Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഗ്രാമീണരെ ആക്രമിച്ച് പാകിസ്ഥാൻ "പിൻ പോയിന്റ് " സ്ട്രൈക്ക് നടത്തി തിരിച്ചടിച്ച് ഇന്ത്യൻ ആർമി

22 NOVEMBER 2020 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

കഠിനമായ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പ് പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ അശ്രാന്ത പരിശ്രമത്തിന് മറുപടിയായി ഇന്ത്യൻ   സൈന്യം പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ പാഡുകൾക്ക് നേരെ " പിൻ പോയിന്റഡ് "  ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ  വ്യക്തമാക്കുകയുണ്ടായി. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ജമ്മു കശ്മീരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നതിനെ പിന്തുണയ്ക്കുന്നതിനായി കനത്ത കാലിബർ പീരങ്കികാലുപയോഗിച്ചു  വിവേചനരഹിതമായി വെടിവയ്പ്പ് നടത്തുക വഴി പാകിസ്ഥാൻ സൈന്യം ഇന്ത്യൻ നിയന്ത്രണ രേഖയിൽ താമസിക്കുന്ന  സിവിലിയന്മാരെ മരണത്തിലേക്ക് തള്ളിയിട്ടു കൊണ്ടിരിക്കുകയാണ് .

ഈ വർഷം പാകിസ്താൻ നടത്തിയ  വെടിവയ്പിൽ ഇട്ടു വരെ  21 നിരപരാധികളായ സാധാരണക്കാർക്ക്  ആണ് ജീവൻ നഷ്ടപ്പെട്ടത് . 2019 ൽ മുഴുവൻ വർഷം എടുക്കുകയാണെങ്കിൽ  ഇത് 18 എണ്ണമേ ഉണ്ടായിരുന്നുള്ളു . നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്ത് താമസിക്കുന്ന സമാധാനപരമായ ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം അഴിച്ചു വിടുന്നത്.  

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ പാഡുകൾക്ക് നേരെ ഇന്ത്യൻ സുരക്ഷാ സേന പിൻ പോയിന്റ് ആക്രമണമാണ് നടത്തിയതെന്ന്  സർക്കാർ വൃത്തങ്ങൾ ആണ് അറിയിച്ചത് . പാകിസ്താൻ പിന്തുണയുള്ള തീവ്രവാദ ക്യാമ്പുകളിൽ കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട് . ഇന്റലിജൻസ് ഉദ്യോഗസ്ഥർ പങ്കുവെച്ച വിവരങ്ങൾ  അനുസരിച്ചാണ്  ആക്രമണം  നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു

ആഗോള തീവ്രവാദ വിരുദ്ധ വാച്ച്ഡോഗ് ആയ  ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്  നടത്തുന്ന  പരിശോധനകളിൽ നിന്നും  നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കവേ തന്നെ ജമ്മു കശ്മീരിലെ സ്ഥിതി ഗതികൾ രൂക്ഷമാക്കുന്നതിനു വേണ്ടി  തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്തു കൊണ്ട് രണ്ടു കാര്യങ്ങളും  തമ്മിലുള്ള സമതുലിതാവസ്ഥ നില നിർത്താൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ് പാകിസ്ഥാൻ. 

തീവ്ര വാദത്തിനു ഒരു പുതിയ മാതൃക ഇപ്പോൾ പാകിസ്ഥാൻ പിന്തുടർന്ന് വരുകയാണ്. ജമ്മു കാശ്മീരിൽ അനിശ്ചിതാവസ്ഥ നടപ്പിൽ വരുത്തുകയും കശ്മീരിലെ പ്രാദേശിക യുവാക്കളെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അത്. ഇതിലൂടെ ജമ്മു കാശ്മീരിൽ നടത്തുന്ന തീവ്ര വാദ പ്രവർത്തനങ്ങളിൽ തങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പങ്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ വെളിപ്പെടാതിരിക്കാൻ ആണിത്. പാകിസ്ഥാൻ  തങ്ങളുടെ മണ്ണിൽ നിന്നും തീവ്രവാദത്തിനു അനുകൂലമായി നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ധം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആണിത്.സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി 

മാത്രമല്ല വളരെ തരം താണ രീതിയിൽ സാധാരണ പൗരന്മാരെ ലക്‌ഷ്യം വച്ചാണ് ഇപ്പോൾ പാകിസ്ഥാൻ ആക്രമണം അഴിച്ചു വിടുന്നത്. പാകിസ്ഥാൻ പുറപ്പെടുവിക്കുന്ന  കൽപ്പനകൾ അനുസരിക്കാതിരിക്കുക, ഭീകരതയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക എന്നിവ ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ   മാരകമായിരിക്കുമെന്ന്  തെളിയിക്കുന്നതിനു വേണ്ടി  കശ്മീർ ഉൾപ്രദേശത്തുള്ള ആളുകൾക്ക് കൃത്യമായ  താക്കീത് കൊടുക്കാൻ   ആണ്  പാകിസ്ഥാൻ ഈ ആക്രമണങ്ങളിലൂടെ  ശ്രമിച്ചു കൊണ്ടിരിക്കുന്നത് , പ്രതിരോധ വൃത്തങ്ങൾ കൂട്ടി ചേർത്തു  

എന്നാൽ ഇന്ത്യൻ ഗ്രാമീണരെ ആക്രമിക്കാനുള്ള പാക് ശ്രമങ്ങൾക്ക് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി കൊടുക്കുന്നത് പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ വിക്ഷേപണ പാഡുകൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ "പിൻ പോയന്റഡ്"    ആക്രമണത്തിലൂടെയാണ്. ഇതിലൂടെ "കൊളാറ്ററൽ ഡാമേജ്" അഥവാ  അബദ്ധത്തിൽ സാധാരണക്കാർക്ക് അപകടം സംഭവിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് ഇന്ത്യൻ സൈന്യം . 

