ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; വാക്‌സിന്‍ ഫലപ്രദമാകാന്‍ സാദ്ധ്യത കുറവാണെന്ന് ശാസ്ത്രജ്ഞര്‍, ജനങ്ങളിലേക്ക് പടരുന്നത് അതിവേഗം
അടുത്ത കാലത്തായി ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാക്‌സിന്‍ ഫലപ്രദമാകാന്‍ സാദ്ധ്യത കുറവാണെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞര്രുടെ വെളിപ്പെടുത്തൽ ആശങ്ക ഏറുന്നു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം അതിവേഗമാണ് ജനങ്ങളിലേക്ക് പടരുന്നത്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. ഡിസംബര്‍ 18 ന് ദക്ഷിണാഫ്രിക്കയിലെ മൂന്ന് പ്രവിശ്യകളിലാണ് അതിവേഗം പടരുന്ന SARS-CoV-2 ന്റെ പുതിയ വകഭേദം ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്ക ഇതിന് 501Y.V2 എന്നാണ് പേരിട്ടിരിക്കുന്നത്. മാത്രമല്ല ഈ വകഭേദം ഇതുവരെ നാല് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പുതിയ വകഭേദത്തില്‍ വാക്‌സിനുകള്‍ പരീക്ഷിക്കുകയാണെന്നും, ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിനുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യന്റെ കോശങ്ങളിലേക്ക് കടക്കാന്‍ വൈറസ് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട "സ്പൈക്ക്" പ്രോട്ടീനില്‍ ഒന്നിലധികം മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ ദക്ഷിണാഫ്രിക്കയിലെ വകഭേദം രാജ്യത്ത് നിലവില്‍ വ്യാപിക്കുന്ന വെെറസില്‍ നിന്ന് വ്യത്യസ്തമാണെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ പറയുകയുണ്ടായി.
അതേസമയം ബ്രിട്ടനില്‍ കൊവിഡ് വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഒന്നരമാസം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയുണ്ടായി. നിലവില്‍ അമ്പതിനായിരത്തിലധികം പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha