ തങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പങ്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ വെളിപ്പെടാതിരിക്കാൻ ആണിത്. പാകിസ്ഥാൻ  തങ്ങളുടെ മണ്ണിൽ നിന്നും തീവ്രവാദത്തിനു അനുകൂലമായി നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ധം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആണിത്.സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി 

മാത്രമല്ല വളരെ തരം താണ രീതിയിൽ സാധാരണ പൗരന്മാരെ ലക്‌ഷ്യം വച്ചാണ് ഇപ്പോൾ പാകിസ്ഥാൻ ആക്രമണം അഴിച്ചു വിടുന്നത്. പാകിസ്ഥാൻ പുറപ്പെടുവിക്കുന്ന  കൽപ്പനകൾ അനുസരിക്കാതിരിക്കുക, ഭീകരതയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക എന്നിവ ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ   മാരകമായിരിക്കുമെന്ന്  തെളിയിക്കുന്നതിനു വേണ്ടി  കശ്മീർ ഉൾപ്രദേശത്തുള്ള ആളുകൾക്ക് കൃത്യമായ  താക്കീത് കൊടുക്കാൻ   ആണ്  പാകിസ്ഥാൻ ഈ ആക്രമണങ്ങളിലൂടെ  ശ്രമിച്ചു കൊണ്ടിരിക്കുന്നത് , പ്രതിരോധ വൃത്തങ്ങൾ കൂട്ടി ചേർത്തു  

എന്നാൽ ഇന്ത്യൻ ഗ്രാമീണരെ ആക്രമിക്കാനുള്ള പാക് ശ്രമങ്ങൾക്ക് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി കൊടുക്കുന്നത് പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ വിക്ഷേപണ പാഡുകൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ "പിൻ പോയന്റഡ്"    ആക്രമണത്തിലൂടെയാണ്. ഇതിലൂടെ "കൊളാറ്ററൽ ഡാമേജ്" അഥവാ  അബദ്ധത്തിൽ സാധാരണക്കാർക്ക് അപകടം സംഭവിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് ഇന്ത്യൻ സൈന്യം . 

 സിവിലിയന്മാരെ മാത്രം ലക്ഷ്യം വച്ചുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ഇത്തരം  നടപടികളെ നേരിടാൻ വേണ്ടിയാണ്  പാകിസ്ഥാൻ അധിനിവേശ-കശ്മീരിലെ ലോഞ്ച്പാഡുകൾക്ക് നേരെ ഇന്ത്യൻ സൈന്യം  കൃത്യമായ സ്ഥലങ്ങൾ ഇന്റലിജൻസ് വിവരങ്ങളിൽ നിന്നും മനസ്സിലാക്കി  "പിൻ പോയിന്റഡ് "ആക്രമണം  നടത്തുന്നത് , അതെ സമയം വിദേശ ദാതാക്കളിൽ നിന്ന് സഹതാപവും സഹായവും നേടുന്നതിനായി പ്രദേശത്തെ തീവ്രവാദികളുടെ മരണം പാകിസ്താൻ സിവിലിയൻ മരണങ്ങളായി കാണിക്കുകയും ചെയ്യുന്നുണ്ട്. 

കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് തീവ്രവാദ പരിശീലന ക്യാമ്പുകളുടെ പ്രദേശങ്ങളിൽ സായുധ കാവൽ  പാകിസ്ഥാൻ ശക്തമാക്കിയിട്ടുണ്ട്. ബാലകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അവരുടെ അതിർത്തി കടന്നുള്ള തീവ്ര വാദ പ്രവർത്തനങ്ങളുടെ ശൈലിയിൽ സമൂലമായ പരിഷ്കരണങ്ങൾ തന്നെ വരുത്തിയിരുന്നു.