 സിവിലിയന്മാരെ മാത്രം ലക്ഷ്യം വച്ചുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ഇത്തരം  നടപടികളെ നേരിടാൻ വേണ്ടിയാണ്  പാകിസ്ഥാൻ അധിനിവേശ-കശ്മീരിലെ ലോഞ്ച്പാഡുകൾക്ക് നേരെ ഇന്ത്യൻ സൈന്യം  കൃത്യമായ സ്ഥലങ്ങൾ ഇന്റലിജൻസ് വിവരങ്ങളിൽ നിന്നും മനസ്സിലാക്കി  "പിൻ പോയിന്റഡ് "ആക്രമണം  നടത്തുന്നത് , അതെ സമയം വിദേശ ദാതാക്കളിൽ നിന്ന് സഹതാപവും സഹായവും നേടുന്നതിനായി പ്രദേശത്തെ തീവ്രവാദികളുടെ മരണം പാകിസ്താൻ സിവിലിയൻ മരണങ്ങളായി കാണിക്കുകയും ചെയ്യുന്നുണ്ട്. 

കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് തീവ്രവാദ പരിശീലന ക്യാമ്പുകളുടെ പ്രദേശങ്ങളിൽ സായുധ കാവൽ  പാകിസ്ഥാൻ ശക്തമാക്കിയിട്ടുണ്ട്. ബാലകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അവരുടെ അതിർത്തി കടന്നുള്ള തീവ്ര വാദ പ്രവർത്തനങ്ങളുടെ ശൈലിയിൽ സമൂലമായ പരിഷ്കരണങ്ങൾ തന്നെ വരുത്തിയിരുന്നു.

എന്നാൽ കശ്മീർ താഴ്‌വരയ്ക്കുള്ളിൽ അക്രമത്തിന് പ്രേരിപ്പിക്കാനും സാധാരണ പൗരന്മാരുടെ ജീവിതത്തെ തകർക്കാനുമുള്ള പാകിസ്ഥാൻ ശ്രമങ്ങൾ നിരർഥകമാണെന്ന്  കശ്മീർ  യുവാക്കൾ ഇന്ത്യൻ മുഖ്യധാരയിൽ ചേരാൻ വേണ്ടി  കീഴടങ്ങിയിതിന്റെ വർധിച്ചു വരുന്ന എണ്ണം വ്യക്തമാക്കുന്നുണ്ട്.  സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ അനുസരിച്ച്  പാക്കിസ്ഥാനിൽ നിന്നുള്ള തെറ്റായ വിവരണങ്ങളാൽ ആകർഷിക്കപ്പെടുകയും തീവ്രവാദസംഘടനകളിൽ  ചേരുകയും ചെയ്തതിനു ശേഷം കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചെത്തുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരുകയാണ്.  യുവാക്കളെ അവരുടെ സുഹൃത്തുക്കൾ , മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവർ മുഖേനയാണ് സൈന്യം ഇത്തരത്തിൽ പൊതു ധാരയിലേക്കും സമാധാന ജീവിതത്തിലേക്കും തിരിച്ചു കൊണ്ട് വരുന്നത്.

ഇന്ത്യൻ സൈന്യം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന കീഴടങ്ങലിന്റെയും പുനരധിവാസത്തിന്റെയും നവീകരിച്ച ലിബറൽ നയം തീവ്രവാദികളെ അവരുടെ മാർഗ്ഗം ഉപേക്ഷിച്ച്  ദേശീയ മുഖ്യധാരയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയാണ്. കാശ്മീരിൽ അനിശ്ചിതാവസ്ഥ നില നിർത്തുവാൻ പാകിസ്ഥാൻ ഏത് ഹീനമായ മാർഗ്ഗവും സ്വീകരിക്കും എന്ന് പണ്ടേ തെളിഞ്ഞതാണ്. എന്നാൽ അവയൊക്കെ ഫല പ്രദമായി ജനാധിപത്യ പരമായ തലത്തിൽ നേരിട്ട് കൊണ്ട് കാശ്മീരിനെ സമാധാനത്തിന്റെ പാതയിലേക്ക് തന്നെ കാലക്രമേണ തിരിച്ചു കൊണ്ട് വരുവാൻ ഇന്ത്യക്കും നമ്മുടെ സൈന്യത്തിനും കഴിയും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

 

     

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (3 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (3 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (9 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (9 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (10 hours ago)

Malayali Vartha Recommends