വാക്സിന് സ്വീകരിച്ചവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍; ന്യൂവോ ലിയോണിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 32കാരിയുടെ കേസ് പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍
ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്തയായിരുന്നു കോവിഡ് വാക്‌സിന്റേത്. കൊറോണ നൽകിയ പ്രത്യാഘാതങ്ങൾ മറികടക്കാനുള്ള ഏക വഴി വാക്‌സിൻ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചില റിപോർട്ടുകൾ ഏറെ ആശങ്കകൾ നൽകുകയാണ്. ഫൈസര്‍- ബയോണ്‍ടെക്കിന്‍റെ കോവിഡ് വാക്സിന് സ്വീകരിച്ച വനിത ഡോക്ടറെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാർത്തകളാണ് ലഭ്യമാകുന്നത്. ന്യൂവോ ലിയോണിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 32കാരിയുടെ കേസ് പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
ശ്വാസതടസ്സം, തൊലിപ്പുറത്ത് പാടുകള്‍, കോച്ചിപ്പിടിത്തം എന്നിവയാണ് ഇവര്‍ക്ക് ആദ്യം അനുഭവപ്പെട്ടത് തന്നെ. മസ്തിഷ്കത്തിലും സുഷുമ്നയിലും വീക്കം സംഭവിക്കുന്ന 'എന്‍സെഫലോമൈലൈറ്റിസ്' ഇവര്‍ക്ക് കാണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. വാക്സിന് സ്വീകരിച്ച ശേഷം ഇതുവരെ ആര്‍ക്കും മസ്തിഷ്ക വീക്കം സംഭവിച്ചതിന് തെളിവുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം പറയുകയുണ്ടായി.
എന്നാല്‍ സംഭവത്തില്‍ ഫൈസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24 മുതലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം മെക്സിക്കോ ആരംഭിച്ചത്. മെക്സിക്കോയില്‍ ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ മഹാമാരിയെ തുടര്‍ന്ന് മരണമടഞ്ഞു.
https://www.facebook.com/Malayalivartha