എന്നാൽ കശ്മീർ താഴ്‌വരയ്ക്കുള്ളിൽ അക്രമത്തിന് പ്രേരിപ്പിക്കാനും സാധാരണ പൗരന്മാരുടെ ജീവിതത്തെ തകർക്കാനുമുള്ള പാകിസ്ഥാൻ ശ്രമങ്ങൾ നിരർഥകമാണെന്ന്  കശ്മീർ  യുവാക്കൾ ഇന്ത്യൻ മുഖ്യധാരയിൽ ചേരാൻ വേണ്ടി  കീഴടങ്ങിയിതിന്റെ വർധിച്ചു വരുന്ന എണ്ണം വ്യക്തമാക്കുന്നുണ്ട്.  സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ അനുസരിച്ച്  പാക്കിസ്ഥാനിൽ നിന്നുള്ള തെറ്റായ വിവരണങ്ങളാൽ ആകർഷിക്കപ്പെടുകയും തീവ്രവാദസംഘടനകളിൽ  ചേരുകയും ചെയ്തതിനു ശേഷം കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചെത്തുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരുകയാണ്.  യുവാക്കളെ അവരുടെ സുഹൃത്തുക്കൾ , മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവർ മുഖേനയാണ് സൈന്യം ഇത്തരത്തിൽ പൊതു ധാരയിലേക്കും സമാധാന ജീവിതത്തിലേക്കും തിരിച്ചു കൊണ്ട് വരുന്നത്.

ഇന്ത്യൻ സൈന്യം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന കീഴടങ്ങലിന്റെയും പുനരധിവാസത്തിന്റെയും നവീകരിച്ച ലിബറൽ നയം തീവ്രവാദികളെ അവരുടെ മാർഗ്ഗം ഉപേക്ഷിച്ച്  ദേശീയ മുഖ്യധാരയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയാണ്. കാശ്മീരിൽ അനിശ്ചിതാവസ്ഥ നില നിർത്തുവാൻ പാകിസ്ഥാൻ ഏത് ഹീനമായ മാർഗ്ഗവും സ്വീകരിക്കും എന്ന് പണ്ടേ തെളിഞ്ഞതാണ്. എന്നാൽ അവയൊക്കെ ഫല പ്രദമായി ജനാധിപത്യ പരമായ തലത്തിൽ നേരിട്ട് കൊണ്ട് കാശ്മീരിനെ സമാധാനത്തിന്റെ പാതയിലേക്ക് തന്നെ കാലക്രമേണ തിരിച്ചു കൊണ്ട് വരുവാൻ ഇന്ത്യക്കും നമ്മുടെ സൈന്യത്തിനും കഴിയും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

 

     

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം  (24 minutes ago)

കോൺഗ്രസിൽ തിരിച്ചെടുപ്പിക്കാൻ ഉള്ള വെടിമരുന്നൊക്കെ രാഹുലിന്റെ കയ്യിൽ..? രമേശ് ചെന്നിത്തലയെ കണ്ട് രാഹുൽ എഴുന്നേറ്റില്ലെങ്കിൽ മാറിമറിയുമായിരുന്ന വ്യാഖ്യാനങ്ങൾ...  (1 hour ago)

അപ്പീലുമായി സുപ്രീംകോടതിയില്‍  (1 hour ago)

അടുത്ത മൂ‍ന്നുദിവസത്തിനുള്ളിൽ ഇത്‌ രണ്ട്‌ മുതൽ മൂന്ന്‌...  (1 hour ago)

CPM അരുൺകുമാറിനെ കളത്തിലിറക്കാൻ CPM;  (1 hour ago)

14 മാവോയിസ്റ്റുകളെ വധിച്ചു...  (1 hour ago)

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി എസ്ഐടി : മാസങ്ങൾ പിന്നിട്ടിട്ടും നിർണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോൾ, ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്ക് സ്വാഭാവിക  (2 hours ago)

കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ...  (2 hours ago)

ടി​പ്പ​ർ ലോ​റി 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് തീ ​പ​ട​ർ​ന്നു...  (2 hours ago)

ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...  (2 hours ago)

. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്  (2 hours ago)

പ​നി​യാ​യ​തി​നാ​ൽ ടാ​പ്പി​ങ് ന​ട​ത്താ​നെ​ത്തി​യി​ല്ല..  (2 hours ago)

യുവതിക്ക് നേരെ ലൈം​ഗിതിക്രമം നടത്തിയ 19 കാരൻ പിടിയിലായി  (3 hours ago)

പവന് 280 രൂപയുടെ കുറവ്  (3 hours ago)

ടൈലിന്റെ പണി നടക്കവെ ടൈൽ കട്ടറിൽ നിന്ന് മുൻ പഞ്ചായത്ത് അംഗത്തിന് ഷോക്കേറ്റു.  (3 hours ago)

Malayali Vartha Recommends